മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചർച്ച ചെയ്യാൻ ധാർഷ്ട്യം വെടിഞ്ഞു സർവ്വ കക്ഷിയോഗത്തിനു സർക്കാർ തയ്യാറായി.... നാളെ യോഗം ചേരും

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ധാർഷ്ട്യം വെടിഞ്ഞു സര്‍വകക്ഷി യോഗം വിളിച്ചു. നാളെ രാവിലെ 11ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് സര്‍വകക്ഷി യോഗം .
മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചർച്ച ചെയ്യാനും ഏറെ വിവാദമായ യുവതീ പ്രവേശനം ചര്‍ച്ച ചെയ്യാനുമാണ് യോഗം ചേരുന്നത്. യോഗത്തിൽ നിയസഭയില പ്രാതിനിധ്യം ഇല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികൾ ഉൾപ്പെടെയുള്ള പാർട്ടികളെ വരെ വിളിക്കും. എന്നാൽ , സമുദായ സംഘടനകളെ ക്ഷണിക്കുമോ എന്നകാര്യത്തില്‍ വ്യക്തതയില്ല. രാഷ്ട്രീയ ഐക്യമുണ്ടാക്കാതെ പ്രശ്‌നങ്ങള്‍ നേരിടാനാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുന്നതെന്നാണ് സൂചന. അതേസമയം, സുപ്രീംകോടതി വിധിയില്‍ മാറ്റമുണ്ടാകാത്ത സാഹചര്യംകൂടി പരിഗണിച്ചാണ് സര്‍ക്കാരിന്റെ നീക്കം.
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനുപിന്നാലെ സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, അതിന് തയ്യാറാകാതെ വിധി നടപ്പാക്കുമെന്ന നിലപാടാണ് സര്‍ക്കാര്‍ അന്ന് സ്വീകരിച്ചത്.
അതിനിടെ , യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും.
50 ഹര്‍ജികളാണ് യുവതീ പ്രവേശനത്തിനെതിരായി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തന്നെയാണ് ഹര്‍ജികള്‍ പരിഗണിച്ചത്. അതേസമയം യുവതീ പ്രവേശനം അനുവദിച്ച സെപ്റ്റംബര്‍ 28ലെ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സുപ്രധാന സര്‍വകക്ഷി യോഗം ചേരുന്നത്. സ്ത്രീ പ്രവേശനത്തിന് എതിരായ ശക്തമായ നിലപാടാണ് ബിജെപിയും കോണ്‍ഗ്രസും സ്വീകരിച്ചിട്ടുള്ളത്.
a
https://www.facebook.com/Malayalivartha























