സർക്കാർ വീണ്ടും ബന്ധു നിയമന വിവാദത്തിൽ ; കണ്ണൂർ സർവകലാശാലയിൽ നിയമ വിരുദ്ധമായി എൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ അസിസ്റ്റന്റ് പ്രൊഫെസറായി നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി; നടപടി ഒന്നാം റാങ്കുകാരി ഡോക്ടർ ബിന്ദുവിന്റെ പരാതിയിൽ
കണ്ണൂർ സർവകലാശാലയിൽ നിയമ വിരുദ്ധമായി , കരാർ അടിസ്ഥാനത്തിൽ എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഷഹലയെ അസിസ്റ്റന്റ് പ്രൊഫെസറായി നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി . റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ ഡോക്ടർ എംപി ബിന്ദുവിനെ മറികടന്നായിരുന്നു എംഎൽഎ യുടെ ഭാര്യക്ക് അനധികൃതമായി നിയമനം നൽകിയത്. ഇതിനെതിരെ ഡോക്ടർ ബിന്ദു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സാധാരണ യുണിവേഴ്സിറ്റി കരാർ നിയമനങ്ങളിൽ റിസർവേഷൻ ചട്ടം പാലിക്കാറില്ല എന്നാൽ അസിസ്റ്റന്റ് പ്രൊഫെസറായി എംഎൽഎയുടെ ഭാര്യയെ നിയമിക്കാൻ ഇത് മറികടന്നു. ഇതേ തുടർന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഡോക്ടർ എംപി ബിന്ദുവിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. രാഷ്ട്രീയ സ്വാധീനത്തിൻെറ അടിസ്ഥാനത്തിൽ ഭാര്യക്ക് ഉയർന്ന ശമ്പളമുള്ള ജോലി തരപ്പെടുത്തിക്കൊടുത്ത എംഎൽഎക്ക് ഇത് വലിയ തിരിച്ചടിയാണ്.
ന്യൂന പക്ഷ ധനകാര്യ വികസന കോർപറേഷനിൽ ബന്ധുവിനെ ജനറൽ മാനേജരായി നിയമറിച്ചതിനെ തുടർന്ന് മന്ത്രി കെ.ടി ജലീൽ കഴിഞ്ഞ രണ്ടാഴ്ച കാലം സമ്മർദ്ദത്തിലായിരുന്നു. ക്രമ വിരുദ്ധമായി സ്വകാര്യ ബാങ്ക് ജീവനക്കാരൻ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ നൽകിയ മന്ത്രി നിൽക്കക്കള്ളിയില്ലാതെ ബന്ധുവായ അദീബിനെ രാജിവയ്യ്പ്പിച്ച് തടിയൂരി അതിനു പിന്നാലെയാണ് സിപിഎമ്മിന്റെ യുവ എംഎൽഎ ആയ എ. എം. ഷംസീറും നിയമന കുരുക്കിലായത്.
ഈ സർക്കാർ അധികാരത്തിലേറി അധികനാൾ തികയും മുൻപ് പൊതു മേഖല സ്ഥാപനത്തിൽ എംഡി ആയി ബന്ധുവിനെ നിയമിച്ച ഇ. പി. ജയരാജൻ വിവാദത്തിൽ പെടുകയും അവസാനം ധാർമികതയുടെ പേരിൽ രാജിവച്ച് പുറത്തുപോകേണ്ടിയും വന്നു. പികെ ശ്രീമതി എംപിയുടെ മകനെയാണ് ചിറ്റപ്പനായ മന്ത്രി ഇ പി ജയരാജൻ നിയമ വിരുദ്ധമായി എംഡി ആക്കിയത്. മുഖ്യമന്ത്രിയുടെയോ പാർട്ടി സെക്രട്ടറി കോടിയേരി ബാല കൃഷ്ണന്റെയോ അനുമതി ഇല്ലാതെ ആയിരുന്നു ഇത്.
https://www.facebook.com/Malayalivartha