ഇത് ദൈവത്തിന്റെ വിധി; ഒൻപത് ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം കണ്ടെത്തിയത് പ്രാണൻ വിട്ടകന്ന ശരീരം; സനല്‍ മരിച്ച സ്ഥലത്ത് ഉപവാസ സമരം ആരംഭിച്ചതിന് പിന്നാലെ സനലിന്റെ കുടുംബത്തെ തേടി എത്തിയ ഹരികുമാറിന്റെ ആത്മഹത്യാ വിവരത്തിന് പിന്നാലെ ഉപവാസം അവസാനിപ്പിച്ച് സനല്‍ കുമാറിന്റെ കുടുംബം

സനല്‍കുമാര്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം അരിച്ചുപെറുക്കിയ ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ ആത്മഹത്യ നിലയില്‍. തിരുവനന്തപുരം കല്ലമ്ബലത്തെ വീടിന്റെ ചായ്പില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം ഡിവൈഎസ്‌പി ബി ഹരികുമാറിന്റെ ആത്മഹത്യയ്ക്ക ്പിന്നാലെ വാര്‍ത്തയോട് പ്രതികരിച്ച് സനല്‍കുമാറിന്റെ ഭാര്യ. ദൈവത്തിന്റെ വിധി നടപ്പായെന്നാണ് സനല്‍കുമാറിന്റെ ഭാര്യ ഡിവൈഎസ്‌പിയുടെ മരണത്തോട് പ്രതികരിച്ചത്.
ദൈവം ശിക്ഷ നടപ്പിലാക്കിയതായി സനലിെൻറ ഭാര്യ വിജി പ്രതികരിച്ചു.ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു ഉപവാസ സമരം ആരംഭിച്ചത്. ഞങ്ങളുടെ പ്രാർഥന തുടങ്ങിയപ്പോൾ തന്നെ ദൈവം ശിക്ഷ നടപ്പിലാക്കിയെന്ന് സഹോദരി പറഞ്ഞു. ഇതിൽ കൂട്ടുപ്രതികളായ എല്ലാവരെയും അറസ്റ്റ് ചെയ്ത് തക്കതായ ശിക്ഷ കൊടുക്കണമെന്നും കേസുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി. സർക്കാരിെൻറ പ്രതികരണം വരുന്നത് വരെ ഉപവാസ സമരവുമായി മുന്നോട്ട് പോകും. അനുകൂലമായ പ്രതികരണമല്ല എങ്കിൽ കൂടുതൽ ശക്തമായ സമര മാർഗങ്ങൾ സ്വീകരിക്കുമെന്നും കുടുംബം അറിയിച്ചു.
സനല്‍ മരിച്ച സ്ഥലത്ത് ഉപവാസ സമരം ആരംഭിച്ചതിന് പിന്നാലെയാണ് ഡിവൈഎസ്‌പിയുടെ ആത്മഹത്യാ വാര്‍ത്ത സനലിന്റെ കുടുംബത്തെ തേടി എത്തിയത്. ഇതോടെ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം തുടങ്ങിയ ഉപവാസ സമരവും അവസാനിപ്പിച്ചു. സനലിന്റെ കൊലപാതകത്തിനു ശേഷം കഴിഞ്ഞ ഒമ്ബതു ദിവസമായി ഹരികുമാര്‍ ഒളിവിലായിരുന്നു. ഹരികുമാര്‍ ഇന്നലെ നാലു മണിയോടെ കല്ലമ്ബലത്ത് എത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയതോടെ കീഴടങ്ങാനായി വീട്ടില്‍ എത്തിയതാണെന്ന് സൂചനയുണ്ടായിരുന്നു.
ഡി.വൈ.എസ്.പി കര്‍ണാടകയില്‍ ഒളിവിലായിരുന്നു. ഇന്നലെ വൈകിട്ട് വീട്ടില്‍ എത്തിയ ഹരികുമാര്‍ രാത്രിയോടെ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























