പഠിക്കാൻ പറഞ്ഞ മകൾ ഫോണിൽ സമയം ചെലവഴിക്കുന്നത് കണ്ട അമ്മ, വഴക്ക് പറഞ്ഞതിന് പിന്നാലെ കിടപ്പുമുറിയിൽ ജീവനൊടുക്കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി:- പൊന്നുപോലെ നോക്കിയ മകളുടെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തരാകാതെ മാതാപിതാക്കളും, ഉറ്റ സുഹൃത്തുക്കളും

പുനലൂര്‍ സെന്റ് ഗൊരേറ്റി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നമിത നായരുടെ ആത്മഹത്യ മൊബൈൽ ഫോണിൽ കളിച്ചതിനെത്തുടർന്ന് അമ്മ വഴക്ക് പറഞ്ഞതിൽ മനംനൊന്ത്. പഠിക്കുന്ന സമയത്ത് മൊബൈല്‍ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞതിന് പിന്നാലെ പത്തനാപുരം വിളക്കുടി നമിതാ ഭവനില്‍ നന്ദകുമാറിന്റേയും മിനിയുടേയും ഏകമകൾ നമിത കിടപ്പുമുറിയിൽ കയറി കതകടച്ച് തൂങ്ങിമരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. അമ്മയുമായി പിണങ്ങി മുറിയില്‍ കയറി കതകടച്ച ശേഷം മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കിടപ്പുമുറിയുടെ വാതില്‍ തകര്‍ത്ത് പരിശോധിച്ചപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കെട്ടഴിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം ഇന്ന് നടക്കും. നമിതയുടെ അച്ഛൻ രാജസ്ഥാനില്‍ ഫാര്‍മസിസ്റ്റാണ്.
https://www.facebook.com/Malayalivartha
























