സുപ്രീം കോടതിയുടെ തീരുമാനം സര്‍ക്കാരിന് ഒരു സുവര്‍ണ അവസരമാണെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി... യുദ്ധപ്രഖ്യാപനത്തിനാണ് മുതിരുന്നതെങ്കില്‍ സ്വാഭാവികമായും ഭക്തജനങ്ങളുടെ ഭാഗത്തുനിന്ന് അതിനനുസരിച്ച പ്രതികരണം ഉണ്ടാകുമെന്ന് തുറന്നടിച്ച് വത്സന്‍ തില്ലങ്കേരി
ശബരിമലയില്‍ യുവതി പ്രവേശം നടപ്പാക്കാന്‍ സര്‍ക്കാര്‍ ധൃതി കാണിക്കുകയാണെങ്കില്‍ ഭക്തജനങ്ങള്‍ പ്രതിരോധം തീര്‍ക്കും. ശബരിമലയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി ഭക്തജനങ്ങള്‍ നാമജപവും സമാധാനപരവുമായ പ്രതിഷേധം തുടരുക തന്നെ ചെയ്യും. ശബരിമലയ്ക്ക് കാവലാളായ കോടിക്കണക്കിന് ഭക്തന്‍മാരുടെ പ്രാര്‍ത്ഥനയും ലക്ഷക്കണക്കിന് അയ്യപ്പ ഭക്തന്‍മാരുടെ സാന്നിധ്യവും മണ്ഡല മകര വിളക്ക് കാലത്ത് ശബരിമലയില്‍ ഉണ്ടാകുമെന്ന് തില്ലങ്കേരി മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം സര്‍ക്കാരിന് ഒരു സുവര്‍ണ അവസരമാണെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ആഞ്ഞടിച്ചിരിക്കുകയാണ്. ആ സുവര്‍ണ അവസരം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ജനങ്ങളുടെ അനുകൂല അഭിപ്രായം സര്‍ക്കാരിന് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകും. യുദ്ധപ്രഖ്യാപനത്തിനാണ് മുതിരുന്നതെങ്കില്‍ സ്വാഭാവികമായും ഭക്തജനങ്ങളുടെ ഭാഗത്തുനിന്ന് അതിനനുസരിച്ച പ്രതികരണം ഉണ്ടാകുമെന്ന് തില്ലങ്കേരി പറഞ്ഞു. അതേസമയം ശബരിമല യുവതീപ്രവേശനം സംബന്ധിച്ച പുന:പ്പരിശോധനാ ഹര്‍ജി ജനുവരി 22ന് തുറന്ന കോടതിയില്‍ പരിശോധിക്കുമെങ്കിലും സ്ത്രീപ്രവേശന വിധിക്ക് സ്റ്റേയില്ലാത്തത് സംസ്ഥാന സര്‍ക്കാരിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. കാരണം മണ്ഡല മകര വിളക്ക് ഉത്സവത്തിന് നടതുറക്കുമ്പോള്‍ ഉണ്ടാകുന്ന പ്രക്ഷോഭങ്ങള്‍ സര്‍ക്കാരിന് വലിയ തലവേദനയാകും.
കാരണം ഇതിനകം പത്തിനും 50നും ഇടയില്‍ പ്രായമുള്ള 550 തോളം സ്ത്രീകളാണ് ദര്‍ശനത്തിനായി പൊലീസ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കൊക്കെ സുരക്ഷയൊരുക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയാണ്. അതേസമയം ശബരിമല യുവതീപ്രവേശവിധിക്കു സ്റ്റേ ഇല്ലാത്തതിനാൽ വെള്ളിയാഴ്ച തുടങ്ങുന്ന തീർഥാടനം സംഘർഷമില്ലാതെ നടത്താൻ സർക്കാർ നിയമോപദേശം തേടുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ തീർഥാടനകാലത്ത് യുവതികൾക്ക് ശബരിമലയിൽ വിലക്കില്ല. യുവതികളെത്തിയാൽ തടയണമോ എന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കും.
പ്രവേശനമാകാമെന്ന് സർക്കാർ നേരത്തേതന്നെ പ്രഖ്യാപിച്ചെങ്കിലും നിയമോപദേശം കേട്ടും സമവായം ഉണ്ടാക്കിയും മുന്നോട്ടുപോകാനാണ് തീരുമാനം.
https://www.facebook.com/Malayalivartha