Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാന ന്യൂപക്ഷ കോർപ്പറഷനിലെ ബന്ധു നിയമനത്തിൽ ജലീൽ നേരിട്ട് ഇടപ്പെട്ടു ;തെളിവുകളുമായി സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി പി കെ ഫിറോസ്

14 NOVEMBER 2018 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്... ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മര്‍ ബംപര്‍ ഭാഗ്യക്കുറി വില്പനയില്‍ റെക്കോര്‍ഡ് ....

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു, പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

ബന്ധു നിയമന വിവാദത്തിൽ കെ ടി ജലീലിന്റെ വാദങ്ങൾ പൊളിയുന്നു. നിയമനത്തിന്​ മന്ത്രി കെ.ടി ജലീൽ നേരിട്ടിടപെട്ടു എന്നതിന്​ തെളിവുണ്ടെന്ന്​ യൂത്ത്​ ലീഗ്​ സംസ്​ഥാന സെക്രട്ടറി പി.കെ ഫിറോസ്​. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജരുടെ വിദ്യാഭ്യാസ യോഗ്യതയിൽ യോഗ്യതകള്‍ പുനര്‍ നിശ്ചയിക്കണം എന്ന് കാട്ടി ജലീല്‍ ഉത്തരവിറക്കുരകയായിരുന്നു. മന്ത്രിയുടെ ഇടപെടല്‍ അദീബിന് വേണ്ടിയെന്ന് പി.കെ ഫിറോസ്. വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിയുടെ നോട്ട്​ ഉയർത്തിക്കാണിച്ചായിരുന്നു ആരോപണം.

അധികയോഗ്യതയ്ക്ക് കാബിനറ്റിന്റെ അംഗീകാരം ആവശ്യമില്ലെന്ന് മന്ത്രി ഫയലില്‍ എഴുതി. അധികയോഗ്യതയിലല്ല അടിസ്ഥാന യോഗ്യതിലാണ് മന്ത്രി മാറ്റം വരുത്തിയത്.

‘വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം കെ.ടി. ജലീല്‍ അവഗണിച്ചാണ് ഇളവ് വരുത്തിയത്. യോഗ്യത ഇളവിനായി സ്വന്തം ലെറ്റര്‍പാഡില്‍ ജലീല്‍ കുറിപ്പ് നല്‍കുകയായിരുന്നെന്നും പി.കെ ഫിറോസ് പറഞ്ഞു.

ബി ടെക് പിജി.ഡി.ബി.എ എം.ബി.എക്ക് തുല്യമാണെന്ന് മന്ത്രി പറയുന്നു. അത് മന്ത്രി പറഞ്ഞാല്‍ മതിയോ എന്നും പി.കെ ഫിറോസ് ചോദിക്കുന്നു.

നിയമനത്തില്‍ മന്ത്രിസഭ നിശ്ചയിച്ച യോഗ്യത മന്ത്രി തിരുത്തുകയായിരുന്നു അദ്ദേഹം. അധിക യോഗ്യതയെന്ന് തെറ്റിദ്ധരിപ്പിച്ച് മന്ത്രിസഭയില്‍ വെച്ചില്ല. അധിക യോഗ്യതയായതുകൊണ്ട് കാബിനറ്റില്‍ വെക്കേണ്ട ആവശ്യമേയില്ല എന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം.

മന്ത്രി നേരിട്ട് ഇടപടെട്ടതിന്റെ തെളിവുകള്‍ അന്ന് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മന്ത്രി നേരിട്ട് ഇടപെട്ടതിന്റെ തെളിവ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ഗുരുതരമായ ക്രമക്കേട് കെ.ടി ജലീല്‍ നടത്തിയിരിക്കുന്നു. അദ്ദേഹം രാജിവെച്ച് അന്വേഷണത്തെ നേരിടണം. എന്തുകൊണ്ടാണ് അന്വേഷണത്തെ ഭയക്കുന്നത്. സംവാദത്തിന് ക്ഷണിച്ചപ്പോള്‍ അതിന് തയ്യാറാകാത്തത് ഈ തെളിവുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു എന്ന് ബോധ്യമുള്ളതുകൊണ്ടാണ്. അതല്ലെങ്കില്‍ ഞങ്ങള്‍ വിജിലന്‍സിന് കൊടുത്ത പരാതിയില്‍ അന്വേഷണം നടത്താന്‍ മന്ത്രി പറയണം. അല്ലെങ്കില്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണ്.യോഗ്യത മാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞാട്ടാണോ എന്ന് വ്യക്തമാക്കണം.അങ്ങനെയെങ്കില്‍ നടപടി സ്വീകരിക്കണം.

മുഖ്യമന്ത്രി കെ.ടി ജലീലിനെ ഭയന്ന് സംരക്ഷണമൊരുക്കുന്നത് എന്തിനാണ് എന്ന് വ്യക്തമാക്കണം. ജലീലിന് സംരക്ഷണം ഒരുക്കുന്നില്ലെങ്കില്‍ അത് തുറന്ന് പറയണം. മുഖ്യമന്ത്രിക്ക് ഇതില്‍ ഉത്തരവാദിത്തമുണ്ട്.

ഗവര്‍മെന്റ് സെക്രട്ടറി എഴുതിയ നോട്ടിന് പുറത്ത് ഓവര്‍ നോട്ട് എഴുതുകയായിരുന്നു അദ്ദേഹം. കാബിനറ്റില്‍ പോകാതെ ഉത്തരവ് ഇറക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. അത് നല്‍കേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി അറിഞ്ഞാണ് ഉത്തരവ് ഇറക്കിയെങ്കില്‍ അത് പറയണം. അല്ലെങ്കില്‍ കബളിപ്പിച്ചാണ് ഉത്തരവിറക്കിയതെങ്കില്‍ ഈ സത്യം കൂടി പുറത്തുവന്ന സാഹചര്യത്തില്‍ മന്ത്രിയെ പുറത്താക്കാനുള്ള ആര്‍ജ്ജവം കാണിക്കണം

കാബിനറ്റില്‍ ചര്‍ച്ച ചെയ്താല്‍ അതിന്റെ നിയമവശം ചര്‍ച്ച ചെയ്യേണ്ടി വരുമെന്നതിനാല്‍ അത് നടക്കില്ലെന്ന വന്നതോടെയാണ് മന്ത്രിസഭയെ മറികടന്നുകൊണ്ട് മന്ത്രിസഭ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യത മന്ത്രി തിരുത്തിയത്.

എന്നാൽ, ധനകാര്യ വകുപ്പി​​െൻറ അഭിപ്രായത്തോടെ മന്ത്രിസഭാ യോഗമാണ്​ വിദ്യാഭ്യാസ യോഗ്യത തീരുമാനിച്ചത് എന്ന്​​ സെക്​ഷൻ മേധാവി എ. ഷാജഹാൻ ഇതിനു മറുപടി നൽകി. ഉത്തരവിൽ മാറ്റം വരുത്തണമെങ്കിൽ മന്ത്രി സഭ അംഗീകരിക്കണം എന്നും ചൂണ്ടിക്കാട്ടി മേധാവി കുറിപ്പ് മന്ത്രിക്ക്​ തിരിച്ചയച്ചു.

എന്നാൽ ഇത്​ അധിക യോഗ്യതയാണെന്നും അതിന്​ മന്ത്രിസഭയുടെ അംഗീകാരം വേണ്ടെന്നും മുഖ്യമന്ത്രിയുടെ അംഗീകാരം മാത്രം മതിയെന്നും കാണിച്ച്​ മന്ത്രി മറുപടി നൽകി. തുടർന്ന്​ മുഖ്യമന്ത്രിയു​െട ഒപ്പുവാങ്ങി കുറിപ്പ്​ തിരിച്ചയച്ചുവെന്നും ഫിറോസ്​ ആരോപിച്ചു. മന്ത്രിയാണ് ഒന്നാം പ്രതിയെന്നതില്‍ ഇനി തെളിവുകളൊന്നും വരാനില്ല. മന്ത്രി നേരിട്ട് ഇടപെടല്‍ നടത്തിയെന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് ഇനി ഹാജരാക്കാനില്ലെന്നും ഫിറോസ് പറഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (9 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (14 minutes ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (19 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (36 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (1 hour ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (7 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (7 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (10 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

Malayali Vartha Recommends