Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഗ്രൂപ്പ് പോരും സീറ്റ് തര്‍ക്കവും നേതാക്കളുടെ പടലപ്പിണക്കവും കേരളത്തിലെ കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങളുണ്ടാക്കിയെങ്കിലും അതിനെയൊക്കെ മറികടക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി

19 MARCH 2019 03:44 PM IST
മലയാളി വാര്‍ത്ത

ഗ്രൂപ്പ് പോരും സീറ്റ് തര്‍ക്കവും നേതാക്കളുടെ പടലപ്പിണക്കവും കേരളത്തിലെ കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങളുണ്ടാക്കിയെങ്കിലുംഅതിനെയൊക്കെ മറികടക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തിരുവനന്തപുരത്ത് വിശ്വപൗരന്‍ ശശിതരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികപ്രഖ്യാപനത്തിന് മുമ്പേ ഉറപ്പിച്ചിരുന്നു. സിറ്റിംഗ് എം.പിയായ തരൂരിന് മണ്ഡലത്തില്‍ ആഴത്തിലുള്ള സ്വാധീനമാണുള്ളത്. ഓഖി ദുരന്തമുണ്ടായപ്പോള്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചിരുന്നു. തരൂര്‍ തിരുവനന്തപുരത്തിന്റെ മാത്രം പ്രതിനിധിയല്ല, പാര്‍ലമെന്റില്‍ ജനങ്ങളുടെ നേതാവായും വിദേശത്ത് ഇന്ത്യയുടെ ശബ്ദവുമായി പ്രവര്‍ത്തിക്കുന്നയാളാണ് തരൂര്‍. ഇംഗ്ലണ്ടില്‍ പോയി അവരുടെ പൂര്‍വികര്‍ ഇന്ത്യയോട് കാ്ട്ടിയ അനീതികള്‍ അക്കമിട്ട് നിരത്തി വിമര്‍ശിച്ചയാളാണ് തരൂര്‍. രാഷ്ട്രീയക്കാരന്‍ എന്നതിലുപരി എഴുത്തുകാരന്‍, നയതന്ത്രഞ്ജന്‍, രാഷ്ട്രതന്ത്രഞ്ജന്‍, പ്രാസംഗികന്‍ എന്നീ നിലകളിലും തരൂര്‍ തിളങ്ങി നില്‍ക്കുന്നു. 

വകടരയില്‍ കെ.മുരളീധരനെ മത്സരത്തിനിറക്കി രാഹുല്‍ഗാന്ധി ഏവരെയും ഞെട്ടിച്ചു. കേരളത്തില്‍ ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ മുഖമാണ് മുരളീധരന്‍. പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും മനസറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നതാണ് മുരളീധരന്റെ വിജയം. അതുകൊണ്ടാണ് കെ.പി.സി.സി പ്രചാരണവിഭാഗം തലവനായി കെ.എം നിയമിതനായത്. വടകരയില്‍ സി.പി.എമ്മിന്റെ കരുത്തനായ പി. ജയരാജനെ പരാജയപ്പെടുത്താന്‍ മുരളീധരന് കഴിയുമെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. ജനാധിപത്യവും അക്രമ രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമായിരിക്കും വടകരയില്‍ നടക്കുന്നതെന്നായിരുന്നു ആദ്യപ്രതികരണം. എതിര്‍സ്ഥാനാര്‍ത്ഥി ആരാണെന്നത് പ്രസക്തമല്ലെന്നും വ്യക്തമാക്കി. 

എറണാകുളത്ത് പരിയച സമ്പന്നനായ കെ.വി തോമസിനെ ഒഴിവാക്കിയും രാഹുല്‍ ഞെട്ടിച്ചു. കെ.പി.സി.സിയും രാഹുല്‍ ഗാന്ധിയും നടത്തിയ അഭിപ്രായ സര്‍വ്വേകളില്‍ കെ.വി തോമസിന് വിജയസാധ്യതയില്ലെന്ന് വിലയിരുത്തിയിരുന്നു. അങ്ങനെയാണ് സി.പി.എമ്മിന്റെ പി. രാജീവിനെ നേരിടാന്‍ യുവാവായ ഹൈബി ഈഡനെ ഇറക്കിയത്. ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിയില്ലെന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം. എന്നാല്‍ രാഹുല്‍ തന്നെ കണ്ടെത്തിയ രമ്യ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കി. കെ.എസ്.യുവിലൂടെ രംഗത്തെത്തിയ രമ്യ കുന്ദമംഗലം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. രണ്ട് തവണ സിറ്റിംഗ് എം.പിയായ പി.കെ ബിജുവിനെ തോല്‍പ്പിക്കാന്‍ വനിതാ സ്ഥാനാര്‍ത്ഥിയെ ഇറക്കിയതും ശ്രദ്ധേയമാണ്. 

വയനാട്ടില്‍ എ, ഐ ഗ്രൂപ്പുകള്‍ സീറ്റിനായി കടിപിടി കൂടിയപ്പോള്‍ അതും പരിഹാരിക്കാന്‍ രാഹുല്‍ നേരിട്ടിറങ്ങേണ്ടിവന്നു. സിദ്ധിഖ് സ്ഥാനാര്‍ത്ഥിയാകുമെന്ന തീരുമാനം ഉറപ്പായി. ആറ്റിങ്ങല്‍ മണ്ഡലം കോണ്‍ഗ്രസിന് അന്യമായിരുന്നു. സി.പി.എമ്മിലെ സമ്പത്ത് രണ്ട് തവണ വിജയിച്ച് കയറിയ ഇവിടെ കോന്നി എം.എല്‍.എ അടൂര്‍ പ്രകാശിന് സീറ്റ് നല്‍കി. ജാതി സമവാക്യം തന്നെയാണ് ഇതിനായി തെരഞ്ഞെടുത്തത്. അടൂര്‍പ്രകാശിന് നിരവധി വ്യക്തിബന്ധങ്ങള്‍ ആറ്റിങ്ങലിലുണ്ട്. പത്തനംതിട്ടയില്‍ ആന്റോ ആന്റണിയെ മത്സരിപ്പിക്കരുതെന്ന് ഡി.സി.സി നേതൃത്വം വരെ പറഞ്ഞിട്ടും സിറ്റിംഗ് എം.പിയെ മാറ്റാന്‍ തയ്യാറായില്ല. മാവേലിക്കരിയില്‍ കൊടിക്കുന്നില്‍ സുരേഷിന് പാര്‍ട്ടിയില്‍ പോലയിട്ട് മത്സരത്തിന് പോലും ശക്തനായ എതിരാളിയില്ല.

കോണ്‍ഗ്രസിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച രാജ്‌മോഹന്‍ ഉണ്ണിത്താന് കാസര്‍കോഡ് സീറ്റ് നല്‍കിയത് അദ്ദേഹത്തിന് നല്‍കി വലിയ അംഗീകാരമാണ്. തൃശൂരില്‍ അവിടുത്തുകാര്‍ ആഗ്രഹിച്ച ടിഎന്‍ പ്രതാപനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി. ചാല്കകുടിയില്‍ ബെന്നിബെഹാനിലൂടെ മണ്ഡലം തിരിച്ച് പിടിക്കാനാകുമെന്ന വിശ്വാസം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കുമുണ്ട്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ എത്തിയതിന് പിന്നിലും ജാതിസമവാക്യം തന്നെയാണ്. അങ്ങനെ എല്ലാ വശങ്ങളും ഇഴകീറി പരിശോധിച്ച്, ജനമനസ് അറിയുന്ന സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി രാഹുല്‍ ഗാന്ധി വീണ്ടും മാസാവുകയണ്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധം  (7 minutes ago)

സുഹാൻ എവിടെ?  (18 minutes ago)

തദ്ദേശചിത്രം വ്യക്തം, ഭരണം പിടിക്കാൻ  (31 minutes ago)

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (8 hours ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (8 hours ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (9 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (9 hours ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (10 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (11 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (12 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (14 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (18 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (18 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (19 hours ago)

Malayali Vartha Recommends