Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗ്രൂപ്പ് പോരും സീറ്റ് തര്‍ക്കവും നേതാക്കളുടെ പടലപ്പിണക്കവും കേരളത്തിലെ കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങളുണ്ടാക്കിയെങ്കിലും അതിനെയൊക്കെ മറികടക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി

19 MARCH 2019 03:44 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്... ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മര്‍ ബംപര്‍ ഭാഗ്യക്കുറി വില്പനയില്‍ റെക്കോര്‍ഡ് ....

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു, പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

ഗ്രൂപ്പ് പോരും സീറ്റ് തര്‍ക്കവും നേതാക്കളുടെ പടലപ്പിണക്കവും കേരളത്തിലെ കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങളുണ്ടാക്കിയെങ്കിലുംഅതിനെയൊക്കെ മറികടക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തിരുവനന്തപുരത്ത് വിശ്വപൗരന്‍ ശശിതരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികപ്രഖ്യാപനത്തിന് മുമ്പേ ഉറപ്പിച്ചിരുന്നു. സിറ്റിംഗ് എം.പിയായ തരൂരിന് മണ്ഡലത്തില്‍ ആഴത്തിലുള്ള സ്വാധീനമാണുള്ളത്. ഓഖി ദുരന്തമുണ്ടായപ്പോള്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചിരുന്നു. തരൂര്‍ തിരുവനന്തപുരത്തിന്റെ മാത്രം പ്രതിനിധിയല്ല, പാര്‍ലമെന്റില്‍ ജനങ്ങളുടെ നേതാവായും വിദേശത്ത് ഇന്ത്യയുടെ ശബ്ദവുമായി പ്രവര്‍ത്തിക്കുന്നയാളാണ് തരൂര്‍. ഇംഗ്ലണ്ടില്‍ പോയി അവരുടെ പൂര്‍വികര്‍ ഇന്ത്യയോട് കാ്ട്ടിയ അനീതികള്‍ അക്കമിട്ട് നിരത്തി വിമര്‍ശിച്ചയാളാണ് തരൂര്‍. രാഷ്ട്രീയക്കാരന്‍ എന്നതിലുപരി എഴുത്തുകാരന്‍, നയതന്ത്രഞ്ജന്‍, രാഷ്ട്രതന്ത്രഞ്ജന്‍, പ്രാസംഗികന്‍ എന്നീ നിലകളിലും തരൂര്‍ തിളങ്ങി നില്‍ക്കുന്നു. 

വകടരയില്‍ കെ.മുരളീധരനെ മത്സരത്തിനിറക്കി രാഹുല്‍ഗാന്ധി ഏവരെയും ഞെട്ടിച്ചു. കേരളത്തില്‍ ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ മുഖമാണ് മുരളീധരന്‍. പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും മനസറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നതാണ് മുരളീധരന്റെ വിജയം. അതുകൊണ്ടാണ് കെ.പി.സി.സി പ്രചാരണവിഭാഗം തലവനായി കെ.എം നിയമിതനായത്. വടകരയില്‍ സി.പി.എമ്മിന്റെ കരുത്തനായ പി. ജയരാജനെ പരാജയപ്പെടുത്താന്‍ മുരളീധരന് കഴിയുമെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. ജനാധിപത്യവും അക്രമ രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമായിരിക്കും വടകരയില്‍ നടക്കുന്നതെന്നായിരുന്നു ആദ്യപ്രതികരണം. എതിര്‍സ്ഥാനാര്‍ത്ഥി ആരാണെന്നത് പ്രസക്തമല്ലെന്നും വ്യക്തമാക്കി. 

എറണാകുളത്ത് പരിയച സമ്പന്നനായ കെ.വി തോമസിനെ ഒഴിവാക്കിയും രാഹുല്‍ ഞെട്ടിച്ചു. കെ.പി.സി.സിയും രാഹുല്‍ ഗാന്ധിയും നടത്തിയ അഭിപ്രായ സര്‍വ്വേകളില്‍ കെ.വി തോമസിന് വിജയസാധ്യതയില്ലെന്ന് വിലയിരുത്തിയിരുന്നു. അങ്ങനെയാണ് സി.പി.എമ്മിന്റെ പി. രാജീവിനെ നേരിടാന്‍ യുവാവായ ഹൈബി ഈഡനെ ഇറക്കിയത്. ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിയില്ലെന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം. എന്നാല്‍ രാഹുല്‍ തന്നെ കണ്ടെത്തിയ രമ്യ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കി. കെ.എസ്.യുവിലൂടെ രംഗത്തെത്തിയ രമ്യ കുന്ദമംഗലം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. രണ്ട് തവണ സിറ്റിംഗ് എം.പിയായ പി.കെ ബിജുവിനെ തോല്‍പ്പിക്കാന്‍ വനിതാ സ്ഥാനാര്‍ത്ഥിയെ ഇറക്കിയതും ശ്രദ്ധേയമാണ്. 

വയനാട്ടില്‍ എ, ഐ ഗ്രൂപ്പുകള്‍ സീറ്റിനായി കടിപിടി കൂടിയപ്പോള്‍ അതും പരിഹാരിക്കാന്‍ രാഹുല്‍ നേരിട്ടിറങ്ങേണ്ടിവന്നു. സിദ്ധിഖ് സ്ഥാനാര്‍ത്ഥിയാകുമെന്ന തീരുമാനം ഉറപ്പായി. ആറ്റിങ്ങല്‍ മണ്ഡലം കോണ്‍ഗ്രസിന് അന്യമായിരുന്നു. സി.പി.എമ്മിലെ സമ്പത്ത് രണ്ട് തവണ വിജയിച്ച് കയറിയ ഇവിടെ കോന്നി എം.എല്‍.എ അടൂര്‍ പ്രകാശിന് സീറ്റ് നല്‍കി. ജാതി സമവാക്യം തന്നെയാണ് ഇതിനായി തെരഞ്ഞെടുത്തത്. അടൂര്‍പ്രകാശിന് നിരവധി വ്യക്തിബന്ധങ്ങള്‍ ആറ്റിങ്ങലിലുണ്ട്. പത്തനംതിട്ടയില്‍ ആന്റോ ആന്റണിയെ മത്സരിപ്പിക്കരുതെന്ന് ഡി.സി.സി നേതൃത്വം വരെ പറഞ്ഞിട്ടും സിറ്റിംഗ് എം.പിയെ മാറ്റാന്‍ തയ്യാറായില്ല. മാവേലിക്കരിയില്‍ കൊടിക്കുന്നില്‍ സുരേഷിന് പാര്‍ട്ടിയില്‍ പോലയിട്ട് മത്സരത്തിന് പോലും ശക്തനായ എതിരാളിയില്ല.

കോണ്‍ഗ്രസിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച രാജ്‌മോഹന്‍ ഉണ്ണിത്താന് കാസര്‍കോഡ് സീറ്റ് നല്‍കിയത് അദ്ദേഹത്തിന് നല്‍കി വലിയ അംഗീകാരമാണ്. തൃശൂരില്‍ അവിടുത്തുകാര്‍ ആഗ്രഹിച്ച ടിഎന്‍ പ്രതാപനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി. ചാല്കകുടിയില്‍ ബെന്നിബെഹാനിലൂടെ മണ്ഡലം തിരിച്ച് പിടിക്കാനാകുമെന്ന വിശ്വാസം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കുമുണ്ട്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ എത്തിയതിന് പിന്നിലും ജാതിസമവാക്യം തന്നെയാണ്. അങ്ങനെ എല്ലാ വശങ്ങളും ഇഴകീറി പരിശോധിച്ച്, ജനമനസ് അറിയുന്ന സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി രാഹുല്‍ ഗാന്ധി വീണ്ടും മാസാവുകയണ്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (3 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (8 minutes ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (13 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (30 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (57 minutes ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (7 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (7 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (10 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

Malayali Vartha Recommends