പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീരകഥകള്‍ അവസാനിക്കുന്നില്ല; സുപ്രീംകോടതി വിധി പ്രകാരം തിരിക സര്‍വ്വീസിലെത്തിയ സിബിഐ ഡയറക്ടര്‍ ആലോക് വര്‍മ്മയെ നീക്കം ചെയ്ത നടപടിയിലൂടെ നരേന്ദ്രമോദി സംരക്ഷിച്ചത് സ്വന്തം കസേര

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീരകഥകള്‍ അവസാനിക്കുന്നില്ല. സുപ്രീംകോടതി വിധി പ്രകാരം തിരിക സര്‍വ്വീസിലെത്തിയ സിബിഐ ഡയറക്ടര്‍ ആലോക് വര്‍മ്മ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ നിമിഷം ഞൊടിയിട കൊണ്ടാണ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. ഈ നടപടിയിലൂടെ നരേന്ദ്രമോദി സംരക്ഷിച്ചത് സ്വന്തം കസേരയാണ്. നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ വിശ്വസ്തരെയും പ്രതിക്കൂട്ടിലാക്കുന്ന എട്ടോളം കേസുകളില്‍ തീരുമാനമെടുക്കാന്‍ അലോക് വര്‍മ്മ നടത്തിയ നീക്കമാണ് സിബിഐയുടെ വിശ്വസനീയത തന്നെ തകര്‍ത്ത് നരേന്ദ്രമോദി ഇല്ലാതാക്കിയത്. ഇതിനെ മോദിജിയുടെ അപാരമായ കഴിവായി കാണുന്നവരും അസാധാരണമായ ഭയമായി കാണുന്നവരുമുണ്ട്.
ആലോക് വര്‍മ്മയെ രണ്ടാം തവണയാണ് നരേന്ദ്രമോദി വേട്ടയാടുന്നത്. ഒന്നാം തവണ നിർബന്ധിതാവധിയിൽ വിട്ടു,അതിനെ സുപ്രീംകോടതി എതിര്‍ത്തു. നടപടിക്രമങ്ങള്‍ പാലിക്കാതെയെടുത്ത തീരുമാനമെന്നായിരുന്നു വിമര്‍ശനം.അങ്ങനെ വീണ്ടും സിബാഐ തലവനായി തിരികെയെത്തിയ ആലോക് മോദി സര്‍ക്കാര്‍ ഭയക്കുന്ന അഴിമതിക്കേസുകളില്‍ കൈ വച്ചതോടെ നടപടിക്രമം പാലിച്ചുതന്നെ ആലോകിനെ ഇല്ലാതാക്കാന്‍ അതിവേഗത്തിലാണ് ഉന്നതാധികാര സമിതി വിളിച്ചുചേര്‍ത്തത്. പ്രധാനമന്ത്രി, പ്രതിപക്ഷത്തിലെ മുഖ്യകക്ഷിയുടെ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരാണ് ഇപ്പോള്‍ സമിതിയിലുള്ളത്. അതില്‍ പ്രതിപക്ഷ പ്രതിനിധിയായ കോൺഗ്രസ് സഭാകക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ ആലോകിനെ ഒഴിവാക്കുന്നതില്‍ ശക്തമായി വിയോജിച്ചു. അതേസമയം, ആശ്ചര്യകരമായ സംഗതി ജനാധിപത്യവിരുദ്ധമായ ഈ നീക്കംചെയ്യലിന് സുപ്രീംകോടതി പ്രതിനിധിയായെത്തിയ ജസ്റ്റിസ് എ.കെ. സിക്രി പ്രധാനമന്തിയുടെ ആജ്ഞാനുവര്‍ത്തിയെപ്പോലെ പറഞ്ഞിടത്ത് ഒപ്പു വച്ചു. അങ്ങനെ കൈവിട്ട കളിയില്‍ മോദി ജേതാവായി.അഴിമതിക്കെതിരേ പൊരുതുന്ന ഒരു ഉദ്യേഗസ്ഥനെ വെട്ടിവീഴ്ത്താന്‍ രണ്ടാം തവണയും അദ്ദേഹത്തിനു കഴിഞ്ഞു.ജനാധിപത്യത്തിന്റെ ചിറകരിഞ്ഞാണ് അഴിമതിക്കേസില്‍നിന്ന് തടിയൂരാന്‍ താല്‍ക്കാലികമായെങ്കിലും മോദിയ്ക്കു കഴിഞ്ഞതെന്ന് വിമര്‍ശനമുയര്‍ന്നിരിക്കുന്നു. തിരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ പ്രധാനമന്ത്രി ഈ വിഷയത്തില്‍ കാട്ടിയ വെപ്രാളവും ഭീതിയും തീര്‍ച്ചയായും പ്രതിപക്ഷം ആയുധമാക്കും.
വിരമിക്കാൻ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ആലോക് വര്‍മ്മയെ നീക്കം ചെയ്തത്. സിബിഐയിൽനിന്ന് മാറ്റിയ അദ്ദേഹത്തെ ഫയർ സർവീസസ് ഡയറക്ടർ ജനറലായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. പക്ഷേ, ആ സ്ഥാനം വലിച്ചെറിഞ്ഞ് രാജിവച്ച് പുറത്തുപോകുവാനായിരുന്നു ആലോകിന്റെ തീരുമാനം. അപമാനം സഹിച്ചുനില്‍ക്കാന്‍ തയ്യാറല്ലാത്ത ആദര്‍ശവാനായ ഒരു ഉദ്യോഗസ്ഥന്‍ മോദിക്കുകൊടുത്ത ശക്തമായ മറുപടിയായി ഇതിനെ ആളുകള്‍ കാണുന്നു.
സിബിഐയിടെ തലപ്പത്ത് ദിവസങ്ങള്‍ കൂടി ആലോക് വര്‍മ്മ തുടര്‍ന്നിരുന്നുവെങ്കില്‍ ഞെട്ടിക്കുന്ന നിരവധി അഴിമതികളുടെയും സ്വജന പക്ഷപാതങ്ങളുടെയും കഥ പുറംലോകത്തെത്തുമായിരുന്നു എന്നാണ് നിരീക്ഷകര്‍ കരുതുന്നത്.അതിനുള്ള നീക്കം ധ്രുതഗതിയില്‍ നടക്കുന്നതിനിടയിലായിരുന്നു ആലോകിനു നേരെയുള്ള മോദിയുടെ രണ്ടാം സര്‍ജിക്കല്‍ അറ്റാക്ക്.
കേന്ദ്ര സർക്കാരിനെ പ്രതികൂട്ടിലാക്കുന്ന ഫയലുകളാണ് ആലോക് കൈവയ്ക്കുവാന്‍ ശ്രമിക്കുന്നത് മുമ്പേ വാര്‍ത്തകള്‍ വന്നിരുന്നു. റഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യവുമായി അരുൺ ഷൂറിയും യശ്വന്ത് സിൻഹയും പ്രശാന്ത് ഭൂഷണും നൽകിയ പരാതിയായിരുന്നു ഇതിൽ പ്രധാനം. വിരമിച്ച ഹൈക്കോടതി ജഡ്‌ജി ഇശ്റത്ത് മസ്റൂർ ഖുദ്ദുസി, അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. നാരായൺ ശുക്ല എന്നിവരെക്കുറിച്ചുള്ള കോഴവിവാദങ്ങൾ, കോടികൾ തട്ടി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയെ സഹായിക്കാൻ മോദിയുടെ വിശ്വസ്തനും ധനമന്ത്രലായം സെക്രട്ടറിയുമായിരുന്ന ഹസ്മുഖ് ആദിയ നടത്തിയ ഇടപെടലുകൾ, മോദിയുടെ സെക്രട്ടറിയും വിശ്വസ്തനുമായ ഭാസ്കർ ഖുൽബേക്കെതിരെയുള്ള കൽക്കരി ഖനനാനുമതി ആരോപണം, പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനകാര്യവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും കോഴ നൽകിയ കേസ്, 5000 കോടി രൂപ തട്ടിയെടുത്തു രാജ്യം വിട്ട ഗുജറാത്ത് വ്യവസായി നിതിൻ സന്ദേസരയുമായി സിബിഐ സ്പെഷൽ ഡയറക്ടർ അസ്താന നടത്തിയ ഇടപാടുകൾ എന്നിവ സംബന്ധിച്ച ഫയലുകളാണ് ആലോക് വർമ വെളിച്ചം കാണിക്കുാവന്‍ ശ്രമിച്ചത്.അപ്പോള്‍ത്തന്നെ അപകടത്തിന്റെ ആഴം വ്യക്തമാകും. സുപ്രീംകോടതിയില്‍നിന്നു വിരമിച്ച ജഡ്ജിമാരുടെ അഴിമതിക്കഥകളും കൂട്ടത്തിലുണ്ടെന്ന വാര്‍ത്തയുമായി വേണം ഉന്നതാധികാരസമിതിയില്‍ ജനാധിപത്യം കാക്കുവാനാനേല്പിച്ച സിക്രിയെപ്പോലൊരു ജഡ്ജി നരേന്ദ്ര മോദി പറഞ്ഞിടത്ത് ഒപ്പു വച്ചുപോയ സംഭവത്തെ ചേര്‍ത്തുവയ്ക്കുവാന്‍.
എന്തായാലും, സിബിെഎ താൽക്കാലിക ഡയറക്റായി വിശ്വസ്തനായ എം. നാഗേശ്വരറാവുവിനെ കസേരയേല്‍പ്പിച്ചതോടെ മോദിയ്ക്ക് അല്പം നടുനിവര്‍ത്താമെന്നായിട്ടുണ്ട്. മറുവിവാദങ്ങളുയര്‍ത്തിയും മാധ്യമങ്ങളെക്കൊണ്ട് സമാന്തരവിവദാങ്ങള്‍ വേറെ തീര്‍ത്തും റഫേല്‍ വിവാദത്തെ ഇല്ലായ്മ ചെയ്യുവാനുള്ള തന്ത്രമാണ് മോദി സ്വീകരിച്ചിട്ടുള്ളത്. അതിന്റെ ഭാഗമാണ് നിര്‍മ്മലാ സീതാരാമനെ മുന്നില്‍നിര്‍ത്തിയതും റഫാല്‍ വിമര്‍ശനം സ്ത്രീവിമര്‍ശനമാണെന്നെന്ന വ്യാഖ്യാനങ്ങളുണ്ടാക്കുന്നതും കാണിക്കുന്നത്. പക്ഷേ, 560 കോടി രൂപ മാത്രം വിലയുള്ള യുദ്ധവിമാനത്തിന് എങ്ങനെ 1,600 കോടി രൂപയായി എന്നഎമണ്ടന്‍ ചോദ്യത്തില്‍നിന്ന് രാഹുല്‍ ഗാന്ധി പിടിവിടുമെന്നു തോന്നുന്നില്ല.
രാഹുല്‍ പഴയ രാഹുലല്ലെന്ന് മോദി ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. തിരിച്ചടിയില്‍ പതറുന്ന രാഹുലല്ല ഇപ്പോള്‍. ഓരോ തവണ അടിച്ചുവീഴ്ത്താന്‍ ശ്രമിക്കുന്തോറും പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റുവരുന്ന കട്ടക്കലിപ്പിന്റെ ഹീറോയിസമാണ് ഇപ്പോഴത്തെ രാഹുല്‍. അദ്ദേഹത്തെ പപ്പുവെന്നു വിളിക്കാന്‍ ബിജെപി മറന്നുപോയിരിക്കുന്നു എന്ന ഒറ്റ നിരീക്ഷണം മതി രാഹുലിന്റെ പുതിയ അവതാരം മനസ്സിലാക്കാന്‍. കളി തുടങ്ങിയിരിക്കുന്നു എന്നു സാരം.
https://www.facebook.com/Malayalivartha



























