അയ്യപ്പഭക്തര്‍ ഒരുക്കുന്ന പ്രതിഷേധ ജ്വാല ഇങ്ങനെ

ഇത് ഭക്തിയുടെ വിശുദ്ധിയില്‍ കുറുക്കിയെടുത്ത പ്രതിഷേധ ജ്വാലയാണ്. പന്തളത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയും, തിരുവനന്തപുരത്ത് ശശികല ടീച്ചറും കൊളുത്തിയ ഈ അഗ്നി ആളിക്കത്തുകയാണ്.
രാഹുല്‍ ഈശ്വര്‍ നെഞ്ചില്‍ കൈയ്യമര്‍ത്തി ഉറക്കെപ്പറഞ്ഞു. ഈ നെഞ്ചില്‍ ചവിട്ടിയെ ശബരിമലയില്‍ സ്ത്രീകള്‍ക്കു കടക്കാനാകൂ എന്ന്. നാമജപയാത്രയില്‍ അത് ഭക്തര്‍ ഏറ്റുപറഞ്ഞു. വികാരമായി ആളിക്കത്തി. സംസ്ഥാന സര്‍ക്കാരും, മുഖ്യമന്ത്രിയും ശക്തമായ നിലപാടുകളോടെ മുന്നോട്ടു വന്നെങ്കിലും ഭക്തര്‍ ഭയന്നില്ല. സ്വാമിയേ അയ്യപ്പോ വിളികള്‍ കൂടുതല്‍ കരുത്തോടെ ഉയര്‍ന്നുകേട്ടു. മാസപ്പിറവിയില്‍ മാലയണിഞ്ഞ സ്ത്രീകള്‍ മലചവിട്ടുമെന്നും അവര്‍ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്കുമെന്നും ഉറപ്പിച്ചു പറഞ്ഞപ്പോള്‍ വിശ്വാസം സംരക്ഷിക്കാന്‍ പമ്പയിലേക്ക് ഭക്തജന സ്ത്രീകളുടെ ഒഴുക്കായി.
200 സ്ഥലങ്ങളിലെ ഉപരോധ സമരം തെരുവിലേക്കിറങ്ങിയ പ്രതിഷേധത്തിന്റെ മാറ്റൊലിയായി. ഏതു സംഘര്‍ഷത്തിനും തടുക്കാനാകാത്ത വിശ്വാസ സംരക്ഷണ പ്രഖ്യാപനമായി. അയ്യപ്പഭക്തി കേരളത്തിന്റെ വികാരമാണ്. അതില്‍ ജാതീയ ചിന്തകളില്ല. സവര്‍ണ്ണനോ അവര്‍ണ്ണനോ ഇല്ല. തന്ത്രങ്ങളും, രാഷ്ട്രീയ അടവുകളും ഒരു പക്ഷേ ശബരിമല സമരത്തില്‍ വിലപ്പോകില്ല. കാരണം ശാസ്താവിന്റെ നീതിയാണ് ഇവിടെ അന്തിമം.
ഇത് വിശ്വാസ പ്രഖ്യാപനത്തിനായുള്ള ഉണര്‍ത്തുപാട്ടാണ്. കാടും, മലയും, കാട്ടുമൃഗങ്ങളും, ഭക്തിയും ഇഴചേര്‍ന്ന സംസ്‌കൃതിയാണ്. വറ്റാത്ത അയ്യപ്പന്റെ നല്ല കഥകള്‍ കേട്ടുവളര്‍ന്ന മലയാളിയുടെ ഒരുമയാണ്.
പോലീസ് പ്രതിരോധനങ്ങളും, നിരോധനാജ്ഞയും ഈ ഭക്തര്‍ക്കുമുന്‍പില്‍ വിലപ്പോകില്ല. അവിടെ ശശികല ടീച്ചറിനെപ്പോലെയുള്ളവരുടെ സിംഹഗര്‍ജ്ജനങ്ങള്‍ ഉയരും. ജനമുന്നേറ്റത്തിന്റെ വേലിയേറ്റം എല്ലാ പ്രതിരോധങ്ങളെയും തകര്‍ത്തെറിയും.
പുരോഗമനവും, വിശ്വാസവും കൂട്ടിക്കലര്‍ത്തരുത്. നവോത്ഥാനത്തിലേക്ക് നടന്നടുക്കേണ്ടത് രാഷ്ട്രീയ തിമിരത്തിനപ്പുറം ഒരു ജനതയെ കൈപിടിച്ചുയര്‍ത്തിക്കൊണ്ടാവണം. പഴമയുടെ ചരിത്രം ഐതിഹ്യങ്ങളും, കെട്ടുകഥകളുമാകും. എങ്കിലും ഞങ്ങളവ വിശ്വസിക്കുന്നു; ഉള്‍ക്കൊള്ളുന്നു, നെഞ്ചേറ്റുന്നു. ഏത് രാഷ്ട്രീയ കാപട്യവും തിരിച്ചറിയാന്‍ ഇന്നാട്ടിലെ വിശ്വാസി സമൂഹത്തിനു കഴിയും.
ഇന്നുമുതല്‍ ഞങ്ങള്‍ ക്രിസ്ത്യാനിയെയും, മുസ്ലീമിനെയും, കെ.എം. മാണിയേയും, പി.സി. ജോര്‍ജ്ജിനെയും, കുഞ്ഞാലിക്കുട്ടിയെയുമൊക്കെ ഞങ്ങള്‍ക്കൊപ്പം ചേര്‍ക്കും. അവിടെ കോണ്‍ഗ്രസും, ബി.ജെ.പിയുമുണ്ടാകും. ഏറ്റുമുട്ടേണ്ടത് സംവിധാനങ്ങളോടും സര്‍ക്കാരിനോടുമാണ്. ഈ സമരം കെടുത്തിക്കളയാന്‍ അത്രയെളുപ്പം കഴിയില്ല. ഈ ജനമനസ്സുകള്‍ വായിച്ചറിഞ്ഞ് ഇടതുപക്ഷവും ഇവര്‍ക്കു പിന്തുണ നല്കൂ.
പ്രതിഷേധം ആളിക്കത്തിയ ഒരു ദിനം.
എന്.ഡി.എയുടെ നേതൃത്വത്തിൽ പന്തളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ശബരിമലരക്ഷാ യാത്ര ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസം കൊണ്ട് മാര്ച്ച് തലസ്ഥാനത്തെത്തും. ഈ ദിവസങ്ങളിലെല്ലാം എം.സി റോഡില് ഭക്തലക്ഷങ്ങള് അണിനിരക്കും. അതോടെ ഗതാഗതം താറുമാറാകും. തിരുവനന്തപുരത്ത് പലയിടത്താണ് ഭക്തര് പ്രതിഷേധിക്കുന്നത്. ഹിന്ദുഐക്യവേദി നേതാവ് ശശികല ടീച്ചറുടെ നേതൃത്വത്തില് കേശവദാസപുരത്തായിരുന്നു പ്രതിഷേധം നടത്തിയത്. എന്.എസ്.എസിന്റെ നേതൃത്വത്തില് പാളയം രക്തസാക്ഷി മണ്ഡപത്തില് നിന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്ച്ച് നടത്തി.
സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വിവിധയിടങ്ങളില്‍ ഹൈന്ദവ സംഘടനകള് ദേശീയ പാത ഉപരോധിച്ചു. . അഖിലഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില് സെക്രട്ടറിയേറ്റ് പടിക്കല് സമരം നടക്കുന്നുണ്ട്. കോടതി വിധിക്കെതിരെ ഒരു കോടി പേരുടെ ഒപ്പ് ശേഖരിച്ച് രാഷ്ട്രപതിക്ക് കൈമാറാനാണ് ഇവരുടെ നീക്കം. തൃശൂരില് ഭക്തര് ദേശീയപാത ഉപരോധിച്ചു. ഭക്തരോട് ഗതാഗത തടസം സൃഷ്ടിക്കരുതെന്നും വാഹനങ്ങള് പോകാന് അനുവദിക്കണമെന്നും പൊലീസ് പറഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. ചില സ്ഥലങ്ങളില് പ്രതിഷേധ സ്ഥലങ്ങളിലേക്ക് പൊലീസിന് ചെല്ലാനാവാത്ത സ്ഥിതിയും ഉണ്ടായി. കോഴിക്കോടും വലിയ എതിര്പ്പാണ് ഉയര്ന്ന് വരുന്നത്.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധവുമായി എന്‍എസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ചെങ്ങനൂരില്‍ നടന്ന ശരണമന്ത്ര ജപയാത്രയില്‍ അണിചേര്‍ന്നതു പതിനായിരങ്ങള്‍.
മുണ്ടന്‍കാവില്‍ യൂണിയന്‍ ആസ്ഥാനത്തിനു മുന്നില്‍നിന്നാണു യാത്ര ആരംഭിച്ചത്. തന്ത്രി താഴമണ്‍ മഠം കണ്ഠര് മോഹനര് ഭദ്രദീപം തെളിയിച്ചു. നഗരം ചുറ്റി കിഴക്കേനടയില്‍ സമാപിച്ചു. യോഗത്തില്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.എന്‍.സുകുമാരപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു.
പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ അനുഗ്രഹപ്രഭാഷണം നടത്തി. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, എന്‍എസ്എസ് റജിസ്ട്രാര്‍ പി.എന്‍.സുരേഷ്, പന്തളം നിര്‍വാഹക സംഘം സെക്രട്ടറി പി.എന്‍.നാരായണവര്‍മ, ട്രഷറര്‍ ദീപ വര്‍മ, എന്‍എസ്എസ് പന്തളം യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി, ചെങ്ങന്നൂര്‍ യൂണിയന്‍ സെക്രട്ടറി ബി.കെ.മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു. അയ്യപ്പന്റെ ചിത്രവും കെടാവിളക്കും വഹിച്ച രഥത്തിന്റെ അകമ്പടിയോടെയായിരുന്നു യാത്ര. സ്ത്രീകളാണ് ഏറെയും പങ്കെടുത്തത്. യൂണിയനു കീഴിലെ 108 കരയോഗങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്തു.
ഇതിനിടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധം. കഴക്കൂട്ടത്തുവച്ചാണ് ബിജെപി പ്രവര്ത്തകര് മന്ത്രിയെ കരിങ്കൊടി കാട്ടിയത്. സംഭവത്തില് മൂന്ന് ബിജെപി പ്രവര്ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
എന്.ഡി.എയുടെ മാര്ച്ച് സജ്ജീവമാകുന്നതോടെ പ്രതിഷേധം കൂടുതല് ശക്തമാകും. ഇതിനെ എങ്ങനെ തരണം ചെയ്യുമെന്ന് സര്ക്കാരിന് യാതൊരു വ്യക്തതയുമില്ല. കോടതിവിധി നടപ്പാക്കുമെന്ന നിലപാടില് നിന്ന് പിന്മാറാനും തയ്യാറായിട്ടില്ല. റിവ്യൂഹര്ജി പരിഗണിക്കാന് ഉടന് പറ്റില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല് തുലാമാസ പൂജയ്ക്ക് നടതുറക്കുമ്പോള് എന്താകും സ്ഥിതിയെന്ന് ഒരെത്തും പിടിയുമില്ല.
എന്.ഡി.എയുടെ നേതൃത്വത്തില് പന്തളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ശബരിമലരക്ഷാ യാത്ര ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസം കൊണ്ട് മാര്ച്ച് തലസ്ഥാനത്തെത്തും. ഈ ദിവസങ്ങളിലെല്ലാം എം.സി റോഡില് ഭക്തലക്ഷങ്ങള് അണിനിരക്കും. അതോടെ ഗതാഗതം താറുമാറാകും. തിരുവനന്തപുരത്ത് പലയിടത്താണ് ഭക്തര് പ്രതിഷേധിക്കുന്നത്. ഹിന്ദുഐക്യവേദി നേതാവ് ശശികല ടീച്ചറുടെ നേതൃത്വത്തില് കേശവദാസപുരത്തായിരുന്നു പ്രതിഷേധം നടത്തിയത്. എന്.എസ്.എസിന്റെ നേതൃത്വത്തില് പാളയം രക്തസാക്ഷി മണ്ഡപത്തില് നിന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്ച്ച് നടത്തി.
സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വിവിധ ഹൈന്ദവ സംഘടനകള് ദേശീയ പാത ഉപരോധിച്ചു. . അഖിലഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില് സെക്രട്ടറിയേറ്റ് പടിക്കല് സമരം നടക്കുന്നുണ്ട്. കോടതി വിധിക്കെതിരെ ഒരു കോടി പേരുടെ ഒപ്പ് ശേഖരിച്ച് രാഷ്ട്രപതിക്ക് കൈമാറാനാണ് ഇവരുടെ നീക്കം. തൃശൂരില് ഭക്തര് ദേശീയപാത ഉപരോധിച്ചു. ഭക്തരോട് ഗതാഗത തടസം സൃഷ്ടിക്കരുതെന്നും വാഹനങ്ങള് പോകാന് അനുവദിക്കണമെന്നും പൊലീസ് പറഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. ചില സ്ഥലങ്ങളില് പ്രതിഷേധ സ്ഥലങ്ങളിലേക്ക് പൊലീസിന് ചെല്ലാനാവാത്ത സ്ഥിതിയും ഉണ്ടായി. കോഴിക്കോടും വലിയ എതിര്പ്പാണ് ഉയര്ന്ന് വരുന്നത്.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധവുമായി എന്‍എസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ചെങ്ങനൂരില്‍ നടന്ന ശരണമന്ത്ര ജപയാത്രയില്‍ അണിചേര്‍ന്നതു പതിനായിരങ്ങള്‍. മുണ്ടന്‍കാവില്‍ യൂണിയന്‍ ആസ്ഥാനത്തിനു മുന്നില്‍നിന്നാണു യാത്ര ആരംഭിച്ചത്. തന്ത്രി താഴമണ്‍ മഠം കണ്ഠര് മോഹനര് ഭദ്രദീപം തെളിയിച്ചു. നഗരം ചുറ്റി കിഴക്കേനടയില്‍ സമാപിച്ചു. യോഗത്തില്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.എന്‍.സുകുമാരപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു.
പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ അനുഗ്രഹപ്രഭാഷണം നടത്തി. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, എന്‍എസ്എസ് റജിസ്ട്രാര്‍ പി.എന്‍.സുരേഷ്, പന്തളം നിര്‍വാഹക സംഘം സെക്രട്ടറി പി.എന്‍.നാരായണവര്‍മ, ട്രഷറര്‍ ദീപ വര്‍മ, എന്‍എസ്എസ് പന്തളം യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി, ചെങ്ങന്നൂര്‍ യൂണിയന്‍ സെക്രട്ടറി ബി.കെ.മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു. അയ്യപ്പന്റെ ചിത്രവും കെടാവിളക്കും വഹിച്ച രഥത്തിന്റെ അകമ്പടിയോടെയായിരുന്നു യാത്ര. സ്ത്രീകളാണ് ഏറെയും പങ്കെടുത്തത്. യൂണിയനു കീഴിലെ 108 കരയോഗങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്തു.
ഇതിനിടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധം. കഴക്കൂട്ടത്തുവച്ചാണ് ബിജെപി പ്രവര്ത്തകര് മന്ത്രിയെ കരിങ്കൊടി കാട്ടിയത്. സംഭവത്തില് മൂന്ന് ബിജെപി പ്രവര്ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
എന്.ഡി.എയുടെ മാര്ച്ച് സജ്ജീവമാകുന്നതോടെ പ്രതിഷേധം കൂടുതല് ശക്തമാകും. ഇതിനെ എങ്ങനെ തരണം ചെയ്യുമെന്ന് സര്ക്കാരിന് യാതൊരു വ്യക്തതയുമില്ല. കോടതിവിധി നടപ്പാക്കുമെന്ന നിലപാടില് നിന്ന് പിന്മാറാനും തയ്യാറായിട്ടില്ല. റിവ്യൂഹര്ജി പരിഗണിക്കാന് ഉടന് പറ്റില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല് തുലാമാസ പൂജയ്ക്ക് നടതുറക്കുമ്പോള് എന്താകും സ്ഥിതിയെന്ന് ഒരെത്തും പിടിയുമില്ല.
https://www.facebook.com/Malayalivartha
























