ശബരിമലയിൽ പതിനായിരത്തിലധികം പോലീസിനെ എത്തിച്ചാലും ഫലമുണ്ടാകില്ലെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

ശബരിമലയിലെ അയ്യപ്പ ഭക്തരുടെ പ്രതിഷേധം കഴിഞ്ഞ നാളുകളില്‍ നടതുറന്നപ്പോള്‍ കേരളം കണ്ടതാണ്. പ്രതിഷേധം അതിരുകടന്ന് അക്രമങ്ങളിൽ വരെ ചെന്നു നില്‍ക്കുന്ന അവസ്ഥയുണ്ടായി. എന്നാല്‍ രണ്ടായിരത്തോളം വരുന്ന പോലീസുകാരെയാണ് സുരക്ഷക്കായി ശബരിമലയില്‍ വിന്യസിച്ചിരുന്നത്. എന്നാല്‍ അതൊന്നും പോര ഈ പ്രധിഷേധങ്ങളെ ശമിപ്പിക്കാന്‍ എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പുറത്തുവിടുന്നത്. രണ്ടായിരമല്ല പതിനായിരത്തിലധികം പോലീസിനെ എത്തിച്ചാലും ഫലമുണ്ടാകില്ല എന്നാണ് കേന്ദ്ര രസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്
ചിത്തിര ആട്ട വിശേഷ പൂജകള്‍ക്കായി നടതുറന്നപ്പോഴുള്ള പോലീസിന്റെ സുരക്ഷ ഏറെ ചര്‍ച്ചയായതാണ്. എന്നാല്‍ അതുകൊണ്ടുതന്നെ വലിയ ഗുണമൊന്നുമുണ്ടായില്ല എന്നുമാത്രമല്ല 50 കഴിഞ്ഞെത്തിയ സ്ത്രീകള്‍ക്കും തെറ്റധാരണമൂലം മര്‍ദ്ദനമേല്‍ക്കേണ്ടിവന്നു. 200ത്തോളം പോലീസുകാരെയാണ് അന്ന് വിന്യസിച്ചിരുന്നത്. എന്ന്ാല്‍ മണ്ഡല പൂജയ്ക്ക് മുന്നോടിയായി ശബരിമലയിലെ സുരക്ഷ കൂടുതല്‍ വര്‍ദ്ധിപ്പിച്ചു. വന്‍ തിരക്ക് കണക്കിലെടുത്ത് 2500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ലെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. രണ്ടായിരമല്ല പതിനായിരത്തിലധികം പോലീസിനെ എത്തിച്ചാലും ഫലമുണ്ടാകില്ല എന്നാണ് കേന്ദ്ര രസ്യാന്വേഷണ വിഭാഗം പറയുന്നത്
ശബരിമലയുടെ വിഷയത്തില്‍ വിശ്വാസികളുടെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്നും ആചാരാനുഷ്ടാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല എന്നുമാണ് സര്‍ക്കാറിന്റെ നിലപാട് അതിനായാണ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സേനയെ കൂട്ടിയത്. എന്നാല്‍ ക്ന്ദ്ര രഹസ്യാന്വേഷണ വിഭാദത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനെ കുഴക്കുയാണ്
ചിത്തിര ആട്ടവിശേഷദിനത്തില്‍ ശബരിമല ആവ ശബരിമയുടെ ചരിത്രത്തിലാദ്യമായി 15 വനിതാ പോലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്തു വിന്യസിച്ചു . എല്ലാവരും 50 വയസിനു മുകളിലുള്ളവര്‍ .പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഉറച്ച നിലപാടുള്ള സര്‍ക്കാര്‍ പോലീസ്് ഉദ്യോഗസ്ഥകളുടെ വയസ് പരിശോധിച്ചതിന്റെ ഔചിത്യം ചോദ്യംചെയ്യപ്പെട്ടതോടെയാണ് 50 വയസില്‍ താഴെയുള്ള വനിതാ ബറ്റാലിയന്‍ അംഗങ്ങളെ സന്നിധാനത്തിന്റെ സുരക്ഷാച്ചുമതലയില്‍ വിടാന്‍ നീക്കം തുടങ്ങിയത്. അതേസമയം. രണ്ടായിരമല്ല പതിനായിരത്തിലധികം പോലീസിനെ എത്തിച്ചാലും ഫലമുണ്ടാകില്ലെന്ന കേന്ദ്ര രസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് തിരിച്ചടിയാവുകയാണ്.
https://www.facebook.com/Malayalivartha























