ഇത്തവണ തില്ലങ്കേരിയില്ല; മണ്ഡല -മകരവിളക്ക് കാലത്ത് യുവതികൾ ദർശനത്തിന് എത്തിയാൽ ആചാരസംരക്ഷണത്തിനായി ശക്തമായ പ്രതിരോധം ഒരുക്കാനാണ് ആർ.എസ്.എസ് തീരുമാനം

ശബരിമല യുവതി പ്രവേശനം കേരളത്തെ പ്രതിരോധത്തിലാക്കുമ്പോൾ ചിത്തിര ആട്ടവിശേഷ ദിവസം സന്നിധാനത്ത് ഭക്തരെ ഏകോപിപ്പിച്ച ശബരിമല കർമ്മസമിതി ജനറൽ സെക്രട്ടറി വത്സൻ തില്ലങ്കേരി ഇത്തവണ സന്നിധാനത്തുണ്ടാകില്ല. മണ്ഡല -മകരവിളക്ക് കാലത്ത് യുവതികൾ ദർശനത്തിന് എത്തിയാൽ ആചാരസംരക്ഷണത്തിനായി ശക്തമായ പ്രതിരോധം ഒരുക്കാനാണ് ആർ.എസ്.എസ് തീരുമാനം. യുവതികളെ തടയാനായി ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയുടെ നേതൃത്വത്തിൽ അമ്മമാർ ശബരിമലയിലെത്തുമ്പോൾ തെക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ നിന്നായി ദിവസവും അയ്യായിരത്തോളം പ്രവർത്തകരെ സന്നിധാനത്തെത്തിക്കാനാണ് ആർ.എസ്.എസിന്റെ തീരുമാനം.
ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനം വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്നു. ചിത്തിരആട്ട വിശേഷത്തിന് സന്നിധാനത്തെ അഞ്ച് സെക്ടറാക്കി തിരിച്ച് പൊലീസ് വിന്യാസം നടത്തിയപ്പോൾ ആർ.എസ്.എസ്, പോലീസിന്റെ മൂന്നിരട്ടി കേഡർമാരെ വിന്യസിച്ചിരുന്നു. അതുകൊണ്ട് തന്നെ നടപ്പന്തലിലുണ്ടായ സംഘർഷം അതിരു കടന്നപ്പോൾ ഭക്തരെ ശാന്തരാക്കാൻ പൊലീസിന് വത്സൻ തില്ലങ്കേരിയെ ആശ്രയിക്കേണ്ടി വന്നു.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ പ്രതിഷേധം ഏകോപിപ്പിക്കുന്നത് ആർ.എസ്.എസിന്റെ തെക്കൻ മേഖലയിലെ അഞ്ച് വിഭാഗങ്ങളുടെ ചുമതലയുള്ള ആർഎസ്എസ് പ്രചാരകൻമാരായിരിക്കും. 12,500 പേർ സന്നിധാനത്തെത്തിയിട്ടുണ്ടെന്നാണ് ആർ.എസ്.എസ് നേതൃത്വം വിലയിരുത്തുന്നത്. ചിത്തിര ആട്ടവിശേഷത്തിന് അന്യസംസ്ഥാനങ്ങളിൽ നിന്നും ഭക്തരെ എത്തിക്കാനും ആർ.എസ്.എസ് ശ്രമിക്കുന്നുണ്ട്. ആർ.എസ്.എസിന്റെ സംഘടനാ സംവിധാനം ശബരിമലയിൽ പൊലീസിന് കനത്തവെല്ലുവിളിയാണ്
https://www.facebook.com/Malayalivartha
























