വില്ലൻ പരിവേഷമൊക്കെ കെട്ടുകഥ ....നാട്ടുകാരെ അടുത്ത് വിളിച്ച് കുശലം പറയുകയും കൈയയച്ച് സഹായിക്കുകയും ചെയ്യുന്ന ഹരിയണ്ണനെ പറ്റി പറയുന്നത് വിശ്വാസിക്കാൻ അവർ തയ്യാറല്ല...

നെയ്യാറ്റിൻകര വധ കേസിലെ പ്രതിയായ മരിച്ചുപോയ ഡി വൈ എസ് പി ഹരികുമാർ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവൻ നാട്ടുകാർ ഹരികുമാറിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ .
നെയ്യാറ്റിന്‍കരക്കാര്‍ക്കിടയിലുള്ള വില്ലന്‍ പരിവേഷമൊന്നും ഡി വൈ എസ് പി ഹരികുമാറിന് കല്ലമ്പലത്തും കല്ലറയിലുമില്ല,നാട്ടുകാർ പറയുന്നു . കല്ലറയിലെ കതിരുവിള വീട്ടില്‍ ജനിച്ചു വളര്‍ന്ന ഹരികുമാര്‍ വിവാഹത്തിന് ശേഷമാണ് കല്ലമ്പലത്ത് സ്ഥിര താമസമാക്കിയത്. വെയിലൂര്‍ ദേവനന്ദനത്തിലാണ് സ്ഥിര താമസം. ചാനലുകളും പത്രങ്ങളുമൊക്കെ പറയുന്നു, ഹരിഅണ്ണന്‍ ആൾ കുഴപ്പക്കാരനാണെന്. എന്നാൽ പുള്ളി അങ്ങനെയല്ല.ഞങ്ങളുടെ അനുഭവത്തില്‍ അങ്ങനെയല്ല, ഇവിടെയുള്ള എല്ലാവരോടും നല്ല അടുപ്പം പുലർത്തുകയും അത് എന്നും നില നിർത്തുകയും ചെയ്യുമെന്ന് ഇന്നലെ കല്ലമ്പലത്തിലെ വീട്ടിൽ മരണം അറിഞ്ഞെത്തിയവര്‍ പ്രതികരിച്ചു . ഇനി ജന്മസ്ഥലമായ കല്ലറയിലുള്ളവരുടെ അഭിപ്രായമാണെങ്കിലോ കല്ലറയിലെ എന്തു കാര്യം അറിഞ്ഞാലും ഹരി ഓടിയെത്തുമെന്നാണ് . നാട്ടുകാരെ എന്ത് കാര്യത്തിന് സഹായിക്കാനും മടിയില്ല എന്നാണ്
കോണ്‍സ്റ്റബിള്‍ ആയി ജോലി കിട്ടിയ ശേഷം പിഎസ്എസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കൊപ്പം ഹരികുമാര്‍ കൂടി പഠിച്ചു തുടങ്ങി. ടെസ്റ്റ് എഴുതി വിജയിച്ച് എസ് ഐ ആയി. കടയ്ക്കല്‍ സ്റ്റേഷനില്‍ സിഐ ആയിരുന്നപ്പോള്‍ പോലീസ് യൂണിഫോമില്‍ പോകുമ്പോള്‍ പരിചയക്കാര്‍ സാറെ എന്ന് വിളിച്ചാല്‍ ഹരികുമാര്‍ തിരുത്തും.
നിങ്ങള്‍ പഴയതു പോലെ ഹരി അണ്ണാ എന്ന് വിളിച്ചാല്‍ മതിയെന്നും പറയുമായിരുന്നുവെന്ന് സമീപവാസിയായ സജി ഓര്‍മ്മിക്കുന്നു.
നായ്ക്കള്‍ക്ക് ആഹാരം കൊടുക്കാനായി പോയ ഹരികുമാറിന്റെ ഭാര്യാമാതാവ് ലളിതമ്മയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കാണുന്നത്. അവരുടെ നിലവിളിയിൽ നാട്ടുകാരും അറിയുന്നു.
ചാനലുകളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാര്‍ത്ത പുറം ലോകം അറിയുന്നു. ജനം കൂടുതലായി അവിടെ എത്തി.സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഹരികുമാറിന്റെ ജ്യേഷ്ഠന്‍ മാധവന്‍നായര്‍ വീട്ടു വളപ്പിലേക്ക് പ്രവേശിപ്പിച്ചില്ല ; ഓടിച്ചു വിട്ടു , പോലീസ് ഗേറ്റടച്ചു കാവല്‍ നിന്നു. ആര്‍ഡിഒ ഇമ്പ ശേഖരന്‍ ഇന്‍ക്വസ്റ്റിനായി എത്തി . ശേഷം റൂറല്‍ എസ് പി അശോക് കുമാര്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനംഅനുവദിക്കുകയായിരുന്നു . മാധ്യമപ്രവര്‍ത്തകര്‍ അകത്തേക്ക് ചായ്പ്പില്‍ തൂങ്ങിയ നിലയില്‍ മൃതശരീരം കാണുന്ന ദൃശ്യം ക്യാമറ കണ്ണുകൾ കൊണ്ട് ഒപ്പിയെടുത്തു.
മുറിയില്‍ വെളിച്ചം കുറവായതിനാലും ഫ്‌ലാഷ് ഇല്ലാത്ത ക്യാമറ ആയതിനാലും പോലീസ് ഫോട്ടോ ഗ്രാഫറെ മാറ്റി. സ്വകാര്യ ഫോട്ടോഗ്രാഫറെ കൊണ്ടുവന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുന്നതിനിടെ ഹരികുമാറിന്റെ ജ്യേഷ്ഠന്‍ മാധവന്‍ നായരും ബന്ധുക്കളും മാധ്യമ പ്രവര്‍ത്തകരോട് ഇറങ്ങിപ്പോകണമെന്ന് ആക്രോശിച്ചു,തുടർന്ന് പോസ്‌ററ് മോര്‍ട്ടത്തിനുശേഷം കല്ലമ്പലത്തെ വീട്ടിലെത്തിച്ച മൃതശരീരത്തില്‍ നാട്ടുകാരും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിക്കുന്നു.
https://www.facebook.com/Malayalivartha
























