ഹിന്ദു തീവ്ര സംഘടനകൾ സന്നിധാനത്തേക്ക് ; വൃശ്ചികം ഒന്നിന് നടതുറക്കുമ്പോൾ കേരളത്തിന് പുറത്തുള്ള ബജറംഗ്ദൾ, ശിവസേന തുടങ്ങിയ ഹിന്ദുമത തീവ്രസംഘടനകളുടെ പ്രവർത്തകർ സന്നിധാനത്തെത്തുമെന്ന് സൂചന; യുവതികൾക്ക് പ്രവേശനം നിഷേധിച്ചേക്കും

വൃശ്ചികം ഒന്നിന് നടതുറക്കുമ്പോൾ കേരളത്തിന് പുറത്തുള്ള ബജറംഗ്ദൾ, ശിവസേന തുടങ്ങിയ ഹിന്ദുമത തീവ്രസംഘടനകളുടെ പ്രവർത്തകർ സന്നിധാനത്തെത്തുമെന്ന് സൂചന. സുപ്രീം കോടതി ഉത്തരവ് പ്രതികൂലമായതോടെയാണ് ഹിന്ദു സംഘടനകൾ ശബരിമലയിലെത്താൻ തീരുമാനിച്ചത്. ഹിന്ദു സംഘടനകളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ശബരിമലയിലെത്തണമെന്ന ചർച്ചകൾ സജീവമാണ്.
അതേ സമയം സർവകക്ഷി യോഗം വിളിച്ച സർക്കാർ ശബരിമലയിൽ മണ്ഡല കാലത്ത് യുവതികളെ പ്രവേശിപ്പിക്കാനുള്ള സാധ്യത കുറവാണ്. അനുവാദം വാങ്ങിയവർക്ക് തന്നെ അതിന് അനുമതി നൽകണമെ നല്ല. സംഘർഷ സാധ്യതയായിരിക്കും സർക്കാർ ചൂണ്ടി കാണിക്കാൻ പോവുന്നത്. അതേ സമയം മുമ്പുണ്ടായ വിധിയിൽ കോടതി സ്റ്റേ അനുവദിക്കാത്തത് കാരണം സർക്കാർ കോടതിയെ തള്ളി പറയാനുള്ള സാധ്യത കുറവാണ്.
തിരിച്ചാണ് സംഭവിക്കുന്നതെങ്കിൽ മണ്ഡല കാലത്ത് സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണ് കരുതപ്പെടുന്നത്. സുപ്രീം കോടതി ഉത്തരവ് അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഹിന്ദു സംഘടനകൾ. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായുള്ള ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ വിയോജിപ്പുകൾ വിധിയിൽ പ്രതിഫലിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പ്രതീക്ഷകൾ അസ്തമിപ്പിച്ച് കൊണ്ടാണ് സുപ്രീം കോടതി വിധി പാസാക്കിയത്. എന്നാൽ തീർത്തും നിരാശാജനകമാണ് വിധിയെന്ന് കരുതാൻ കഴിയില്ല. സാധാരണ ഗതിയിൽ ഭരണഘടനാ ബഞ്ചിന്റെ വിധികൾ അതേ കോടതി വീണ്ടും പരിഗണിക്കാറില്ല. എന്നാൽ ശബരിമല വിധിയിൽ തിരിച്ചാണ് സംഭവിച്ചത്.
കേരളത്തിൽ മുമ്പില്ലാത്തവിധം സംഘർഷസാധ്യത വർധിച്ച വിവരം സംസ്ഥാന, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ കേന്ദ്ര, കേരള സർക്കാരുകളെ അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ മനസ് മുമ്പുള്ള വിധി പുനപരിശോധിക്കാനാണ്. ഇക്കാര്യം സർക്കാരിന് അറിയാം. അതു കൊണ്ടു തന്നെ യുവതികൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടാൽ അവർ കോടതിയെ സമീപിക്കാനുള്ള സാധ്യത കുറവാണ്. സമീപിച്ചാലും ജയിക്കാനുള്ള സാധ്യത കുറവാണ്. തൃപ്തി ദേശായിയെ പോലുള്ളവരെ മാത്രം സർക്കാർ ശ്രദ്ധിച്ചാൽ മതിയാകും.
സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് സമവായത്തിനുള്ള സാധ്യതയാണ് തുറന്നു നൽകിയിരിക്കുന്നത്. ചേമ്പറിൽ കേസ് പരിഗണിക്കുമെന്ന് പറഞ്ഞപ്പോൾ പുന:പരിശോധനാ ഹർജികൾ തള്ളുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നതായിരുന്നു ഹർജിക്കാരുടെ ആവശ്യം. അത് അംഗീകരിച്ചതോടെ വലിയ ഇമേജാണ് ഹർജിക്കാർക്ക് ലഭിച്ചത്. മുൻ ചീഫ് ജസ്റ്റിസും ഇപ്പോഴത്തെ ചീഫ് ജസ്റ്റിസുമായുള്ള അഭിപ്രായഭിന്നത വിധിയിൽ പ്രതിഫലിച്ചുവെന്നാണ് കരുതേണ്ടത്.
എൻ എസ് എസും രാജ കുടുംബവും വിധിയിൽ സന്തോഷിക്കുക തന്നെയാണ് ചെയ്യുന്നത്. സർക്കാരാണ് യഥാർത്ഥത്തിൽ വിഷമവൃത്തത്തിലായത്. ഹർജികൾ അനുവദിക്കില്ലെന്നാണ് സർക്കാർ കരുതിയത്. ഡൽഹിയിലെ മലയാളി നിയമവൃത്തങ്ങൾ സംസ്ഥാന സർക്കാരിന് നൽകിയ സൂചനകളും അങ്ങനെ തന്നെയായിരുന്നു. അതായിരുന്നു സുപ്രീം കോടതിയിലെ ഇതുവരെയുള്ള പതിവ്. അതിൽ മാറ്റമുണ്ടായി എന്ന ചരിത്രവും ഇപ്പോഴത്തെ വിധിക്കുണ്ട്. പിണറായിയുടെ ഇമേജ് ഇടിഞ്ഞു എന്നതാണ് വിധിയിലെ ഒരു പ്രധാന കാര്യം. ഹിന്ദുവോട്ടുകൾ ബിജെപിയിലേക്ക് തിരിക്കുക വഴി അവർ ഗോളടിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























