Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

തലയില്‍ കൈവച്ച് ജനം... ചൈത്ര തെരേസ ജോണിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ തകര്‍ത്ത ചര്‍ച്ച; ചൈത്രയുടേത് സുരേഷ് ഗോപിക്ക് പഠിക്കാനുള്ള എടുത്തുചാട്ടമെന്ന് പോലീസിലെ ഒരു വിഭാഗം പറയുമ്പോള്‍ പൊളിച്ചടുക്കി മറുപക്ഷം

29 JANUARY 2019 11:14 AM IST
മലയാളി വാര്‍ത്ത

ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ചൈത്ര തെരേസ ജോണാണ് സോഷ്യല്‍ മീഡിയയിലെ താരം. ഭരിക്കുന്ന പാര്‍ട്ടിയുടെ തലതൊട്ടപ്പനായ സിപിഎമ്മിന്റെ ഓഫീസ് റെയ്ഡ് നടത്തുക എന്നു വച്ചാല്‍... അത് യാഥാര്‍ത്ഥ്യമാക്കിയ ചൈത്രയ്ക്ക് അനുകൂലമായും പ്രതികൂലമായും തര്‍ക്കം മുറുകുകയാണ്. പോലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞ കേസില്‍ പ്രതികളെ കണ്ടെത്താന്‍ സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്രയുടെ നിലപാട് പല രീതിയിലാണ് വിലയിരുത്തുന്നത്. ചൈത്ര സുരേഷ് ഗോപിയെ പോലെ ഭരണ കൂടത്തെ വിറപ്പിച്ചുവെന്ന് അനുകൂല തരംഗ മുണ്ടാക്കുമ്പോള്‍ തന്നെ അവര്‍ സുരേഷ് ഗോപിയ്ക്ക് പഠിയ്ക്കുകയാണെന്ന നെഗറ്റീവ് സന്ദേശവും പ്രചരിപ്പിക്കുകയാണ്.

ചൈത്രയെ അനുകൂലിച്ച് ഒരു വിഭാഗം രംഗത്തെത്തിയപ്പോള്‍ വകതിരിവില്ലാത്ത പ്രവര്‍ത്തിയെന്നാണ് മറുവിഭാഗത്തിന്റെ ആക്ഷേപം. ഇതുസംബന്ധിച്ച് പോലീസ് വാട്‌സ്ആപ് ഗ്രൂപ്പുകളിലും ഇടത് അനുകൂലപ്രതികൂല വിഭാഗങ്ങളിലും സൈബര്‍തര്‍ക്കം അരങ്ങുതകര്‍ക്കുകയാണ്.

കമ്മിഷണര്‍ സിനിമയിലെ 'സുരേഷ് ഗോപിക്ക് പഠിക്കാനുള്ള' എടുത്തുചാട്ടമാണ് ചൈത്രയുടേതെന്നാണ് ഇടത് അനുകൂല പോലീസ് വിഭാഗത്തിന്റെ ആരോപണം. പുതുതായി സേനയിലെത്തിയതിന്റെ ആവേശമാണിത്. കാര്യങ്ങള്‍ വിശദമായി പരിശോധിക്കാതെയുള്ള എടുത്തുചാട്ടമായിരുന്നു ചൈത്രയുടേത്. ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് പരിശോധന നടത്തിയതെന്നായിരുന്നു ചൈത്രയുടെ വിശദീകരണം. എന്നാല്‍, സൈബര്‍ സെല്ലിന്റെ സഹായം ഉള്‍പ്പെടെ സ്വീകരിക്കാമെന്നിരിക്കെ ഇതിനു നില്‍ക്കാതെ പാര്‍ട്ടി ഓഫീസ് പെട്ടെന്ന് റെയ്ഡ് ചെയ്തത് പക്വതയില്ലായ്മയാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ധീരമായ നടപടിയെന്നാണ് ചൈത്രയുടെ നിലപാടിനെ മറുഭാഗം പ്രകീര്‍ത്തിക്കുന്നത്. സംശയമുണ്ടെങ്കില്‍ പാര്‍ട്ടി ഓഫീസുകളില്‍ പരിശോധന നടത്താന്‍ എന്തിനു മടിക്കുന്നു എന്നും ഇവര്‍ ചോദ്യമുയര്‍ത്തുന്നു. പാര്‍ട്ടി ഓഫീസുകള്‍ പരിശോധിക്കുന്നത് കൃത്യമായ മുന്‍കരുതലോടെ വേണമെന്ന പ്രചരണവും ഒരു വിഭാഗം അടിച്ചുവിടുന്നുണ്ട്

അതേസമയം സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ നല്ലൊരുപങ്കും ചൈത്രയ്ക്കു പിന്തുണ നല്‍കുന്നുണ്ട്. സൈബര്‍ സഖാക്കള്‍ മറു ആരോപണവുമായി എത്തുന്നുണ്ടെങ്കിലും ധീരമായ നിലപാടെടുത്ത പോലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനം, ചൈത്രയ്‌ക്കൊപ്പം എന്നിങ്ങനെയുള്ള പോസ്റ്റുകളുമായി നിരവധിപേരാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മുമ്പ് മൂന്നാര്‍ സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ കലക്ടറായിരുന്ന ടി.വി. അനുപമയും സര്‍ക്കാരിനും, സി.പി.എമ്മുമായി കൊമ്പുകോര്‍ത്ത് വിവാദങ്ങളില്‍ അകപ്പെട്ടപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇവരുടെ നിലപാടുകള്‍ക്ക് വലിയ പിന്തുണയാണു ലഭിച്ചത്.

സ്വര്‍ണക്കള്ളക്കടത്തുകാരുടെ പേടിസ്വപ്‌നമായിരുന്ന അച്ഛന്റെ മകള്‍. ഭീഷണികളെ കൂസാതെ ജോലി ചെയ്യുന്ന പാരമ്പര്യം ചൈത്ര തെരേസ ജോണിനു ജന്മസിദ്ധം.

ഇന്ത്യന്‍ റവന്യു സര്‍വീസിലെ 1983 ബാച്ച് ഉദ്യോഗസ്ഥന്‍ ഡോ. ജോണ്‍ ജോസഫാണു ചൈത്രയുടെ പിതാവ്. കോഴിക്കോട് ഈസ്റ്റ്ഹില്‍ സ്വദേശി. കസ്റ്റംസിലും റവന്യു ഇന്റലിജന്‍സിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ജോണ്‍ ജോസഫ് മലബാര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തുകള്‍ പലതവണ പിടികൂടി മാഫിയയ്ക്കു തലവേദന സൃഷ്ടിച്ചു. ഇപ്പോള്‍ ഡല്‍ഹിയില്‍ സ്‌പെഷല്‍ സെക്രട്ടറിയാണ്. ബജറ്റ് ഇന്‍വെസ്റ്റിഗേഷന്‍ അംഗമായും പ്രവര്‍ത്തിക്കുന്നു.

കേന്ദ്രീയ വിദ്യാലയയിലായിരുന്നു ചൈത്രയുടെ സ്‌കൂള്‍ പഠനം. പിന്നീട് ബംഗളുരു െ്രെകസ്റ്റ് കോളജില്‍നിന്നു ബിരുദവും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തര ബിരുദവും നേടി. കരാട്ടെയില്‍ ബ്ലാക്‌ബെല്‍റ്റും നേടി. 2012 ല്‍ ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസില്‍ പ്രവേശിച്ച ചൈത്രയുടെ സ്വപ്‌നങ്ങള്‍ അതിലും വലുതായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 111ാം റാങ്ക് കരസ്ഥമാക്കി 2016 ഐ.പി.എസ്. ബാച്ചില്‍ കേരള കേഡര്‍ ഉദ്യോഗസ്ഥയായി. വയനാട്ടിലായിരുന്നു പരിശീലനകാലം. പിന്നീട് തലശേരി എസ്.പിയായി പ്രവര്‍ത്തിച്ചു.

ക്രമസമാധാനച്ചുമതലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഉദ്യോഗസ്ഥയെന്ന പേരും സമ്പാദിച്ചു. വെറ്ററിനറി വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി വിരമിച്ച ഡോ. മേരി ഏബ്രഹാമാണു മാതാവ്. ഏക സഹോദരന്‍ ഡോ. അലന്‍ ജോണ്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോപീഡിക്‌സ് പി.ജി. വിദ്യാര്‍ഥി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (57 minutes ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (1 hour ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (1 hour ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (3 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (4 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (5 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (5 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (5 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (5 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (5 hours ago)

Malayali Vartha Recommends