മന്ത്രി ജലീൽ ഓഫീസ് ഫയലുകൾ അടിയന്തിരമായി തീർക്കുന്നു; ബന്ധുനിയമന കേസ് വിവാദമായതിനെ തുടർന്ന് നിയമാനുസരണം പ്രവർത്തിക്കേണ്ടി വരുമെന്ന സൂചന ജലീലിന് മുഖ്യമന്ത്രി നൽകിയതായി വിവരം

മന്ത്രി ജലീൽ ഓഫീസ് ഫയലുകൾ അടിയന്തിരമായി തീർക്കുന്നു. കേസ് ഹൈക്കോടതിയിലെക്കുമ്പോൾ പ്രതികൂല പരാമർശമുണ്ടായാൽ രാജി വയ്ക്കാൻ ഒരുങ്ങുകയാണ് മന്ത്രി കെ.റ്റി. ജലീൽ. ചിലപ്പോൾ നിയമസഭ ചേരുന്നതിന് മുമ്പ് തന്നെ അദ്ദേഹം രാജിവച്ചേക്കും.
അതിനിടെ ജലീലിനെ പ്രതിസന്ധിയിലാക്കിയ പി.കെ ഫിറോസ് അടുത്ത തെരഞ്ഞടുപ്പിൽ തവനൂരിൽ നിന്ന് ജലീലിനെതീരെ ജനവിധി തേടും. ജലീലിനോട് മുഖ്യമന്ത്രി കർക്കശമായി സംസാരിച്ചുവെന്നാണ് വിവരം. ബന്ധുനിയമന കേസ് വിവാദമായതിനെ തുടർന്ന് നിയമാനുസരണം പ്രവർത്തിക്കേണ്ടി വരുമെന്ന സൂചന ജലീലിന് മുഖ്യമന്ത്രി നൽകിയതായാണ് വിവരം. തനിക്ക് നല്ല തലവേദന സമ്മാനിച്ച ജലീൽ മന്ത്രിസ്ഥാനത്ത് തുടങ്ങുന്നതിനോട് മുഖ്യമന്ത്രിക്ക് ഒരു താത്പര്യവുമില്ല. ജയരാജനോട് ചെയ്തത് മുഖ്യമന്ത്രി ജലീലിനോടും ചെയ്യും. ജലീലിനോട് യാതൊരു പ്രത്യേകതയും അദ്ദേഹം കാണിക്കില്ല.
ജലീലിനെതീരെ യൂത്ത് ലീഗ് ഹൈക്കോടതിയെ സമീപിച്ചു കഴിഞ്ഞു. ജലീലിന്റെ രാജി അനിവാര്യമാണെന്ന രീതിയിൽ സി പി എമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നു. ന്യൂന പക്ഷ സമുദായംഗം എന്ന ഒരെറ്റ സഹായം മാത്രമാണ് ജലീലിനുള്ളത്. എന്നാൽ ജലീലിനെ സഹായിക്കാൻ ഒരു ന്യൂന പക്ഷ നേതാവും രംഗത്തില്ല. ബാർക്കോഴ കേസിലുണ്ടായ രാജി പോലെ ഇതും സംഭവിക്കാൻ തന്നെയാണ് സാധ്യത. ജലീലിനെ പുറത്തിറക്കാൻ അനുവദിക്കില്ലെന്ന് തന്നെയാണ് ലീഗിന്റെയും യുഡി എഫിന്റെയും തീരുമാനം. രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും തമ്മിൽ ഇത് സംബന്ധിച്ച ചർച്ച നടത്തി കഴിഞ്ഞു. പി.കെ ഫിറോസ് കുഞാപ്പയുടെ സ്നേഹാദരങ്ങൾക്ക് പാത്രീഭവിച്ച് കഴിഞ്ഞു. ജലീലിന്റെ രാജിയിൽ കവിഞ്ഞ് യാതൊന്നും കുഞ്ഞാലിക്കുട്ടി പ്രതീക്ഷിക്കുന്നില്ല.
നിയമസഭ ചേരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സഭയിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ തന്നെയാണ് കോൺഗ്രസിന്റെ തീരുമാനം. നിയമസഭ ചേരാൻ പോലും സമ്മതിക്കാത്ത തരത്തിൽ സ്തംഭിപ്പിക്കാനാണ് തീരുമാനം . ജലീലിന് നിരപരാധിത്വം തെളിയിച്ച ശേഷം വേണമെങ്കിൽ തിരികെയെത്താം എന്ന നിലയിലാണ് സർക്കാരും സി പി എമ്മും നീങ്ങുന്നത്. ജലീൽ വിഷയം നിയമസഭയിൽ ശബരിമല വിഷയത്തിൽ സർക്കാർ ബുദ്ധിമുട്ടിലാണ്. അതിനിടയിലാണ് സർക്കാർ ജലീൽ വിഷയത്തിൽ പ്രതിസന്ധിയിലായത് . ജലീൽ വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് സ്പീക്കർ ഉറപ്പുനൽകി കഴിഞ്ഞു.
മലപ്പുറം ലീഗിന്റെ തലസ്ഥാനമാണ്. അവിടെ ജലീലിന് ഒരു റോളുമില്ല. ഇക്കാമേത്രയും ലീഗുമായി എതിരിട്ടാണ് ജലീൽ നിലകൊണ്ടിട്ടുള്ളത്. പ്രതിസന്ധിയിലായ ജലീലിന് ഏതായാലും നിലനിൽപ്പുണ്ടാവില്ല.
https://www.facebook.com/Malayalivartha























