വിശ്വാസികളെ നേരിടാൻ പോലീസിനെ അയയ്ക്കില്ലെന്നു ആന്ധ്രായും തെലുങ്കാനയും
വിശ്വാസികളെ നേരിടാൻ പോലീസിനെ അയയ്ക്കില്ലെന്നു ആന്ധ്രായും തെലുങ്കാനയും
നാളെ ശബരിമല നദ തുറക്കാനിരിക്കെ പടയ്ക്കൊരുങ്ങി സർക്കാർ . യിന്നലത്തെ സുപ്രീം കോടതി വിധിയനുസരിച്ച് യുവതീ പ്രവേശനത്തിന് തടസ്സമില്ല. തൃപ്തി ദേശായിയും കൂട്ടരും എത്തുമെന്ന് ഉറപ്പായി. ഭൂമാതാ ബ്രിഗേഡിലെ ആറു സ്ത്രീകള്‍ക്കൊപ്പമാണ് തൃപ്തി എത്തുന്നത് . പ്രത്യേക സുരക്ഷാ ഒരുക്കില്ലെന്നു സർക്കാർ പറഞ്ഞിട്ടുണ്ടങ്കിലും ശബരിമല പോലീസിന്റെയും സർക്കാരിന്റെയും നിയന്ത്രണത്തിലാണെന്നു ഉറപ്പ് വരുത്താൻ ആന്ധ്രാ, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് സഹായവും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് പോലീസിനെ അയയ്ക്കില്ലെന്നു അവർ വ്യക്തമാക്കി.
വിശദമായ പദ്ധതിയാണ് പൊലീസ് ശബരിമല മണ്ഡല - മകരവിളക്ക് കാലത്തിനായി സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. പമ്പയിലും, സന്നിധാനത്തും സുരക്ഷ ചുമതല രണ്ട് ഐജിമാർക്കാണ്. വിജയ് സാക്കറെക്ക് സന്നിധാനത്തും അശോക് യാദവിന് പമ്പയിലുമാണ് ചുമതല. സന്നിധാനത്തും, പമ്പയിലും നിലയക്കലും രണ്ട് എസ്പിമാർ വീതുവുമുണ്ടാകും. ക്രമസമാധാനവും തിരക്കും വെവ്വേറെ നിയന്ത്രിക്കാനാണ് രണ്ട് എസ്പിമാരെ നിയോഗിക്കുക.
വനിതാ പൊലീസുകാരുള്‍പ്പെടെ നാല് ഘട്ടങ്ങളായ 18,000 പൊലീസുകാരെ വിന്യസിക്കും. ആദ്യ മൂന്ന് ഘട്ടങ്ങളിൽ 4,500 വീതം പൊലീസുകാരെ ശബരിമലയില്‍ നിലനിര്‍ത്തും. മകരവിളക്കിന് 5,000 പൊലീസുകാരെ എത്തിക്കും. പമ്പ മുതല്‍ നിലയ്ക്കല്‍ വരെ 200 വനിതാ പൊലീസുകാരെ നിയോഗിക്കും. പൊലീസ് വിന്യാസത്തിൽ വനിത ബറ്റാലിയനെയും ഉൾപ്പെടുത്തി.
ഇതര സംസ്ഥാനത്ത് നിന്നും വനിതാ പൊലീസുകാരുടെയുള്ളവരെ വേണമെന്ന് ഡിജിപി കത്ത് നൽകിയിരുന്നു. ആന്ധ്രാ തെലങ്കാന എന്നിവിടങ്ങളിൽനിന്ന് പോലീസിനെ അയയ്ക്കില്ല എന്ന് അറിയിച്ചുകഴിഞ്ഞു.
https://www.facebook.com/Malayalivartha