മൃതദേഹം അടക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി - ഹൈക്കോടതി ജഡ്ജിമാർ മുഖാമുഖം; പള്ളി ഭരണവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ മൃതദേഹം പള്ളിയിൽ സംസ്കരിക്കരുതെന്ന ഓർത്തഡോക്സ് സഭയുടെ വാശി അവസാനിച്ചു

ഒരു മൃതദേഹം അടക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി - ഹൈക്കോടതി ജഡ്ജിമാർ മുഖാമുഖം . ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ബഞ്ചമിൻ കോശി ഇടപെട്ട് വിലക്കിയ വയോധികന്റെ സംസ്കാരം ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് എച്ച്.എൽ. ദത്തുവിന്റെ ഇടപെടലിനെ തുടർന്ന് ചൊവ്വാഴ്ച കട്ടച്ചിറ പള്ളിയിൽ നടന്നു. വയോധികന്റെ മൃതശരീരം സംസ്കരിക്കാൻ മുൻ ചീഫ് ജസ്റ്റിസ് അനുവദിക്കാത്ത കാര്യം മലയാളി വാർത്ത പുറത്തുവിട്ടിരുന്നു.
പള്ളി ഭരണവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ മൃതദേഹം പള്ളിയിൽ സംസ്കരിക്കരുതെന്ന വാശിയിലായിരുന്നു ഓർത്തഡോക്സ് സഭ. ബഞ്ചമിൻ കോശി ഓർത്തഡോക്സ് സഭയുടെ ഇടനിലക്കാരനാണ്. അദ്ദേഹം ജില്ലാ ഭരണകൂടത്തെ സ്വാധീനിച്ചാണ് തന്റെ താത്പര്യം നടപ്പിലാക്കിയതെന്നാണ് മരിച്ചയാളുടെ ബന്ധുക്കളുടെ ആരോപണം. .
മൃതദേഹം പള്ളിയിൽ തന്നെ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം പി. മോഹനദാസ് കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഉത്തരവ് ഇറക്കിയെങ്കിലും കോശിയുടെ ഇടപെടലിനെ തുടർന്ന് ഉത്തരവ് തിരുത്തി. ആദ്യ ഉത്തരവ് ഇറങ്ങി അര മണിക്കൂറിനുള്ളിൽ ആദ്യ ഉത്തരവ് നടപ്പിലാക്കേണ്ടെന്ന് പറഞ്ഞ് രണ്ടാമത്തെ ഉത്തരവും ഇറങ്ങിയത്. സുപ്രീം കോടതിയിൽ മൃതദേഹം സംസ്കരിക്കുന്നത് വിലക്കി ഉത്തരവുണ്ടെന്നാണ് കമ്മീഷൻ ചൂണ്ടികാണിച്ചത്. കളക്ടറേറ്റിലെ കോൺഗ്രസ് നേതാവായ നിയമവകുപ്പ് ഉദ്യേഗസ്ഥൻ ശ്രീനിവാസനാണ് ജില്ലാ കളക്ടറെ തെറ്റിദ്ധരിപ്പിച്ചത്. കമ്മീഷന്റെ ഉത്തരവ് ന്യായാധിപനെ ഉപയോഗിച്ച് തങ്ങൾ തിരുത്തിയെന്ന ഓർത്തഡോക്സ് സഭാ നേതൃത്വത്തിന്റെ വോയ്സ് മെസേജ് ആലപ്പുഴ ജില്ലയിൽ വൈറലായിരുന്നു.
മാവേലിക്കര കട്ടച്ചിറ പള്ളിക്കലേത്ത് വർഗീസ് മാത്യുവിന്റെ മൃതദേഹം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ സംസ്കരിക്കാനാണ് ശ്രമിച്ചത്. രണ്ടു തവണ മൃതദേഹവുമായി പള്ളിയിലെത്തിയെങ്കിലും സമ്മതിച്ചില്ല. ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചു.മൃതദേഹം ദഹിപ്പിക്കാതിരിക്കാൻ സുപ്രീം കോടതി ഉത്തരവുണ്ടെന്നാണ് പറയുന്നത്. എന്നാൽ സുപ്രീം കോടതി ഉത്തരവ് പള്ളിതർക്കത്തെ കുറിച്ചാണ്. അതിൽ മൃതദേഹം സംസ്കരിക്കുന്നതിനെ കുറിച്ച് പറയുന്നില്ല. ഇതാണ് ദേശീയ കമ്മീഷൻ മുഖവിലക്കെടുത്തത്.
നവംബർ3 നാണ് വർഗീസ് മാത്യു മരിച്ചത്. മൃതദേഹം മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നവംബർ 6ന് മൃതദേഹം സംസ്കരിക്കാൻ പള്ളിയിലെത്തിച്ചെങ്കിലും പള്ളി ഭരണം സംബന്ധിച്ച തർക്കം കോടതിയിലായതിനാൽ അനുവദിച്ചില്ല. ക്രമസമാധാനം നിലനിർത്താൻ ജില്ലാ ഭരണകൂടം സ്ഥലത്ത് 144 പ്രഖ്യാപിച്ചു. തുടർന്ന് മൃതദേഹം സംസ്കരിക്കുന്നതിന് ബന്ധുക്കൾ ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും അനുവദിച്ചില്ല.
യാക്കോബായ വിഭാഗത്തിലെ വൈദികരെ തങ്ങളുടെ കൈവശമുള്ള പള്ളിയിൽ സംസ്കാരത്തിന് അനുവദിക്കുന്നില്ലെന്നായിരുന്നു പരാതി. മരിച്ച വ്യക്തിയുടെ പൗത്രനായ വൈദികൻ ഫാദർ ജോർജി ജോണിനെ പോലും സംസ്കാര ചടങ്ങിൽ അന്തിമോപചാരം അർപ്പിക്കാൻ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം നിലപാടെടുത്തതായി മരിച്ച വർഗീസ് മാത്യുവിന്റെ മകൻ മാത്യു വർഗീസും ഫാദർ ജോർജി ജോണും പറയുന്നു. എന്നാൽ പൗത്രനെ സഭാ വേഷത്തിൽ സംസ്കാരത്തിന് അനുവദിക്കുകയും ചെയ്തു. എ ഡി എം ആണ് പരാതി പരിഹരിക്കാൻ തയ്യാറാകാത്തത്. . വിലാപയാത്ര തടഞ്ഞു സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടാക്കുകയും ചെയ്തു. മൃതദേഹവുമായി വഴിയോരത്ത് കാത്തു നിൽക്കേണ്ടി വന്നു. പൗത്രനായ വൈദികനോട് ളോഹ ഊരി സംസ്കാരത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു. പിന്നീട് മൃതദേഹവുമായി വീട്ടിലേക്ക് മടങ്ങേണ്ട ദുരവസ്ഥയുണ്ടായി.
https://www.facebook.com/Malayalivartha
























