സംസ്ഥാന ന്യൂപക്ഷ കോർപ്പറഷനിലെ ബന്ധു നിയമനത്തിൽ ജലീൽ നേരിട്ട് ഇടപ്പെട്ടു ;തെളിവുകളുമായി സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി പി കെ ഫിറോസ്

ബന്ധു നിയമന വിവാദത്തിൽ കെ ടി ജലീലിന്റെ വാദങ്ങൾ പൊളിയുന്നു. നിയമനത്തിന് മന്ത്രി കെ.ടി ജലീൽ നേരിട്ടിടപെട്ടു എന്നതിന് തെളിവുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജരുടെ വിദ്യാഭ്യാസ യോഗ്യതയിൽ യോഗ്യതകള്‍ പുനര്‍ നിശ്ചയിക്കണം എന്ന് കാട്ടി ജലീല്‍ ഉത്തരവിറക്കുരകയായിരുന്നു. മന്ത്രിയുടെ ഇടപെടല്‍ അദീബിന് വേണ്ടിയെന്ന് പി.കെ ഫിറോസ്. വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിയുടെ നോട്ട് ഉയർത്തിക്കാണിച്ചായിരുന്നു ആരോപണം.
അധികയോഗ്യതയ്ക്ക് കാബിനറ്റിന്റെ അംഗീകാരം ആവശ്യമില്ലെന്ന് മന്ത്രി ഫയലില്‍ എഴുതി. അധികയോഗ്യതയിലല്ല അടിസ്ഥാന യോഗ്യതിലാണ് മന്ത്രി മാറ്റം വരുത്തിയത്.
‘വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം കെ.ടി. ജലീല്‍ അവഗണിച്ചാണ് ഇളവ് വരുത്തിയത്. യോഗ്യത ഇളവിനായി സ്വന്തം ലെറ്റര്‍പാഡില്‍ ജലീല്‍ കുറിപ്പ് നല്‍കുകയായിരുന്നെന്നും പി.കെ ഫിറോസ് പറഞ്ഞു.
ബി ടെക് പിജി.ഡി.ബി.എ എം.ബി.എക്ക് തുല്യമാണെന്ന് മന്ത്രി പറയുന്നു. അത് മന്ത്രി പറഞ്ഞാല്‍ മതിയോ എന്നും പി.കെ ഫിറോസ് ചോദിക്കുന്നു.
നിയമനത്തില്‍ മന്ത്രിസഭ നിശ്ചയിച്ച യോഗ്യത മന്ത്രി തിരുത്തുകയായിരുന്നു അദ്ദേഹം. അധിക യോഗ്യതയെന്ന് തെറ്റിദ്ധരിപ്പിച്ച് മന്ത്രിസഭയില്‍ വെച്ചില്ല. അധിക യോഗ്യതയായതുകൊണ്ട് കാബിനറ്റില്‍ വെക്കേണ്ട ആവശ്യമേയില്ല എന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം.
മന്ത്രി നേരിട്ട് ഇടപടെട്ടതിന്റെ തെളിവുകള്‍ അന്ന് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മന്ത്രി നേരിട്ട് ഇടപെട്ടതിന്റെ തെളിവ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
ഗുരുതരമായ ക്രമക്കേട് കെ.ടി ജലീല്‍ നടത്തിയിരിക്കുന്നു. അദ്ദേഹം രാജിവെച്ച് അന്വേഷണത്തെ നേരിടണം. എന്തുകൊണ്ടാണ് അന്വേഷണത്തെ ഭയക്കുന്നത്. സംവാദത്തിന് ക്ഷണിച്ചപ്പോള്‍ അതിന് തയ്യാറാകാത്തത് ഈ തെളിവുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു എന്ന് ബോധ്യമുള്ളതുകൊണ്ടാണ്. അതല്ലെങ്കില്‍ ഞങ്ങള്‍ വിജിലന്‍സിന് കൊടുത്ത പരാതിയില്‍ അന്വേഷണം നടത്താന്‍ മന്ത്രി പറയണം. അല്ലെങ്കില്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണ്.യോഗ്യത മാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞാട്ടാണോ എന്ന് വ്യക്തമാക്കണം.അങ്ങനെയെങ്കില്‍ നടപടി സ്വീകരിക്കണം.
മുഖ്യമന്ത്രി കെ.ടി ജലീലിനെ ഭയന്ന് സംരക്ഷണമൊരുക്കുന്നത് എന്തിനാണ് എന്ന് വ്യക്തമാക്കണം. ജലീലിന് സംരക്ഷണം ഒരുക്കുന്നില്ലെങ്കില്‍ അത് തുറന്ന് പറയണം. മുഖ്യമന്ത്രിക്ക് ഇതില്‍ ഉത്തരവാദിത്തമുണ്ട്.
ഗവര്‍മെന്റ് സെക്രട്ടറി എഴുതിയ നോട്ടിന് പുറത്ത് ഓവര്‍ നോട്ട് എഴുതുകയായിരുന്നു അദ്ദേഹം. കാബിനറ്റില്‍ പോകാതെ ഉത്തരവ് ഇറക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. അത് നല്‍കേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി അറിഞ്ഞാണ് ഉത്തരവ് ഇറക്കിയെങ്കില്‍ അത് പറയണം. അല്ലെങ്കില്‍ കബളിപ്പിച്ചാണ് ഉത്തരവിറക്കിയതെങ്കില്‍ ഈ സത്യം കൂടി പുറത്തുവന്ന സാഹചര്യത്തില്‍ മന്ത്രിയെ പുറത്താക്കാനുള്ള ആര്‍ജ്ജവം കാണിക്കണം
കാബിനറ്റില്‍ ചര്‍ച്ച ചെയ്താല്‍ അതിന്റെ നിയമവശം ചര്‍ച്ച ചെയ്യേണ്ടി വരുമെന്നതിനാല്‍ അത് നടക്കില്ലെന്ന വന്നതോടെയാണ് മന്ത്രിസഭയെ മറികടന്നുകൊണ്ട് മന്ത്രിസഭ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യത മന്ത്രി തിരുത്തിയത്.
എന്നാൽ, ധനകാര്യ വകുപ്പിെൻറ അഭിപ്രായത്തോടെ മന്ത്രിസഭാ യോഗമാണ് വിദ്യാഭ്യാസ യോഗ്യത തീരുമാനിച്ചത് എന്ന് സെക്ഷൻ മേധാവി എ. ഷാജഹാൻ ഇതിനു മറുപടി നൽകി. ഉത്തരവിൽ മാറ്റം വരുത്തണമെങ്കിൽ മന്ത്രി സഭ അംഗീകരിക്കണം എന്നും ചൂണ്ടിക്കാട്ടി മേധാവി കുറിപ്പ് മന്ത്രിക്ക് തിരിച്ചയച്ചു.
എന്നാൽ ഇത് അധിക യോഗ്യതയാണെന്നും അതിന് മന്ത്രിസഭയുടെ അംഗീകാരം വേണ്ടെന്നും മുഖ്യമന്ത്രിയുടെ അംഗീകാരം മാത്രം മതിയെന്നും കാണിച്ച് മന്ത്രി മറുപടി നൽകി. തുടർന്ന് മുഖ്യമന്ത്രിയുെട ഒപ്പുവാങ്ങി കുറിപ്പ് തിരിച്ചയച്ചുവെന്നും ഫിറോസ് ആരോപിച്ചു. മന്ത്രിയാണ് ഒന്നാം പ്രതിയെന്നതില്‍ ഇനി തെളിവുകളൊന്നും വരാനില്ല. മന്ത്രി നേരിട്ട് ഇടപെടല്‍ നടത്തിയെന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് ഇനി ഹാജരാക്കാനില്ലെന്നും ഫിറോസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























