Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടതുസർക്കാർ വിട്ടയച്ച തടവുകാരിൽ ജയകൃഷ്ണൻ വധക്കേസ് പ്രതിയും ; പത്ത് വര്‍ഷത്തിലധികം ജയിലില്‍ കിടന്ന 209 തടവുകാര്‍ക്ക് ഇളവ് അനുവദിച്ച 2011 ലെ സര്‍ക്കാര്‍ ഉത്തരവിൽ യുവമോര്‍ച്ച നേതാവ് കെ റ്റി ജയകൃഷ്ണന്‍ വധക്കേസിലെ പ്രതികളും ജയിലിൽ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ഉത്തമനും

12 JANUARY 2019 12:15 PM IST
മലയാളി വാര്‍ത്ത

പത്ത് വര്‍ഷത്തിലധികം ജയിലില്‍ കിടന്ന 209 തടവുകാര്‍ക്ക് ഇളവ് അനുവദിച്ച 2011 ലെ സര്‍ക്കാര്‍ ഉത്തരവിൽ യുവമോര്‍ച്ച നേതാവ് കെ റ്റി ജയകൃഷ്ണന്‍ വധക്കേസിലെ പ്രതികളും. സംസ്ഥാന ജയില്‍ വകുപ്പ് വിട്ടയച്ച 209 തടവുകാരിലാണ് കെ റ്റി ജയകൃഷ്ണന്‍ വധക്കേസിലെ പ്രതികളും ഉണ്ടായിരുന്നത്. കെ റ്റി ജയകൃഷ്ണന്‍ വധക്കേസിലെ അഞ്ച് പ്രതികള്‍ക്കാണ് 2011 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇളവ് ലഭിച്ചത്. യുവമോര്‍ച്ചാ നേതാവായ ജയകൃഷ്ണന്‍ മാസ്റ്റര്‍ 1999 ഡിസംബര്‍ ഒന്നിന് ക്ലാസ്മുറിയില്‍ തന്‍റെ വിദ്യാര്‍ത്ഥികളുടെ മുന്‍പില്‍ വെച്ചാണ് വെട്ടേറ്റ് മരിക്കുന്നത്. കൊലപാതക സമയത്ത് നാല്‍പ്പതോളം വിദ്യാര്‍ത്ഥികളാണ് ക്ലാസ് മുറിയിലുണ്ടായിരുന്നത്. 55 ഓളം മുറിവുകള്‍ കെ റ്റി ജയകൃഷ്ണന്‍റെ ദേഹത്തുണ്ടായിരുന്നെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിന്റെ ആഘാതത്തിൽ നിന്നും കരകയറാൻ ദൃസാക്ഷികളായ വിദ്യാർത്ഥികൾക്ക് വർഷങ്ങൾ വേണ്ടി വന്നു. പലരുടെയും മാനസികാവസ്ഥ പാടെ തകർന്ന നിലയിലായിരുന്നു.

ബി.ജെ.പി നേതാവും സ്കൂൾ അദ്ധ്യാപകനുമായിരുന്ന കെ.ടി.ജയകൃഷ്ണനെ 1999-ൽ ക്ലാസ് മുറിയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവം ആണ് കെ.ടി. ജയകൃഷ്ണൻ വധം എന്ന് അറിയപ്പെടുന്നത്. വലിയ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികളെല്ലം സി.പി.എം പ്രവർത്തകരായിരുന്നു.

കേസിൽ അച്ചാരമ്പത്ത് പ്രദീപൻ , നല്ലവീട്ടിൽ ഷാജി , സുന്ദരൻ , ദിനേഷ് ബാബു , അനിൽ കുമാർ എന്നീ സി പി എം പ്രവർത്തകർക്ക് തലശ്ശേരി അതിവേഗകോടതി വധശിക്ഷ വിധിച്ചിരുന്നു. കേരളാ ഹൈക്കോടതി വധശിക്ഷ ശരി വയ്ക്കുകയും ചെയ്തിരുന്നു . എന്നാൽ സുപ്രീംകോടതി പ്രതി അച്ചാരമ്പത്ത് പ്രദീപന്റെ ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. ബാക്കിയുള്ളവരെ വെറുതെവിട്ടു. ടി പി ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട് ചില പ്രതികളിൽ നിന്നുലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ ജയകൃഷ്ണൻ വധക്കേസ് വീണ്ടുമന്വേഷിക്കാൻ കേരളത്തിലെ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു .

കേസിൽ അച്ചാരമ്പത്ത് പ്രദീപൻ , നല്ലവീട്ടിൽ ഷാജി , സുന്ദരൻ , ദിനേഷ് ബാബു , അനിൽ കുമാർ എന്നീ സി പി എം പ്രവർത്തകർക്ക് തലശ്ശേരി അതിവേഗകോടതി വധശിക്ഷ വിധിച്ചിരുന്നു. കേരളാ ഹൈക്കോടതി വധശിക്ഷ ശരി വയ്ക്കുകയും ചെയ്തിരുന്നു . എന്നാൽ സുപ്രീംകോടതി പ്രതി അച്ചാരമ്പത്ത് പ്രദീപന്റെ ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. ബാക്കിയുള്ളവരെ വെറുതെവിട്ടു. ടി പി ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട് ചില പ്രതികളിൽ നിന്നുലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ ജയകൃഷ്ണൻ വധക്കേസ് വീണ്ടുമന്വേഷിക്കാൻ കേരളത്തിലെ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു.

രണ്ട്‌ ജീപ്പ്പിലും ഓട്ടോയിലും എത്തിയ കൊലപാതക സംഘം 1999 ഡിസംബര്‍ 1 ന്‌ രാവിലെ 10.30 ഓടെ മൊകേരി ഈസ്റ്റ്‌ യുപി സ്കൂളിലെ ആറാം തരം ബിയില്‍ ക്ലാസെടുക്കുകയായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ തലക്കടിച്ച്‌ വീഴ്ത്തിയ ശേഷം കൊടുവാള്‍, മഴു, വാള്‍ തുടങ്ങിയ മാരകായുധങ്ങളുപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി.ജയകൃഷ്ണനെ രാഷ്ട്രീയ വൈരാഗ്യം മൂലം ഇല്ലാതാക്കുകയായിരുന്നുവെന്ന്‌ പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൃത്യം നടത്തിയതിനു ശേഷം കൊലപാതക സംഘം ബാംഗ്ലൂരില്‍ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം മാറി നില്‍ക്കുകയായിരുന്നു.

ജയിലിൽ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ഉത്തമനും പുറത്തിറങ്ങിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇതിനു പുറമെ വേറെയും സിപിഎം, ബിജെപി പ്രവർത്തകർക്കു മോചനം ലഭിച്ചിരുന്നു. കൊലക്കേസിൽ 14 വർഷം കഴി‍ഞ്ഞും ജയിലിൽ കഴിയുകയായിരുന്ന മെൽവിൻ പാദുവയുടെ ഭാര്യയാണ് സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്ത് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പിന്നീടു കക്ഷിചേർന്നു. മെൽവിൻ പാദുവ 2013ൽ ജയിലിൽനിന്നു പുറത്തുവന്നു.

പത്ത് വര്‍ഷത്തിലധികം ജയിലില്‍ കിടന്ന 209 തടവുകാര്‍ക്ക് ഇളവ് അനുവദിച്ച 2011 ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കി. പുറത്തു വിട്ടവരുടെ കാര്യം ആറുമാസത്തിനകം പുന:പരിശോധിക്കണം. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കില്‍ ശിഷ്ട ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. ഫുള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്‌.

കഴിഞ്ഞ ഇടത് സർക്കാർ അധികാരം ഒഴിയുന്നതിന് മുൻപാണ് 209 ജീവപര്യന്തം തടവുകാരെ വിട്ടയച്ചത്. പത്ത് വർഷം തടവുശിക്ഷ അനുഭവിച്ചവരെയാണ് അന്ന് വിട്ടയച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗവർണർ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

209 പേരുടെ ഇളവിന്റെ കാര്യം ഭരണഘടനയുടെ 161 ആം അനുഛേദ പ്രകാരം ആറു മാസത്തിനകം സര്‍ക്കാര്‍ ഗവര്‍ണറുടെ അംഗീകാരത്തോടെ പുന:പരിശോധിക്കണം. ഇവര്‍ പുറത്തിറങ്ങിയിട്ട് ഏഴു വര്‍ഷമായി. ഇവരുടെ നിലവിലെ സ്വഭാവവും പരിശോധിക്കണം. ആറു മാസത്തിനകം തീരുമാനം എടുത്തില്ലെങ്കില്‍ ഇവര്‍ക്ക് ബാക്കി ശിക്ഷ നല്‍കണമെന്നും കോടതി പറഞ്ഞു.

2011ൽ അന്നത്തെ ഇടത് സർക്കാർ ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാരിന്റെ പദ്ധതി പ്രകാരം 209 തടവുകാരെ മോചിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ അന്ന് ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. കൊലപാതകക്കേസുകളിൽ ഇരകളുടെ ബന്ധുക്കൾ നൽകിയ ഹർജിയും കോടതി സ്വമേധയാ എടുത്ത ഹർജിയും പരിഗണിച്ചാണ് ഇപ്പോൾ ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.

പുറത്തിറങ്ങിയ പലരും പത്ത് വർഷത്തിൽ കൂടുതൽ ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. മോചിപ്പിച്ച 209 ജീവപര്യന്തം തടവുകാരിൽ 14 വർഷം തടവു പൂർത്തിയാക്കിയത് അഞ്ചിൽ താഴെ പേർ മാത്രം. 10 വർഷത്തെ ശിക്ഷ പൂർത്തിയാക്കിയത് നൂറിൽ താഴെ. അന്നു മോചിപ്പിച്ചവരുടെ വിശദാംശം ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം പരിശോധിച്ചപ്പോഴാണ് ഈ കണ്ടെത്തൽ. ഇതോടെയാണ് ഉത്തരവ് പുനഃപരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കിൽ ശിഷ്ട ശിക്ഷാ കാലയളവ് പൂർത്തിയാക്കേണ്ടി വരും.

പുനപരിശോധിക്കുമ്പോൾ ഇളവ് ലഭിച്ച് ജയിലിൽ നിന്ന് പുറത്തു ഇറങ്ങിയവരുടെ നിലവിലെ ജീവിത രീതികളും, സ്വഭാവവും കണക്കിൽ എടുത്ത് ആവശ്യമെങ്കിൽ വീണ്ടും ജയിലിലേക്ക് മടക്കി അയക്കണമെന്നാണ് ഹൈക്കോടതി വിധിയിലുള്ളത്. പുറത്തിറങ്ങിയവരിൽ 45 പേർ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുള്ളവരാണ്. ഇവരിൽ 111 പേർ നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നായിരുന്നു. കണ്ണൂർ -45, ചീമേനി-24, വനിതാ ജയിൽ-ഒന്ന്, പൂജപ്പുര -28 എന്നിങ്ങനെയാണു സെൻട്രൽ ജയിലുകളിൽ നിന്നു വിട്ടയച്ചത്.

ഈയിടെ 36 തടവുകാരെ മോചിപ്പിക്കാനുള്ള സർക്കാർ ശുപാർശ ഗവർണർ മടക്കിയതിനു പിന്നാലെയാണു വിഷയം ഹൈക്കോടതിയിൽ എത്തിയത്. സർക്കാരിന് ഇതിന് അധികാരമുണ്ടെന്നും 2011 ഫെബ്രുവരി രണ്ടിന് അന്നത്തെ സർക്കാർ ഇത്തരത്തിൽ തടവുകാരെ മോചിപ്പിച്ചിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 minute ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (32 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (41 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends