ശബരിമല ദർശനം അതി കഠിനമാകും . കലിയുഗവരദനായ അയ്യപ്പന്റെ പോലും നിയന്ത്രണത്തിൽ നിൽക്കാത്ത വിധം കാര്യങ്ങൾ കുഴഞ്ഞു മറിയുന്നു

മണ്ഡലകാല പൂജയ്ക്ക് ശബരിമല നട ഇന്ന് തുറക്കുന്നത് സംഘർഷാവസ്ഥയിലേക്ക് ..യുവതീപ്രവേശനവിവാദത്തില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ലക്ഷ്യം കണ്ടില്ല. എന്ത് വന്നാലും ദര്‍ശനം നടത്തിയേ മടങ്ങൂ എന്ന വാശിയിൽ തൃപ്തി ദേശായിയും സംഘവും വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞു. ശവത്തിൽ ചവിട്ടിയെ മടങ്ങൂ എന്ന് നാമജപ പ്രതിഷേധവുമായി സംഘടിച്ച വിശ്വാസികൾ മറുപുറത്തും . തൃപ്തിയുമായി സമവായ ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നു എന്ന് ഹിന്ദു ഐക്യവേദിയും ബിജെപിയും പറയുന്നു. . എന്നാല്‍ ഇവര്‍ ഫോണ്‍ പോലും എടുക്കുന്നില്ലത്രെ .തൃപ്തിക്ക് പോകാന്‍ ഓണ്‍ലൈന്‍ - പ്രീ പെയ്ഡ് ടാക്‌സി ഡ്രൈവര്‍ മാര്‍ കൂടി വിസമ്മതിച്ചിരിക്കുന്ന സാഹചര്യത്തില്‍ സുഹൃത്തുക്കള്‍ വഴിവാഹനം എത്തിക്കാനുള്ള ശ്രമത്തിലാണ് തൃപ്തി ദേശായി. സ്ഥലത്തു വന്‍ പോലീസ് സന്നാഹമുണ്ട്.തൃപ്തിക്ക് പ്രത്യേക സുരക്ഷ നല്‍കുന്ന കാര്യം ആലോച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
ശബരിമലയില്‍ നിശ്‌ചിതദിവസങ്ങളില്‍ യുവതീപ്രവേശനത്തിനു ക്രമീകരണം ഏര്‍പ്പെടുത്താനാണു സര്‍ക്കാര്‍ നീക്കം. വിശ്വാസികളെ സര്‍ക്കാര്‍ അപമാനിക്കുകയാണെന്നു പറഞ്ഞു പി.എസ്. ശ്രീധരന്‍പിള്ളയും വിധി നടപ്പാക്കാന്‍ സാവകാശഹര്‍ജി നല്‍കണമെന്ന അഭിപ്രായവുമായി രമേശ് ചെന്നിത്തലയും കളത്തിലിറങ്ങിയിട്ടുണ്ട്.സംഘപരിവാര്‍ സംഘടനകള്‍ പ്രതിരോധത്തിനു കോപ്പുകൂട്ടിത്തുടങ്ങി.
സർക്കാർ അപകടകരമായ നിലപാടെടുത്തുകഴിഞ്ഞു. എന്തുവിലകൊടുത്തും അവിശ്വാസികളായ യുവതികളെ ബലം പ്രയോഗിച്ച് ശബരിമലയിൽ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തുമെന്ന് തീരുമാനിച്ചുകഴിഞ്ഞു. ഹിന്ദുസമൂഹത്തെ അപമാനിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തി ദുർബലമാക്കാനുള്ള നീക്കം. ഇനി വിശ്വാസികളുടെ മുന്നിൽ രണ്ടു മാർഗ്ഗമേയുള്ളൂ. ഒന്നുകിൽ അപമാനം സഹിച്ച് കീഴടങ്ങി ശബരിമലയെ തകർക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കുക. അല്ലെങ്കിൽ എന്തു ത്യാഗവും സഹിച്ച് ഈ നീക്കത്തെ ചെറുത്തു തോൽപ്പിച്ച് വിശ്വാസികളെ അണിനിരത്തി ആചാരലംഘനം തടയുക. രണ്ടാമത്തെ മാർഗ്ഗമേ ആത്മാഭിമാനമുള്ളവരുടെ മുന്നിൽ കരണീയമായിട്ടുള്ളൂ എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ അണികൾക്ക് ആഹ്വാനം നൽകിയിട്ടുമുണ്ട്. അതേസമയം കലാപമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നു സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു..
എരുമേലിയിലും പമ്പയിലും സന്നിധാനത്തും യാതൊരു സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ടത്ര ഉദ്യോഗസ്‌ഥരെയും നിയോഗിച്ചിട്ടില്ല. ഇത്തവണ നിലയ്‌ക്കലില്‍ കണ്‍ട്രോളിങ് ഓഫീസ് തുറന്നിട്ടില്ല. അന്നദാനമണ്ഡപം പോയിട്ട് അന്നദാനത്തിനുള്ള അരിയും മറ്റു സാധനങ്ങളും പോലും എത്തിച്ചിട്ടില്ല. എന്തിനു കുടിവെള്ളത്തിനുപോലും കടുത്ത ദൗര്‍ലഭ്യം ഉണ്ടായേക്കുമെന്നാണു സൂചന
ഏതായാലും ശബരിമല ദർശനം അതി കഠിനമാകുമെന്നു തീർച്ച . കലിയുഗവരദനായ അയ്യപ്പന്റെ പോലും നിയന്ത്രണത്തിൽ നിൽക്കാത്ത വിധം കാര്യങ്ങൾ കുഴഞ്ഞു മറിയുന്നു.
https://www.facebook.com/Malayalivartha
























