ശബരിമലയിലെ പൂജാകാര്യങ്ങളിൽ ഇടപെടില്ലെന്ന് സർക്കാർ ദേവസ്വം ബോർഡിന് ഉറപ്പ് നല്കിയിട്ടുണ്ട്. ശബരിമലയിലെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി വിധി വന്നതിനു പിന്നാലെയാണ് സർക്കാട് ഇക്കാര്യം അറിയിച്ചത് എന്നാൽ അയ്യപ്പനുള്ള ഏറ്റവും ശ്രേഷ്ഠമായ വഴിപാടായ നെയ്യഭിഷേകം നടത്തുന്ന സമയക്രമത്തിൽ മാറ്റം വരുത്തണമെന്നാണ് ഇപ്പോൾ പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. രാത്രിയില്‍ സന്നിധാനത്ത് തങ്ങാന്‍ ഇപ്പോൾ ആരെയും അനുവദിക്കില്ല . പുലര്‍ച്ചെ നടത്തുന്ന നെയ്യഭിഷേകം പോലെയുള്ള ചടങ്ങുകളെ ഇത് പ്രതിസന്ധിയിലാക്കും. തുലാമാസപൂജയ്ക്കും ചിത്തിര ആട്ട വിശേഷത്തിനും പ്രശ്‌നങ്ങളുണ്ടാക്കിയത് നെയ്യഭിഷേകമെന്ന പേരില്‍ സന്നിധാനത്ത് തങ്ങിയവരാണ് എന്നാണ് പോലീസ് പറയുന്നത്രാവിലെ 3.30 മുതലാണ് നെയ്യഭിഷേകം ആരംഭിക്കുന്നത്. ഉച്ച വരെയാണ് നെയ്യഭിഷേകം നടത്താന്‍ അവസരമുള്ളത്. എന്നാൽ രാത്രി സന്നിധാനത്ത് താങ്ങാൻ ആരെയും അനുവദിക്കാത്തതിനാൽ നെയ്യഭിഷേകം യഥാസമയം തുടങ്ങാൻ പറ്റില്ല. അതുകൊണ്ടു തന്നെ എല്ലാഭക്തർക്കും നെയ്യഭിഷേകത്തിനുള്ള അവസരം കിട്ടാനുള്ള സാധ്യത കുറവാണ്. ഭക്തരുടെ സകലദുരിത ശാന്തിക്കായി നടത്തപ്പെടുന്ന മുഖ്യവഴിപാടാണ് നെയ്യഭിഷേകം . കായികവും വാചികവും മാനസികവുമായ സമസ്ത പാപങ്ങളേയും അകറ്റുന്ന ഒന്നാണ് ഇതെന്നാണ് വിശ്വാസം . ശബരിമലയിലേക്കുവരുന്ന ഭക്തന്‍ നെയ്യഭിഷേകം നടത്തിയേ മടങ്ങാവൂ എന്നത് ആചാരമാണ്. ഇരുമുടിയില്‍ നെയ്‌ത്തേങ്ങകളുമായി പതിനെട്ടാം പടികയറി അയ്യപ്പനെ ദര്‍ശിച്ചശേഷം തേങ്ങയ്ക്കുള്ളിലെ നെയ്യ് ഭഗവാന്റെ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നതിനായി നെയ്‌ത്തോണിയില്‍ ഒഴിക്കും . അഭിഷേകശേഷം ആ നെയ്യ് സ്വീകരിക്കും. അതിനു ശേഷം ഒരു മുറിത്തേങ്ങ പതിനെട്ടാംപടിയുടെ സമീപമുള്ള അഗ്‌നികുണ്ഠത്തിലെറിയുന്നു. ബാക്കിയുള്ള മുറി ഭഗവാന്റെ പ്രസാദമായി വീട്ടില്‍ തിരികെ കൊണ്ടുപോകുന്നു.ഇതാണ് പതിവ്. ഇരുമുടിക്കെട്ടില്‍ കരുതേണ്ട ഏറ്റവും പ്രധാനവസ്തുവാണ് നെയ്ത്തേങ്ങ . ഉത്തമമായ നാളികേരം വൃത്തിയാക്കി ഉള്ളിലെ വെള്ളം കളഞ്ഞു ഉണക്കിയാണു നെയ്‌ത്തേങ്ങ തയ്യാറാക്കുന്നത് . തേങ്ങയുടെ കീഴ്ഭാഗത്തു ബ്രഹ്മാവും സരസ്വതിയും, മദ്ധ്യത്തില്‍ വിഷ്ണുവും ലക്ഷ്മിയും കണ്‍ഠത്തില്‍ ശിവനും പാര്‍വ്വതിയും മുകളില്‍ സര്‍വ്വദേവീ ദേവകളും കുടിയിരിക്കുന്നു എന്നാണ് വിശ്വാസം..മനസാവാചാകര്‍മ്മണാ ചെയ്ത സര്‍വ്വ കര്‍മ്മങ്ങളേയും ശുദ്ധീകരിച്ചവനായി ഭക്തിയോടെയാണ് ഓരോ ഭക്തനും നെയ്‌ത്തേങ്ങയുമായി സന്നിധാനത്തിൽ എത്തുന്നത് . അയ്യപ്പവിഗ്രഹത്തില്‍ ആടിയ നെയ്യ് അമൃതസമമായി ആണ് ഭക്തർ സ്വീകരിക്കുന്നത് .
-
എന്നാല്‍ രാത്രിയില്‍ സന്നിധാനത്ത് തങ്ങാന്‍ ഭക്തരെ അനുവദിക്കാതെ വരുമ്പോള്‍ ഈ ചടങ്ങുകളെയും നിയന്ത്രണം ബാധിക്കും. .