Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീരകഥകള്‍ അവസാനിക്കുന്നില്ല; സുപ്രീംകോടതി വിധി പ്രകാരം തിരിക സര്‍വ്വീസിലെത്തിയ സിബിഐ ഡയറക്ടര്‍ ആലോക് വര്‍മ്മയെ നീക്കം ചെയ്ത നടപടിയിലൂടെ നരേന്ദ്രമോദി സംരക്ഷിച്ചത് സ്വന്തം കസേര

12 JANUARY 2019 11:25 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീരകഥകള്‍ അവസാനിക്കുന്നില്ല. സുപ്രീംകോടതി വിധി പ്രകാരം തിരിക സര്‍വ്വീസിലെത്തിയ സിബിഐ ഡയറക്ടര്‍ ആലോക് വര്‍മ്മ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ നിമിഷം ഞൊടിയിട കൊണ്ടാണ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. ഈ നടപടിയിലൂടെ നരേന്ദ്രമോദി സംരക്ഷിച്ചത് സ്വന്തം കസേരയാണ്. നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ വിശ്വസ്തരെയും പ്രതിക്കൂട്ടിലാക്കുന്ന എട്ടോളം കേസുകളില്‍ തീരുമാനമെടുക്കാന്‍ അലോക് വര്‍മ്മ നടത്തിയ നീക്കമാണ് സിബിഐയുടെ വിശ്വസനീയത തന്നെ തകര്‍ത്ത് നരേന്ദ്രമോദി ഇല്ലാതാക്കിയത്. ഇതിനെ മോദിജിയുടെ അപാരമായ കഴിവായി കാണുന്നവരും അസാധാരണമായ ഭയമായി കാണുന്നവരുമുണ്ട്.

ആലോക് വര്‍മ്മയെ രണ്ടാം തവണയാണ് നരേന്ദ്രമോദി വേട്ടയാടുന്നത്. ഒന്നാം തവണ നിർബന്ധിതാവധിയിൽ വിട്ടു,അതിനെ സുപ്രീംകോടതി എതിര്‍ത്തു. നടപടിക്രമങ്ങള്‍ പാലിക്കാതെയെടുത്ത തീരുമാനമെന്നായിരുന്നു വിമര്‍ശനം.അങ്ങനെ വീണ്ടും സിബാഐ തലവനായി തിരികെയെത്തിയ ആലോക് മോദി സര്‍ക്കാര്‍ ഭയക്കുന്ന അഴിമതിക്കേസുകളില്‍ കൈ വച്ചതോടെ നടപടിക്രമം പാലിച്ചുതന്നെ ആലോകിനെ ഇല്ലാതാക്കാന്‍ അതിവേഗത്തിലാണ് ഉന്നതാധികാര സമിതി വിളിച്ചുചേര്‍ത്തത്. പ്രധാനമന്ത്രി, പ്രതിപക്ഷത്തിലെ മുഖ്യകക്ഷിയുടെ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരാണ് ഇപ്പോള്‍ സമിതിയിലുള്ളത്. അതില്‍ പ്രതിപക്ഷ പ്രതിനിധിയായ കോൺഗ്രസ് സഭാകക്ഷി നേ‌താവ് മല്ലികാർജുൻ ഖർഗെ ആലോകിനെ ഒഴിവാക്കുന്നതില്‍ ശക്തമായി വിയോജിച്ചു. അതേസമയം, ആശ്ചര്യകരമായ സംഗതി ജനാധിപത്യവിരുദ്ധമായ ഈ നീക്കംചെയ്യലിന് സുപ്രീംകോടതി പ്രതിനിധിയായെത്തിയ ജസ്റ്റിസ് എ.കെ. സിക്രി പ്രധാനമന്തിയുടെ ആജ്ഞാനുവര്‍ത്തിയെപ്പോലെ പറഞ്ഞിടത്ത് ഒപ്പു വച്ചു. അങ്ങനെ കൈവിട്ട കളിയില്‍ മോദി ജേതാവായി.അഴിമതിക്കെതിരേ പൊരുതുന്ന ഒരു ഉദ്യേഗസ്ഥനെ വെട്ടിവീഴ്ത്താന്‍ രണ്ടാം തവണയും അദ്ദേഹത്തിനു കഴിഞ്ഞു.ജനാധിപത്യത്തിന്റെ ചിറകരിഞ്ഞാണ് അഴിമതിക്കേസില്‍നിന്ന് തടിയൂരാന്‍ താല്‍ക്കാലികമായെങ്കിലും മോദിയ്ക്കു കഴിഞ്ഞതെന്ന് വിമര്‍ശനമുയര്‍ന്നിരിക്കുന്നു. തിരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ പ്രധാനമന്ത്രി ഈ വിഷയത്തില്‍ കാട്ടിയ വെപ്രാളവും ഭീതിയും തീര്‍ച്ചയായും പ്രതിപക്ഷം ആയുധമാക്കും.

വിരമിക്കാൻ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ആലോക് വര്‍മ്മയെ നീക്കം ചെയ്തത്. സിബിഐയിൽനിന്ന് മാറ്റിയ അദ്ദേഹത്തെ ഫയർ സർവീസസ് ഡയറക്ടർ ജനറലായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. പക്ഷേ, ആ സ്ഥാനം വലിച്ചെറിഞ്ഞ് രാജിവച്ച് പുറത്തുപോകുവാനായിരുന്നു ആലോകിന്റെ തീരുമാനം. അപമാനം സഹിച്ചുനില്‍ക്കാന്‍ തയ്യാറല്ലാത്ത ആദര്‍ശവാനായ ഒരു ഉദ്യോഗസ്ഥന്‍ മോദിക്കുകൊടുത്ത ശക്തമായ മറുപടിയായി ഇതിനെ ആളുകള്‍ കാണുന്നു.

സിബിഐയിടെ തലപ്പത്ത് ദിവസങ്ങള്‍ കൂടി ആലോക് വര്‍മ്മ തുടര്‍ന്നിരുന്നുവെങ്കില്‍ ഞെട്ടിക്കുന്ന നിരവധി അഴിമതികളുടെയും സ്വജന പക്ഷപാതങ്ങളുടെയും കഥ പുറംലോകത്തെത്തുമായിരുന്നു എന്നാണ് നിരീക്ഷകര്‍ കരുതുന്നത്.അതിനുള്ള നീക്കം ധ്രുതഗതിയില്‍ നടക്കുന്നതിനിടയിലായിരുന്നു ആലോകിനു നേരെയുള്ള മോദിയുടെ രണ്ടാം സര്‍ജിക്കല്‍ അറ്റാക്ക്.

കേന്ദ്ര സർക്കാരിനെ പ്രതികൂട്ടിലാക്കുന്ന ഫയലുകളാണ് ആലോക് കൈവയ്ക്കുവാന്‍ ശ്രമിക്കുന്നത് മുമ്പേ വാര്‍ത്തകള്‍ വന്നിരുന്നു. റഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യവുമായി അരുൺ ഷൂറിയും യശ്വന്ത് സിൻഹയും പ്രശാന്ത് ഭൂഷണും നൽകിയ പരാതിയായിരുന്നു ഇതിൽ പ്ര‌ധ‌ാനം. വിരമിച്ച ഹൈക്കോടതി ജഡ്‌ജി ഇശ്റത്ത് മസ്റൂർ ഖുദ്ദുസി, അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. നാരായൺ ശുക്ല എന്നിവരെക്കുറിച്ചുള്ള കോഴവിവാദങ്ങൾ, കോടികൾ തട്ടി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയെ സഹായിക്കാൻ മോദിയുടെ വിശ്വസ്തനും ധനമന്ത്രലായം സെക്രട്ടറിയുമായിരുന്ന ഹസ്മുഖ് ആദിയ നടത്തിയ ഇടപെടലുകൾ, മോദിയുടെ സെക്രട്ടറിയും വിശ്വസ്തനുമായ ഭാസ്കർ ഖുൽബേക്കെതിരെയുള്ള കൽക്കരി ഖനനാനുമതി ആരോപണം, പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനകാര്യവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും കോഴ നൽകിയ കേസ്, 5000 കോടി രൂപ തട്ടിയെടുത്തു രാജ്യം വിട്ട ഗുജറാത്ത് വ്യവസായി നിതിൻ സന്ദേസരയുമായി സിബിഐ സ്പെഷൽ ഡയറ‌ക്ടർ അസ്താന നടത്തിയ ഇടപാടുകൾ എന്നിവ സംബന്ധിച്ച ഫയലുകളാണ് ആലോക് വർമ വെളിച്ചം കാണിക്കുാവന്‍ ശ്രമിച്ചത്.അപ്പോള്‍ത്തന്നെ അപകടത്തിന്റെ ആഴം വ്യക്തമാകും. സുപ്രീംകോടതിയില്‍നിന്നു വിരമിച്ച ജഡ്ജിമാരുടെ അഴിമതിക്കഥകളും കൂട്ടത്തിലുണ്ടെന്ന വാര്‍ത്തയുമായി വേണം ഉന്നതാധികാരസമിതിയില്‍ ജനാധിപത്യം കാക്കുവാനാനേല്പിച്ച സിക്രിയെപ്പോലൊരു ജഡ്ജി നരേന്ദ്ര മോദി പറഞ്ഞിടത്ത് ഒപ്പു വച്ചുപോയ സംഭവത്തെ ചേര്‍ത്തുവയ്ക്കുവാന്‍.

എന്തായാലും, സിബിെഎ താൽക്കാലിക ഡയറക്റായി വിശ്വസ്തനായ എം. നാഗേശ്വരറാവുവിനെ കസേരയേല്‍പ്പിച്ചതോടെ മോദിയ്ക്ക് അല്പം നടുനിവര്‍ത്താമെന്നായിട്ടുണ്ട്. മറുവിവാദങ്ങളുയര്‍ത്തിയും മാധ്യമങ്ങളെക്കൊണ്ട് സമാന്തരവിവദാങ്ങള്‍ വേറെ തീര്‍ത്തും റഫേല്‍ വിവാദത്തെ ഇല്ലായ്മ ചെയ്യുവാനുള്ള തന്ത്രമാണ് മോദി സ്വീകരിച്ചിട്ടുള്ളത്. അതിന്റെ ഭാഗമാണ് നിര്‍മ്മലാ സീതാരാമനെ മുന്നില്‍നിര്‍ത്തിയതും റഫാല്‍ വിമര്‍ശനം സ്ത്രീവിമര്‍ശനമാണെന്നെന്ന വ്യാഖ്യാനങ്ങളുണ്ടാക്കുന്നതും കാണിക്കുന്നത്. പക്ഷേ, 560 കോടി രൂപ മാത്രം വിലയുള്ള യുദ്ധവിമാനത്തിന് എങ്ങനെ 1,600 കോടി രൂപയായി എന്നഎമണ്ടന്‍ ചോദ്യത്തില്‍നിന്ന് രാഹുല്‍ ഗാന്ധി പിടിവിടുമെന്നു തോന്നുന്നില്ല.

രാഹുല്‍ പഴയ രാഹുലല്ലെന്ന് മോദി ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. തിരിച്ചടിയില്‍ പതറുന്ന രാഹുലല്ല ഇപ്പോള്‍. ഓരോ തവണ അടിച്ചുവീഴ്ത്താന്‍ ശ്രമിക്കുന്തോറും പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റുവരുന്ന കട്ടക്കലിപ്പിന്റെ ഹീറോയിസമാണ് ഇപ്പോഴത്തെ രാഹുല്‍. അദ്ദേഹത്തെ പപ്പുവെന്നു വിളിക്കാന്‍ ബിജെപി മറന്നുപോയിരിക്കുന്നു എന്ന ഒറ്റ നിരീക്ഷണം മതി രാഹുലിന്റെ പുതിയ അവതാരം മനസ്സിലാക്കാന്‍. കളി തുടങ്ങിയിരിക്കുന്നു എന്നു സാരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (10 minutes ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (20 minutes ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (50 minutes ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (1 hour ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (1 hour ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (1 hour ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (3 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (3 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (4 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (4 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (5 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (5 hours ago)

Malayali Vartha Recommends