ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ ആചാരലംഘനത്തിൽ സുരക്ഷാ വീഴ്ചയോ? വൻ സുരക്ഷാ മറികടന്ന് അവരെങ്ങനെയെത്തി

സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയിലെ ചരിത്രപ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രമാണ് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അനന്തൻ എന്ന നാഗത്തിന്മേൽ ശയിയ്ക്കുന്ന പരബ്രഹ്മസ്വരൂപനായ ഭഗവാൻ മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമാണ് പദ്മനാഭസ്വാമി ക്ഷേത്രം. ഇവിടെ ഹിന്ദു വിശ്വാസിയാണെന്ന് എഴുതി നൽകിയാൽ മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കൂ.
സുപ്രീംകോടതിയിലെ കേസിനെ തുടർന്ന് വൻ സുരക്ഷാ ക്രമീകരണങ്ങളും സന്നാഹങ്ങളുo സജ്ജീകരിച്ചിട്ടുളള പദ്മനാഭ സ്വാമിക്ഷേത്രത്തിൽ അഹിന്ദുക്കളായ രണ്ട് സ്ത്രീകൾ കയറിയതായി ഇന്നലെ കണ്ടെത്തിയിരുന്നു .അൽപ്പശി ഉത്സവം നടക്കുന്ന ക്ഷേത്രത്തിൽ ഞായറാഴ്ച വൈകീട്ട് നടക്കേണ്ട ഉത്സവശ്രീബലിയും എഴുന്നള്ളിപ്പും തന്ത്രിയുടെ നിർദ്ദേശപ്രകാരം നിർത്തിവെക്കുകയായിരുന്നു.
ഈ മാസം അഞ്ചിന് തുടങ്ങിയ അൽപ്പശി ഉത്സവം മറ്റന്നാൾ ആറാട്ടോടുകൂടി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഈ അസാധാരണമായ സംഭവം. ഒമ്പതിന് പകൽദർശനത്തിന് എത്തിയവരുടെ കൂട്ടത്തിൽ മറ്റു മതസ്ഥരുടെ വസ്ത്രധാരണരീതിയോട് സാമ്യമുള്ള വസ്ത്രം ധരിച്ച സ്ത്രീകൾ ഉണ്ടായിരുന്നതായി പുറത്തെ പൊലീസിന്റെ സി.സി.ടി.വി. ക്യാമറയിൽ കണ്ടെത്തിയിരുന്നു. എന്നാൽ,ക്ഷേത്ര ആചാരപ്രകാരമുള്ള വേഷംമാറി ഉള്ളിൽ കയറിയ ഇവർ വിശ്വാസികൾ തന്നെയാണോ എന്ന വ്യാകുലതയിലാണ് വിശ്വാസികളും ക്ഷേത്ര നിവാസികളും ഭരണസമിതിക്കാരും.
ക്ഷേത്രത്തിനകത്തു മൊബൈൽ ഫോണിനു വിലക്കുണ്ടെന്നിരിക്കെ, സുരക്ഷാ മുന്നറിയിപ്പുള്ള ചില സ്ഥലങ്ങളിൽ കയറി ഇവർ മൊബൈൽ ഫോണിൽ ചിത്രം പകർത്തിയതായും കണ്ടെത്തിയിരുന്നു . ഇവർ ശരിക്കും വിശ്വാസി ആണെങ്കിൽ എന്തുകൊണ്ട് ക്ഷേത്രനിയമം പാലിച്ചില്ല എന്ന് ആശയക്കുഴപ്പത്തിലാണ് ഭക്ത സമൂഹം.
ഇത്രയും സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിട്ടുകൂടി എങ്ങനെ ഇവർ മൊബൈൽ ഫോണുമായി അകത്ത് പ്രവേശിച്ചുവെന്നും ചിത്രങ്ങൾ പകർത്തിയെന്നും ദുരൂഹതയായി നിറഞ്ഞു നിൽക്കുകയാണ്. ഇതിനു പിന്നിൽ ഉദ്യോഗസ്ഥർ തന്നെ വിളയാടീ ട്ടുണ്ടോ എന്ന ആശയകുഴപ്പത്തിലാണ് ഭക്ത സമൂഹം.
ശബരിമലയിൽ അഹിന്ദു കയറിയപ്പോളുണ്ടായ പ്രശ്നങ്ങളും കോലാഹലങ്ങളും ഇവിടെയും ആവർത്തിക്കുമോ എന്ന ആശങ്കയും ഭക്തർക്കിടയിൽ നിലനിൽക്കുന്നു.
https://www.facebook.com/Malayalivartha























