ഡിവൈ.എസ്.പി ബി.ഹരികുമാറിന്റെ മരണത്തെ ചുറ്റിപ്പറ്റി സംശയങ്ങൾ ഉയരുകയാണ്... നിയമ അവബോധമുള്ള പൊലീസ് ഓഫീസർ കൊലക്കേസിൽ പ്രതിയായതിന്റെ പേരിൽ ജീവനൊടുക്കാൻ തയ്യാറാകുമോ? മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ ഒരുദിവസം ശേഷിക്കേ 615കിലോമീറ്റർ താണ്ടി തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്യാൻ മാത്രമായി എത്തുമോ?

സനല്‍കുമാര്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം അരിച്ചുപെറുക്കിയ ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ ഇന്നലെയാണ് ആത്മഹത്യ നിലയില്‍ കണ്ടെത്തിയത്. അതേസമയം ഡിവൈ.എസ്.പി ബി.ഹരികുമാറിന്റെ മരണത്തെ ചുറ്റിപ്പറ്റി സംശയങ്ങളും ഉയർന്നു തുടങ്ങി. നിയമ അവബോധമുള്ള പൊലീസ് ഓഫീസർ കൊലക്കേസിൽ പ്രതിയായതിന്റെ പേരിൽ ജീവനൊടുക്കുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
കീഴടങ്ങാൻ തിരുവനന്തപുരത്ത് എത്തിയെന്ന് പൊലീസ് പറഞ്ഞത് ശരിയാണെങ്കിൽ , മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ ഒരുദിവസം ശേഷിക്കേ ആത്മഹത്യ ചെയ്തതിൽ ദുരൂഹത. തമിഴ്നാട്-കർണാടക അതിർത്തിയിലൂടെ ഹരികുമാറിനെയും കൂട്ടാളി ബിനുവിനെയും പിന്തുടരുകയാണെന്ന് തിങ്കളാഴ്ച രാത്രി ക്രൈംബ്രാഞ്ച് എസ്.പി ആന്റണിയുടെ വെളിപ്പെടുത്തൽ. ഇതേ രാത്രിയിൽ തിരുവനന്തപുരം കല്ലമ്പലത്തെ വസതിയിൽ ഹരികുമാർ ജീവനൊടുക്കിയെന്ന് റൂറൽ എസ്.പി പി.അശോക് കുമാർ. മാനസിക സമ്മർദ്ദം താങ്ങാനാവാതെ, ജീവനൊടുക്കാൻ 615കിലോമീറ്റർ താണ്ടി തിരുവനന്തപുരത്ത് എത്തുമോ?
കീഴടങ്ങാൻ സന്നദ്ധത അറിയിച്ചിട്ടില്ലെന്നും അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശമെന്നും എസ്.പി. കീഴടങ്ങാൻ തിരുവനന്തപുരത്ത് എത്തിയതാണെന്ന് ഇന്നലത്തെ വാദം. സനലിന്റെ മരണത്തിനു കാരണം വാഹനാപകടമാണെന്നും കള്ളക്കേസെടുത്തതാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഹർജി പരിഗണിക്കാനിരിക്കേ, നിയമത്തിന്റെ ആനുകൂല്യം ലഭിക്കാൻ കാത്തുനിൽക്കാതെ ആത്മഹത്യ.
നിരവധി ബിനാമിസ്വത്തുക്കൾ ഉണ്ടെന്ന് വിജിലൻസ് .സാഹചര്യം മുതലെടുക്കാൻ ബിനാമികളിൽ ആരെങ്കിലും അപായപ്പെടുത്താൻ സാധ്യത.ഹരികുമാറിന്റെ ചെയ്തികൾക്ക് ഇത്രയുംകാലം കൂട്ടുനിന്ന രാഷ്ട്രീയ-പൊലീസ് നേതൃത്വം കൈവിട്ടു. ഇവരുമായുള്ള സാമ്പത്തികയിടപാടുകൾ വെളിപ്പെടുത്താനും പൊയ് മുഖം തുറന്നുകാട്ടാനും സാധ്യതയുള്ളതിനാൽ ജീവന് ഭീഷണി. ജാമ്യംലഭിക്കാൻ പ്രയാസം. ജയിൽവാസം ഭയന്ന് ജീവനൊടുക്കിയെന്ന് വാദം. ഉന്നതസ്വാധീനമുള്ള പൊലീസുദ്യോഗസ്ഥന് ജയിലിൽ മികച്ച സൗകര്യങ്ങൾ തരപ്പെടുത്താൻ നിഷ്‌പ്രയാസം കഴിയും. അതേസമയം ഡിവൈഎസ്പി ഹരികുമാറിന്റെ മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയവരുടെയെല്ലാം കണ്ണില്‍ പതിഞ്ഞത് മകന്റെ കുഴിമാടത്തില്‍ വാടാതിരിക്കുന്ന ജമന്തി പൂവ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അസുഖബാധിതനായി മരിച്ച മൂത്ത മകന്‍ ഹരിയുടെ കുഴിമാടത്തില്‍ വെച്ചിരിക്കുന്ന പൂവ് ഹരികുമാര്‍ ആത്മഹത്യയ്ക്കു മുന്‍പ് വെച്ചതാണെന്നാണ് സംശയം. ഒന്‍പതു ദിവസമായി പൂട്ടികിടക്കുന്ന വീട്ടില്‍ ഹരികുമാറല്ലാതെ മറ്റാരും എത്തിയിട്ടില്ല.
പൂവ് മറ്റാരെങ്കിലും സമര്‍പ്പിച്ചതാണോ അതോ ചെടിയില്‍ നിന്ന് കൊഴിഞ്ഞുവീണതാണോ എന്നും വ്യക്തമല്ല. അസുഖ ബാധിതനായിട്ടാണ് മൂത്ത മകന്‍ അഖില്‍ ഹരി വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചത്. ഇതിനു ശേഷം നാളുകളോളം ഹരികുമാര്‍ മാനസികമായി പ്രയാസം അനുഭവിച്ചിരുന്നതായും അടുപ്പക്കാര്‍ പറയുന്നു. ഇളയ മകനായ അതുലിനെ നല്ലതുപോലെ നോക്കണമെന്നായിരുന്നു അവസാനത്തെ കുറിപ്പില്‍ ഹരികുമാര്‍ എഴുതിയിരുന്നത്. ദേവനന്ദനം എന്ന സ്വന്തം വീടിന് പുറകിൽ പട്ടികൂടിനോടു ചേർന്നാണ് ഡിവൈ. എസ്.പി തൂങ്ങിമരിച്ച തേങ്ങാപ്പുര.കൃഷിപണിക്കുള്ള സാധനങ്ങളും തടിയും മറ്റും ഇവിടെയാണ്.മതിലിനോട് ചേർന്ന് ഹോളോബ്രിക്സിൽ പണിത ചായ്പിന്റെ അലുമിനിയം മേൽക്കൂരയുടെ ഇരുമ്പ് പൈപ്പിലാണ് തൂങ്ങിയത്. ചുവപ്പും നീലയും ഇടകലർന്ന ടീ ഷർട്ടും നീല ജീൻസുമായിരുന്നു വേഷം.
തറയിൽ കൂട്ടിയിട്ട തേങ്ങകളിൽ ചവിട്ടിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.പച്ച കരയുള്ള മുണ്ടാണ് ആത്മഹത്യയ്ക്ക് ഉപയോഗിച്ചത്. വലത്തേ കാലിന്റെ വിരലുകൾ പൊട്ടി രക്തം വാർന്നൊഴുകി തളം കെട്ടി.ഇടത്തേകാൽ മടങ്ങിയ നിലയിലായിരുന്നു.കാലിൽ സ്ളിപ്പർ ചെരുപ്പുണ്ട്. മൃതദേഹത്തിനടുത്ത് മണൽ അരിയ്ക്കാൻ ഉപയോഗിക്കുന്ന അരിപ്പും കോൺക്രീറ്റിന് ഉപയോഗിക്കുന്ന ഷവൽ അടക്കമുള്ളവയും ഉണ്ടായിരുന്നു.സമീപത്തു വച്ചിരുന്ന ബാഗിൽ മൊബൈൽ ഫോണും പവർബാങ്കും ചാർജറും ഉണ്ടായിരുന്നു. ഉച്ചയോടെ സബ് കളക്ടർ ഇമ്പശേഖരന്റെ നേതൃത്വത്തിൽ ദേഹ പരിശോധന തുടങ്ങിയെങ്കിലും വെളിച്ചകുറവ് തടസമായി.പൊലീസ് ഫോട്ടോഗ്രാഫർ എത്തിയെങ്കിലും ഫ്ളാഷ് കാമറയില്ലാത്തതിനാൽ സ്വകാര്യ ഫോട്ടോഗ്രാഫർ എത്തുന്നതുവരെ നടപടികൾ വൈകി.ഇതിനിടെ എമർജൻസി ലാമ്പ് എത്തിച്ച് പ്രാഥമിക പരിശോധന തുടങ്ങി.
അപ്പോഴാണ് ആത്മഹത്യാകുറിപ്പും മൊബൈൽ ഫോൺ അടക്കമുള്ള സാധനങ്ങളും കണ്ടത്. ഫോറൻസിക് വിദഗ്ദ്ധർ വിരലടയാളങ്ങൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും എത്തിയിരുന്നു. മൃതദേഹം അഴിച്ചിറക്കി വെെകിട്ട് 3.45ഓടെ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഹരികുമാറിനെ ഇന്നലെ സംസ്‌കരിച്ചതും ഇതേ വീട്ടുവളപ്പിലാണ്.
https://www.facebook.com/Malayalivartha























