യുവതീ പ്രവേശനം തന്നെ ബാധിക്കുന്ന പ്രശനമല്ല ശബരിമല മേൽശാന്തി
ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തിൽ ആശങ്കകളിലെന്നു നിയുക്ത മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്പൂതിരി. തന്റെ കര്‍ത്തവ്യങ്ങൾ ഭംഗിയാക്കി നിറവേറ്റും . തർക്ക വിഷയങ്ങളിൽ ബന്ധപ്പെട്ടവർ തീരുമാനമെടുക്കട്ടെ ..പൂജാകാര്യങ്ങൾ മാത്രമാണ് മേൽശാന്തിയുടെ ഉത്തരവാദിത്തം .അത് ഭംഗിയാക്കി നിറവേറ്റും .തന്റെ കര്‍ത്തവ്യത്തില്‍ നിന്നും വ്യതിചലിക്കില്ലെന്നും തര്‍ക്കവിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു
മണ്ഡല-മകര വിളക്ക് കാലത്ത് സന്നിധാനത്ത് ഭക്തി സാന്ദ്രമായ അന്തരീക്ഷം ഉണ്ടാകണമെന്ന് ഭഗവാനോട് പ്രാർത്ഥിക്കും. എല്ലാം അയ്യപ്പൻ തീരുമാനിക്കട്ടെ എന്നാണു പാലക്കാട് വരിക്കാശ്ശേരിമനയിലെ അംഗമായ വി.എന്‍ വാസുദേവന്‍ നമ്പൂതിരി പറഞ്ഞത് . ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ മാമ്പറ്റ ഇല്ലത്തെ അംഗമായ എംഎന്‍ നാരായണന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി.
മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ തുറക്കുന്ന സാഹചര്യത്തിൽ വാൻ സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത് .വനിതാ പൊലീസ് സംഘം ഉള്‍പ്പെടെ ഉള്ളവര്‍ പമ്പയിലെത്തിയിട്ടുണ്ട്, ഇത്തവണയും മാധ്യമങ്ങൾക്ക് വിലക്കുണ്ട്. മാധ്യമങ്ങളെ ഇലവുങ്കലിൽ പൊലീസ് തടഞ്ഞു.
യുവതീ പ്രവേശന വിധി നടപ്പാക്കാൻ ഭരണഘടനാ ബാധ്യതയുണ്ടെന്ന് സർക്കാരും സർക്കാർ വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രതിപക്ഷവും പന്തളം കുടുംബവും ആവശ്യപ്പെടും.. നാളെ മണ്ഡല- മകര വിളക്ക് തീർത്ഥാടനകാലം തുടങ്ങാനിരിക്കെ സർക്കാർ യുവതീപ്രവേശനത്തിൽ വിട്ടുവീഴ്ച ചെയ്യുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യുവതികളെ നിർബന്ധപൂർവ്വം കൊണ്ട് വരില്ലെന്ന നിലപാട് സർക്കാർ ആവർത്തിക്കുമ്പോഴും യുവതികൾ എത്തിയാൽ സർക്കാർ സുരക്ഷാ ചെയ്തു കൊടുക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറച്ച നിലപ്പാട്. എന്നാൽ യുവതീപ്രവേശനം പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന ജനുവരി 22 വരെയെങ്കിലും അനുവദിക്കരുതെന്ന് കോൺഗ്രസ്സും ബിജെപിയും പന്തളം കുടുംബവുമെല്ലാം ആവശ്യപ്പെടുമെന്നറിയുന്നു
https://www.facebook.com/Malayalivartha