Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൃതദേഹം അടക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി - ഹൈക്കോടതി ജഡ്ജിമാർ മുഖാമുഖം; പള്ളി ഭരണവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ മൃതദേഹം പള്ളിയിൽ സംസ്കരിക്കരുതെന്ന ഓർത്തഡോക്സ് സഭയുടെ വാശി അവസാനിച്ചു

14 NOVEMBER 2018 02:24 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്... ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മര്‍ ബംപര്‍ ഭാഗ്യക്കുറി വില്പനയില്‍ റെക്കോര്‍ഡ് ....

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു, പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

ഒരു മൃതദേഹം അടക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി - ഹൈക്കോടതി ജഡ്ജിമാർ മുഖാമുഖം . ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ബഞ്ചമിൻ കോശി ഇടപെട്ട് വിലക്കിയ വയോധികന്റെ സംസ്കാരം ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് എച്ച്.എൽ. ദത്തുവിന്റെ ഇടപെടലിനെ തുടർന്ന് ചൊവ്വാഴ്ച കട്ടച്ചിറ പള്ളിയിൽ നടന്നു. വയോധികന്റെ മൃതശരീരം സംസ്കരിക്കാൻ മുൻ ചീഫ് ജസ്റ്റിസ് അനുവദിക്കാത്ത കാര്യം മലയാളി വാർത്ത പുറത്തുവിട്ടിരുന്നു.

പള്ളി ഭരണവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ മൃതദേഹം പള്ളിയിൽ സംസ്കരിക്കരുതെന്ന വാശിയിലായിരുന്നു ഓർത്തഡോക്സ് സഭ. ബഞ്ചമിൻ കോശി ഓർത്തഡോക്സ് സഭയുടെ ഇടനിലക്കാരനാണ്. അദ്ദേഹം ജില്ലാ ഭരണകൂടത്തെ സ്വാധീനിച്ചാണ് തന്റെ താത്പര്യം നടപ്പിലാക്കിയതെന്നാണ് മരിച്ചയാളുടെ ബന്ധുക്കളുടെ ആരോപണം. .

മൃതദേഹം പള്ളിയിൽ തന്നെ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം പി. മോഹനദാസ് കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഉത്തരവ് ഇറക്കിയെങ്കിലും കോശിയുടെ ഇടപെടലിനെ തുടർന്ന് ഉത്തരവ് തിരുത്തി. ആദ്യ ഉത്തരവ് ഇറങ്ങി അര മണിക്കൂറിനുള്ളിൽ ആദ്യ ഉത്തരവ് നടപ്പിലാക്കേണ്ടെന്ന് പറഞ്ഞ് രണ്ടാമത്തെ ഉത്തരവും ഇറങ്ങിയത്. സുപ്രീം കോടതിയിൽ മൃതദേഹം സംസ്കരിക്കുന്നത് വിലക്കി ഉത്തരവുണ്ടെന്നാണ് കമ്മീഷൻ ചൂണ്ടികാണിച്ചത്. കളക്ടറേറ്റിലെ കോൺഗ്രസ് നേതാവായ നിയമവകുപ്പ് ഉദ്യേഗസ്ഥൻ ശ്രീനിവാസനാണ് ജില്ലാ കളക്ടറെ തെറ്റിദ്ധരിപ്പിച്ചത്. കമ്മീഷന്റെ ഉത്തരവ് ന്യായാധിപനെ ഉപയോഗിച്ച് തങ്ങൾ തിരുത്തിയെന്ന ഓർത്തഡോക്സ് സഭാ നേതൃത്വത്തിന്റെ വോയ്സ് മെസേജ് ആലപ്പുഴ ജില്ലയിൽ വൈറലായിരുന്നു.

മാവേലിക്കര കട്ടച്ചിറ പള്ളിക്കലേത്ത് വർഗീസ് മാത്യുവിന്റെ മൃതദേഹം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ സംസ്കരിക്കാനാണ് ശ്രമിച്ചത്. രണ്ടു തവണ മൃതദേഹവുമായി പള്ളിയിലെത്തിയെങ്കിലും സമ്മതിച്ചില്ല. ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചു.മൃതദേഹം ദഹിപ്പിക്കാതിരിക്കാൻ സുപ്രീം കോടതി ഉത്തരവുണ്ടെന്നാണ് പറയുന്നത്. എന്നാൽ സുപ്രീം കോടതി ഉത്തരവ് പള്ളിതർക്കത്തെ കുറിച്ചാണ്. അതിൽ മൃതദേഹം സംസ്കരിക്കുന്നതിനെ കുറിച്ച് പറയുന്നില്ല. ഇതാണ് ദേശീയ കമ്മീഷൻ മുഖവിലക്കെടുത്തത്.

നവംബർ3 നാണ് വർഗീസ് മാത്യു മരിച്ചത്. മൃതദേഹം മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നവംബർ 6ന് മൃതദേഹം സംസ്കരിക്കാൻ പള്ളിയിലെത്തിച്ചെങ്കിലും പള്ളി ഭരണം സംബന്ധിച്ച തർക്കം കോടതിയിലായതിനാൽ അനുവദിച്ചില്ല. ക്രമസമാധാനം നിലനിർത്താൻ ജില്ലാ ഭരണകൂടം സ്ഥലത്ത് 144 പ്രഖ്യാപിച്ചു. തുടർന്ന് മൃതദേഹം സംസ്കരിക്കുന്നതിന് ബന്ധുക്കൾ ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും അനുവദിച്ചില്ല.

യാക്കോബായ വിഭാഗത്തിലെ വൈദികരെ തങ്ങളുടെ കൈവശമുള്ള പള്ളിയിൽ സംസ്കാരത്തിന് അനുവദിക്കുന്നില്ലെന്നായിരുന്നു പരാതി. മരിച്ച വ്യക്തിയുടെ പൗത്രനായ വൈദികൻ ഫാദർ ജോർജി ജോണിനെ പോലും സംസ്കാര ചടങ്ങിൽ അന്തിമോപചാരം അർപ്പിക്കാൻ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം നിലപാടെടുത്തതായി മരിച്ച വർഗീസ് മാത്യുവിന്റെ മകൻ മാത്യു വർഗീസും ഫാദർ ജോർജി ജോണും പറയുന്നു. എന്നാൽ പൗത്രനെ സഭാ വേഷത്തിൽ സംസ്കാരത്തിന് അനുവദിക്കുകയും ചെയ്തു. എ ഡി എം ആണ് പരാതി പരിഹരിക്കാൻ തയ്യാറാകാത്തത്. . വിലാപയാത്ര തടഞ്ഞു സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടാക്കുകയും ചെയ്തു. മൃതദേഹവുമായി വഴിയോരത്ത് കാത്തു നിൽക്കേണ്ടി വന്നു. പൗത്രനായ വൈദികനോട് ളോഹ ഊരി സംസ്കാരത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു. പിന്നീട് മൃതദേഹവുമായി വീട്ടിലേക്ക് മടങ്ങേണ്ട ദുരവസ്ഥയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (9 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (14 minutes ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (19 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (36 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (1 hour ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (7 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (7 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (10 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

Malayali Vartha Recommends