സിപിഎമ്മിന് കനത്ത തിരിച്ചടി... റ്റി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കാലാവധിക്ക് മുമ്പേ വിട്ടയക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രം പാളി; വി.എസ്. അച്യുതാനന്ദനെ നോക്കുകുത്തിയാക്കി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി നടത്തിയ ശ്രമത്തിന് കനത്ത തിരിച്ചടി

തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി തടഞ്ഞതോടെ റ്റി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കാലാവധിക്ക് മുമ്പേ വിട്ടയക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രം പാളി. പിണറായി സര്‍ക്കാര്‍ അധികാരം ഒഴിയും മുമ്പ് റ്റി.പി. കേസിലെ പ്രതികളെ വിട്ടയക്കുമായിരുന്നു.
അതേ സമയം ശിക്ഷാ കാലയളവ് പൂര്‍ത്തിയാകാത്ത 209 തടവുകാരെ ജയില്‍ മോചിതരാക്കിയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയാണെന്നും അതിന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയുടെ മേലാണ് കുറ്റം സ്ഥാപിക്കേണ്ടതെന്നും അച്ചുതാനന്ദനുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
വിഎസ് നല്‍കിയ ശിക്ഷാ ഇളവ് ഹൈക്കോടതി റദ്ദാക്കിയതില്‍ കട്ട കലിപ്പിലാണ് അച്യുതാനന്ദന്‍. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് വി. എസാണ്. റ്റി.പി. കേസിലെ പ്രതികളെ വിട്ടയക്കുമെന്ന സൂചന വി. എസിന് ഉണ്ടെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
വി.എസ്. അച്യുതാനന്ദനെ നോക്കുകുത്തിയാക്കി കൊണ്ടാണ് അന്ന് പാര്‍ട്ടി ഭരണം നടത്തിയത്. മൂന്നാര്‍ വിഷയത്തില്‍ വി എസ് സ്വന്തം താത്പര്യ പ്രകാരം നടപടി സ്വീകരിച്ചതില്‍ പിണറായി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വി എസിനോട് ഇഷ്ടക്കേട് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മൂന്നാര്‍ വിഷയത്തില്‍ വി എസ് വിട്ടുവീഴ്ചക്ക് തയ്യാറായില്ല. വിഎസ് പക്ഷക്കാരായ എം എല്‍ എ രാജേന്ദ്രനെയും മണിയെയും രംഗത്തിറക്കിയാണ് അക്കാലത്ത് പാര്‍ട്ടി വി എസിനെ നേരിട്ടത്. ഒടുവില്‍ വി എസിന്റെ എടുത്തുചാട്ടത്തിന് പാര്‍ട്ടി തന്നെ പണി കൊടുത്തു. അങ്ങനെയാണ് മൂന്നാര്‍ ഒഴിപ്പിക്കല്‍ ഇല്ലാതായത്.
തന്റെ കാലത്ത് ശിക്ഷാ ഇളവ് നല്‍കിയ തടവുകാരുടെ കണക്ക് പിണറായി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയത് മനപൂര്‍വമാണെന്നും വി എസ് കരുതുന്നു. ശിക്ഷാ ഇളവ് ഹൈക്കോടതി റദ്ദാക്കിയത് തന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കുന്നതില്‍ വി എസിന് കടുത്ത അമര്‍ഷമുണ്ട്. ശിക്ഷാ ഇളവ് തന്റെ സൗജന്യമായി പ്രമുഖ പത്രങ്ങള്‍ ചുണ്ടി കാണിച്ചതിനെയും വി. എസ് ചോദ്യം ചെയ്യും. 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കാത്ത തടവുകാരാണ് ഇതില്‍ ഏറെയും.
രാഷ്ട്രീയ പരിഗണനയില്‍ തടവുകാരെ വിട്ടയക്കുന്നതിന് സര്‍ക്കാര്‍ കാണിക്കുന്ന താത്പര്യമാണ് ഹൈക്കോടതി ചോദ്യം ചെയ്തിരിക്കുന്നത്. മോചിതരായവരുടെ പെരുമാറ്റം കൂടി പഠിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി പറയുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
2011 ല്‍ മോചനം ലഭിച്ച 209 പേരില്‍ യുവമോര്‍ച്ച നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയ സി പി എം പ്രവര്‍ത്തകരുമുണ്ട്. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കും. നയപരമായ തീരുമാനമായതിനാല്‍ നിയമോപദേശം വാങ്ങിയ ശേഷമായിരിക്കും നടപടി. എന്നാല്‍ അങ്ങനെ സമീപിച്ചാലും ഫലം ലഭിക്കണമെന്നില്ല. കോടതി വിധിയുടെ പരസ്യമായ ലംഘനമാണ് അന്ന് നടന്നത്. തീര്‍ച്ചയായും അത് കോടതിയുടെ തീരുമാനത്തിന് വിരുദ്ധമാണ്. റ്റി.പി. കേസിലെ പ്രതികളെ വിട്ടയക്കണമെന്ന ചിന്ത സര്‍ക്കാരിന്റെ മനസിലുളളതു കാരണം സുപ്രീംകോടതിയെ സമീപിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
തടവുകാരെ വിട്ടയക്കുന്നതിന് എതിരായിരുന്നു വിഎസ്. പക്ഷേ തന്റെ നിലപാട് പരസ്യമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പാര്‍ട്ടിയെ നിരന്തരം അവഗണിക്കാനുള്ള ധൈര്യം വി എസിന് ഉണ്ടായിരുന്നില്ല. ഇത്തരം നാപടികള്‍ ആവര്‍ത്തിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിഎസ് വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha



























