Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മണ്ഡല കാലത്തിന് ഇന്ന് തുടക്കം: ശബരിമലയില്‍ കോട്ട കെട്ടി പിണറായി പോലീസ്; സുരക്ഷക്കായി പ്രതിദിനം ചിലവിടുന്നത് കോടികള്‍

16 NOVEMBER 2018 12:29 PM IST
മലയാളി വാര്‍ത്ത

2018-19 വര്‍ഷത്തെ മണ്ഡലമകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കം. പതിവില്‍ നിന്നും വിപരീതമായി ഭക്ത ലക്ഷങ്ങള്‍ ആശങ്കകളോടെ നോക്കികാണുന്ന ഒരു തീര്‍ത്ഥാടന മാസത്തിനാണ് ഇന്ന് തുടക്കമാകുന്നത്. എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണം എന്ന 2018 സെപ്തംബര്‍ 28ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കലുഷിതമായ അന്തരീക്ഷത്തിലാണ് ഇത്തവണത്തെ മണ്ഡല കാലത്തിന് തുടക്കമാകുന്നത്.

നവംബര്‍13ന് പുഃനപരിശോധനാ ഹര്‍ജികളും റിട്ട് പെറ്റീഷനുകളും ജനുവരി 22ലേക്ക് മാറ്റിയ വേളയില്‍, സെപ്തംബര്‍ 28ലെ വിധിക്ക് സ്‌റ്റേ ഇല്ല എന്ന തീരുമാനം വലിയ ഒരു കുരുക്കിലാണ് പിണറായി വിജയന്‍ സര്‍ക്കാറിനെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. തുലാമാസപൂജകള്‍ക്കായി നട തുറന്നപ്പോഴും പിന്നീട് ചിത്തിര ആട്ടവിളക്ക് മഹോത്സവത്തിന് ശബരിമല നട തുറന്നപ്പോഴും മുമ്പെങ്ങുമില്ലാത്തവിധം വന്‍ പ്രതിഷേധങ്ങള്‍ക്കാണ് ശബരിമല സാക്ഷ്യം വഹിച്ചത്. ഇതിനെ തുടര്‍ന്ന് മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയിലെ പ്രവേശനം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ബുക്കിങ്ങ് വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
800ഓളം സ്ത്രീകളാണ് ഓണ്‍ലൈന്‍ ബൂക്കിംഗ് വഴി പ്രഴേശനത്തിനായി ഇതുവരെ അപേക്ഷിച്ചിരിക്കുന്നത്. മലകയറാന്‍ എത്തുന്ന സ്തികളെ എന്ത് വിലകൊടുത്തും തടയും എന്ന നിലപാടിലാണ് ബിജെപിയും കോണ്‍ഗ്രസ്സിലെ ഒരു വിഭാഗവും രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവരും. എന്നാല്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ ഏത് വിധേനയും മല കയറ്റും എന്ന ഉറച്ച തിരുമാനത്തിലാണ് പിണറായി സര്‍ക്കാര്‍. ഇതിനായി കനത്ത പോലീസ് ബന്ധവസ്സാണ് ഈ തീര്‍ഥാടന കാലത്തേക്കായി സര്‍ക്കാര്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്തൊക്കെ സുരക്ഷാ ക്രമീകരണങ്ങള്‍?

സന്നിധാനം, പമ്പ, ഇലവുങ്കല്‍, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നവംബര്‍ 15 വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നവംബര്‍ 22 വ്യാഴാഴ്ച വരെയാണ് ഇപ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഇത് ദീര്‍ഘിപ്പിച്ചേക്കും.

ശബരിമലയില്‍ സാധാരണ മണ്ഡലമകരവിളക്ക് ഉത്സവ ദിനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതിനേക്കാള്‍ ഇരട്ടിയിലധികം സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 63 ദിവസം നീണ്ടുനില്‍ക്കുന്ന തിര്‍ത്ഥാടന കാലത്ത് ശബരിമല പ്രവേശനത്തിനായി സ്ത്രീകള്‍ ആരെങ്കിലും എത്തിയാല്‍ പമ്പ മുതല്‍ സന്നിധാനം വരെയുള്ള നാലര കിലേമീറ്റര്‍ ദൂരം പ്രത്യേക സുരക്ഷാ ഇടനാഴി തിര്‍ക്കാനാണ് പോലീസ് പദ്ധതിയിട്ടിട്ടുള്ളത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മരക്കൂട്ടത്ത് നിന്ന് ചന്ദ്രാനന്ദന്‍ റോഡില്‍ യുവതികള്‍ക്കായി പ്രത്യേക പാതയെരുക്കി വനിതാ പോലീസ് ബറ്റാലിയന്‍ അംഗങ്ങളെയും പ്രത്യേക കമാന്‍ഡോകളെയും വിന്ന്യസിക്കും.

കാനന പാതക്ക് തുടക്കമാകുന്ന ഇടത്ത് തന്നെ പോലീസ് ചെക്ക്‌പോസ്റ്റ് ഉണ്ടാകും. കാനന പാത പൂര്‍ണ്ണമായും സായുധ പോലീസിന്റെ നിയന്ത്രണത്തില്‍ ആയിരിക്കും. ബേസ്‌ക്യാമ്പായ നിലയ്ക്കല്‍ മുതല്‍ സന്നിധാനംവരെ ഫേസ്ഡിറ്റക്ഷന്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ സോഫ്ട്!വെയറില്‍ മുന്‍പ് അക്രമമുണ്ടാക്കിയ 3000പേരുടെ ചിത്രങ്ങള്‍ ഉണ്ട്. ഇവരുടെ മുഖംപതിഞ്ഞാല്‍ പോലീസ് ഇവരെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കും. നിലയ്ക്കല്‍, മരക്കൂട്ടം, സന്നിധാനം, പമ്പ,വടശേരിക്കര, എരുമേലി എന്നിവിടങ്ങളില്‍ പൊലീസ് കണ്‍ട്രോള്‍ റൂമുകളുണ്ട്. സന്നിധാനത്ത് പ്രശ്‌നമുണ്ടാക്കുന്നവരെ കസ്റ്റഡിയിലെടുക്കും. ഇവരെ പാര്‍പ്പിക്കാന്‍ സന്നിധാനത്തെ ചില കെട്ടിടങ്ങള്‍ താത്കാലിക ലോക്കപ്പുകളാക്കിയിട്ടുണ്ട്. അടിയന്തരഘട്ടത്തില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പരിമിതപ്പെടുത്തും.

നവംബര്‍ 15 മുതല്‍ 30 വരെയുളള ഒന്നാം ഘട്ടത്തില്‍ 3,450 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഇവരില്‍ 230 പേര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്‌ഐ തലത്തില്‍ 349 പേരും സിഐ തലത്തില്‍ 82 പേരും ഡിവൈഎസ്പി തലത്തില്‍ 24 പേരും ഡ്യൂട്ടിയിലുണ്ടാകും.

ഒരു സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ 20 അംഗങ്ങളുളള കേരള പൊലീസ് കമാന്‍ഡോ സംഘത്തെ സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 20 അംഗങ്ങളുളള മറ്റൊരു കമാന്‍ഡോ സംഘം പമ്പയിലുണ്ടാകും. കൂടാതെ ഏതു സാഹചര്യവും നേരിടുന്നതിനായി തണ്ടര്‍ ബോള്‍ട്ടിന്റെ ഒരു പ്ലറ്റൂണിനെ മണിയാറില്‍ സജ്ജമാക്കിയിട്ടുണ്ട്. ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്ന കേരള പൊലീസിന്റെ 234 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും പമ്പയിലും സന്നിധാനത്തും വിന്യസിച്ചു.

റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ രണ്ടു കമ്പനി ശബരിമലയിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ രണ്ടു സംഘങ്ങളും ഡ്യൂട്ടിയിലുണ്ടാകും. ഒരു വനിതാ ഇന്‍സ്‌പെക്ടറും രണ്ടു വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാരും 30 വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാരും അടങ്ങുന്ന കര്‍ണാടക പൊലീസിന്റെ സംഘവും ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്.

ആകാശസുരക്ഷ

സി.സി.ടി.വി, അനലൈസര്‍ കാമറകള്‍ എന്നിവക്ക് പുറമെ സാധാ സമയവും ഡ്രോണ്‍ ക്യാമറകളുടെ നിരീക്ഷണം ഉണ്ടാകും. 200 മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന ഡ്രോണുകള്‍ വനമേഖലകളുടെ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്കയക്കും. വ്യോമ, നാവിക സേനകളുടെ വ്യോമനിരീക്ഷണവും ഇതോടൊപ്പം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഹെലികോപ്ടറുകളും ഡോണിയര്‍ വിമാനങ്ങളും കൊച്ചി നാവിക ആസ്ഥാനത്ത് സജ്ജമാണ്. അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ നിയല്ക്കലില്‍ താല്‍ക്കാലിക ഹെലിപ്പാഡ് സജ്ജമാക്കിയിട്ടുണ്ട്.

ദക്ഷിണമേഖലാ എ.ഡി.ജി.പി. അനില്‍കാന്തിനെ ചീഫ് കോഓര്‍ഡിനേറ്ററായും പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി. എസ്. ആനന്ദകൃഷ്ണനെ കോചീഫ് കോര്‍ഡിനേറ്ററായും നിയമിച്ചു. തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാം ജോയന്റ് ചീഫ് കോഓര്‍ഡിനേറ്ററാണ്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി. നാരായണനെ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറായി നിയോഗിച്ചു.

സുരക്ഷാ ചിലവ്

തുലാമാസ പൂജകള്‍ക്കും തുടര്‍ന്ന് ആട്ട ചിത്തിരവിളക്കിനും നട തുറന്നപ്പോള്‍ 2800 പോലീസുകാരെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിരുന്നത്. ദിനംപ്രതി കോടികള്‍ ചെലവഴിച്ചാണ് അന്ന് ശബരിമലയില്‍ സുരക്ഷാ ഒരുക്കിയത്. ഇപ്പോള്‍ മണ്ഡലമകരവിളക്ക് ഉത്സവത്തിനായി നട തുറക്കുമ്പോള്‍ ഇരട്ടിയിലധികം സേനാ വിന്യാസമാണ് പോലീസ് നടത്തുന്നത്. പ്രതിദിനം പോലീസിന്റെ സുരക്ഷാ ചെലവുകള്‍ക്ക് മാത്രമായി ഏതാണ്ട് 5 കോടിയിലധികം രൂപ പ്രതിദിനം വേണ്ടി വരും എന്നാണ് അനൗദ്യോഗികമായി കണക്കാക്കപ്പെടുന്നത്. 63 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവകാലത്ത് ശബരിമലയിലെ സുരക്ഷക്ക് മാത്രമായി സര്‍ക്കാര്‍ കോടികള്‍ പൊടിച്ചുകളയേണ്ടിവരും എന്ന കാര്യം ഏതാണ്ട് ഉറപ്പാണ്.

ഇതിനു പുറമെ തീര്‍ത്ഥാടനകാലത്ത് സര്‍ക്കാരിന്റെ മുഴുവന്‍ ശ്രദ്ധയും ശബരിമലയിലേക്ക് മാറ്റിവെക്കേണ്ടിവരും. ഇതോടെ പ്രളയാനന്തര നവകേരള നിര്‍മ്മിതിയില്‍ അടക്കം വലിയ പ്രതിസന്ധികള്‍ സംഭവിച്ചേക്കും. ശബരിമല വിഷയം വലിയ ഒരു ക്രമസമാധാന പ്രശ്‌നം ആയി ഉയര്‍ന്നു വരുന്നതോടെ ഭരണ സ്തംഭനം വരെ സംഭവിച്ചേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends