ശബരിമലയിലേയ്ക്ക് വീണ്ടും യുവതിയെത്തുന്നുവെന്ന് സംശയം; കോട്ടയത്ത് ബി.ജെ.പി പ്രവര്‍ത്തകരടങ്ങിയ സംഘം ആന്ധ്രാ സ്വദേശിനിയെ തടഞ്ഞു
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ പ്രതിഷേധങ്ങൾ അലയടിക്കുമ്പോൾ ശബരിമല ദര്‍ശനത്തിന് പോകുന്നുവെന്ന് സംശയിച്ച് ആന്ധ്രാ സ്വദേശിനിയെ കോട്ടയത്ത് തടഞ്ഞതായി റിപ്പോർട്ടുകൾ. കോട്ടയം പൊൻകുന്നത്ത് ബി.ജെ.പി പ്രവര്‍ത്തകരടങ്ങിയ സംഘമാണ് യുവതി സഞ്ചരിച്ച കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് പ്രതിഷേധിച്ചത്.
ബുധനാഴ്‌ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. ആന്ധ്രാ സ്വദേശിനിയായ ശൈലജയെയാണ് തടഞ്ഞത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പൊലീസ് ഇടപെട്ട് ഇവരെ എരുമേലിയിലേക്ക് കൊണ്ടു പോയി.
ശബരിമല തീര്‍ത്ഥാടനത്തിന് പോകുന്ന സഹോദരങ്ങളോടൊപ്പം സഞ്ചരിക്കുകയായിരുന്നു ഇവര്‍. എന്നാല്‍ ദര്‍ശനം നടത്താന്‍ ഉദ്ദേശം ഇല്ലായെന്ന് യുവതി പൊലീസിനെ അറിയിച്ചു. ഇരുമുടിക്കെട്ടുമായി എത്തിയ സഹോദരങ്ങള്‍ ദര്‍ശനം കഴിഞ്ഞെത്തും വരെ എരുമേലിയില്‍ താമസിക്കാനാണ് ഇവരുടെ തീരുമാനം. ശേഷം ആന്ധ്രാ പ്രദേശിലേക്ക് മടങ്ങി പോകുമെന്ന് ഇവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha