Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

തങ്ങളുടെ മുഖം രക്ഷിക്കാനും തല ഉരുളാതിരിക്കാനും രാഹുല്‍ഗാന്ധിയെ വെട്ടിലാക്കി ഗ്രൂപ്പ് നേതാക്കള്‍; രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ ചമയ്ക്കുകയും അതിനെപിന്തുടര്‍ന്ന് ചാനല്‍ ചര്‍ച്ചകള്‍ നടത്തി രാഹുലിനെ സമ്മര്‍ദ്ദത്തിലാക്കിയതിലുമാണ് പ്രധാനമായും പ്രതിഷേധം

25 MARCH 2019 03:33 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രൂപ്പ് നേതാക്കളുടെ മുഖം രക്ഷിക്കാനായി കോണ്‍ഗ്രസ് അദ്ധ്യക്ഷനെ ബലിയാടാക്കിയെന്ന് പാര്‍ട്ടിയില്‍ പ്രതിഷേധം. രാഹുല്‍ഗാന്ധി വയനാട് മത്സരിക്കുമെന്ന തരത്തില്‍ കഴിഞ്ഞദിവസം ഉയര്‍ന്ന വാര്‍ത്ത നല്‍കിയ ആവേശം ഇപ്പോള്‍ ആശങ്കയ്ക്ക് വഴിമാറിയിരിക്കുകയാണ്. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതിനെ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുന്നുവെന്ന് മാത്രമല്ല, വലിയ ആവേശത്തോടെ കാണുന്ന നേതാക്കള്‍ തന്നെയാണ് ഗ്രൂപ്പ് നേതാക്കളുടെ തന്ത്രത്തില്‍ പ്രതിഷേധവും പ്രകടിപ്പിക്കുന്നത്.

സംസ്ഥാനത്തെ നേതാക്കളുടെ നിലപാട് രാഹൂല്‍ഗാന്ധിയെ വെട്ടിലാക്കിയെന്ന വികാരമാണ് ദേശീയനേതാക്കള്‍ പ്രകടിപ്പിക്കുന്നത്. സംസ്ഥാന നേതാക്കളെ വിളിച്ച് ഇക്കാര്യത്തിലുള്ള പ്രതിഷേധം അവര്‍ അറിയിക്കുകയും ചെയ്തു. ഇതുകൊണ്ടാണ് ഇന്നലെ പതിനൊന്ന് മണിക്ക് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിശ്ചയിച്ചിരുന്ന പത്രസമ്മേളനം പോലും ഉപേക്ഷിച്ചത്. അപക്വമായ രീതിയില്‍ ഈ വിഷയം കൈകാര്യം ചെയ്തത് പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന വികാരമാണ് ദേശീയ നേതാക്കള്‍ക്കും അവര്‍ക്കൊപ്പം നില്‍ക്കുന്ന സംസ്ഥാനത്തെ ചില നേതാക്കള്‍ക്കുമുള്ളത്.

രാഹൂല്‍ ഗാന്ധിയോട് വയനാട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറയുന്നതില്‍ തെറ്റില്ല. അതുംകടന്ന് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ ചമയ്ക്കുകയും അതിനെപിന്തുടര്‍ന്ന് ചാനല്‍ ചര്‍ച്ചകള്‍ നടത്തി രാഹുലിനെ സമ്മര്‍ദ്ദത്തിലാക്കിയതിലുമാണ് പ്രധാനമായും പ്രതിഷേധം. ഇത് ദേശീയതലത്തില്‍ രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവന്ന പ്രതിച്ഛായയ്ക്കുതന്നെ മങ്ങലേല്‍പ്പിച്ചുവെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. ബി.ജെ.പിക്കും മോഡിക്കുമെതിരെ വിവിധ സഖ്യങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപപ്പെട്ടിരുന്നെങ്കിലും അവരൊക്കെ ആത്യന്തികമായി ഒരു നേതാവിനെയാണ് പരിഗണിച്ചിരുന്നത്. അത് രാഹുല്‍ഗാന്ധിയായിരുന്നു. എന്തിനേറെ കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുകഷികള്‍ പോലും രാഹുലിന്റെ നേതൃത്വം അംഗീകരിച്ചിരുന്നതാണ്. അവിടെ നിന്നാണ് ബി.ജെ.പിയോട് ഭയന്ന് ഒളിച്ചോടുന്ന നേതാവ് എന്ന പ്രതിച്ഛായയിലേക്ക് രാഹുലിനെ എത്തിച്ചതെന്നും ഇവര്‍ പറയുന്നു.
അമേഠിയില്‍ സ്മൃതി ഇറാനിയെ നേരിടുന്നതില്‍ ഭയന്നാണ് രാഹുല്‍ വയനാട് വരുന്നതെന്നാണ് ഇപ്പോള്‍ നടക്കുന്ന പ്രചരണം. അടുത്ത പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന വ്യക്തിക്ക് ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശിലെ ഒരു സീറ്റ് വിജയിക്കാന്‍ കഴിയില്ലെന്ന പ്രചരണം വലിയ തിരിച്ചടിക്ക് വഴിവയ്ക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സീറ്റിന് വേണ്ടിയാണ് രാഹുല്‍ ഇവിടെ മത്സരിക്കണമെന്ന് പറയുന്നതിലും അര്‍ത്ഥമില്ല. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് നല്ല സ്വാധീനം പറയാന്‍ കഴിയുന്നത് കര്‍ണ്ണാടക മാത്രമാണ്. മറ്റൊരിടത്തും അവര്‍ നിര്‍ണ്ണായകശക്തിയില്ല, പ്രത്യേകിച്ച് കേരളത്തില്‍ ബി.ജെ.പി വെറും തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന പാര്‍ട്ടി മാത്രമാണ്. എന്നിട്ടും അവര്‍ക്ക് ഒരു സ്വാധീനവുമില്ലാത്ത സംസ്ഥാനത്ത് വന്ന് മത്സരിക്കുന്നത് ബി.ജെ.പിയില്‍ നിന്നുളള ഒളിച്ചോട്ടമെന്ന ആരോപനത്തിന് കരുത്ത് പകരുകയും ചെയ്യും. ഇത് വടക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ചരമം കുറിയ്ക്കും.

മാത്രമല്ല, തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കേണ്ട മറ്റ് മതേതരകക്ഷികളില്‍ ഇത് ആശങ്കയുമുണ്ടാക്കും. ദക്ഷിണേന്ത്യയില്‍ മത്സരിക്കണമായിരുന്നെങ്കില്‍ ഒന്നുകില്‍ കര്‍ണ്ണാടകയോ അല്ലെങ്കില്‍ കേരളമാണെങ്കില്‍ കുറഞ്ഞപക്ഷം തിരുവനന്തപൂരം സീറ്റോ ആയിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. വയനാട് മണ്ഡലം എന്നത് ലീഗിന്റെ സ്വാധീനം കൊണ്ട് യു.ഡി.എഫിന് സുരക്ഷിതമാണ്. അത്തരമൊരു മണ്ഡലത്തില്‍ മത്സരിച്ചുജയിക്കുന്നതുകൊണ്ട് രാഹുലിന് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാവില്ലെന്ന് മാത്രമല്ല, ദോഷമായിരിക്കും ഉണ്ടാകുന്നത്. ചുരുക്കത്തില്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും മോഡിക്കും ബി.ജെ.പിക്കുമെതിരെ പടപൊരുതി നേടിക്കൊണ്ടുവന്ന എല്ലാ പ്രതിച്ഛായയും ഗ്രൂപ്പ് താല്‍പര്യം മാത്രം ലക്ഷ്യം വച്ചുള്ള കേരളത്തിലെ നേതാക്കളുടെ സ്വാര്‍ത്ഥത തകര്‍ത്തുകളഞ്ഞുവെന്ന വികാരമാണ് ഉയരുന്നത്.

അതേസമയം രാഹുല്‍ഗാന്ധി വയനാട് വന്ന് മത്സരിച്ചാല്‍ അതിന്റെ ഗുണം കേരളത്തിലാകെ ഉണ്ടാകുമെന്നതില്‍ തര്‍ക്കവുമില്ല. കേരളത്തില്‍ ഒരുപക്ഷേ ഇന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ സീറ്റ് ലഭിച്ചേക്കും. അതിലൂടെ സംസ്ഥാന നേതാക്കള്‍ക്ക് തങ്ങളുടെ മുഖം രക്ഷിക്കാനും കഴിയും. സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിന് ശേഷവും തുടരുന്ന ഗ്രൂപ്പ് തര്‍ക്കം കോണ്‍ഗ്രസിനുള്ളില്‍ വല്ലാത്ത പ്രതിസന്ധിയാണുണ്ടാക്കിയരിിക്കുന്നത്. പ്രത്യേകിച്ച് വയനാട് സീറ്റ് സംബന്ധിച്ചുള്ള തര്‍ക്കം. ഈ തര്‍ക്കത്തില്‍ നിന്നും രക്ഷനേടാന്‍ സംസ്ഥാനനേതാക്കള്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് രാഹുല്‍ഗാന്ധിയെ വയനാട്ട് മത്സരിപ്പിക്കുകയെന്നത്. അതാണ് കഴിഞ്ഞ രണ്ടുദിവസമായി തന്ത്രപൂര്‍വ്വം അവര്‍ നടപ്പാക്കുന്നതും.
ഇനി ഒരുപക്ഷേ രാഹുല്‍ഗാന്ധി മത്സരിക്കാന്‍ തയാറായില്ലെങ്കില്‍ അത് സംസ്ഥാനത്ത് യു.ഡി.എഫിന് വലിയ തിരിച്ചടിക്ക് വഴിവയ്ക്കാനും സാദ്ധ്യതയുണ്ട്. മാത്രമല്ല, രാഹുല്‍ മത്സരിക്കുകയും അമേഠിയും വയനാടും വിജയിക്കുകയും ചെയ്യുകയും ചെയ്താലും കോണ്‍ഗ്രസിന് തലവേദന ഒഴിയില്ല. അങ്ങനെ വന്നാല്‍ രാഹുല്‍ വയനാട് സീറ്റ് തന്നെയായിരിക്കും ഉപേക്ഷിക്കുക. അത് കേരളത്തില്‍ കോണ്‍ഗ്രസിന് വലിയ പ്രതിസന്ധിയുണ്ടാക്കും. 1982ല്‍ ഇതേപോലെ നേമം സീറ്റ് കെ. കരുണാകരന്‍ ഉപേക്ഷിച്ചതിന്റെ ദോഷം ഇതുവരെ കോണ്‍ഗ്രസിന് മാറിയിട്ടില്ല. 1982് ശേഷം 2001ല്‍ സാമുദായിക പിന്തുണയോടെ ശക്തന് മാത്രമാണ് രണ്ടുതവണ പിന്നീട് നേമത്ത് നിന്ന് വിജയിക്കാനായത്. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്ന അവിടെ ഇന്ന് കോണ്‍ഗ്രസിന് സംഘനാസംവിധാനം പോലമുില്ല. കഴില്ല നിയമസഭാ തെരഞ്ഞെടുപ്പില്‍ കെട്ടിവച്ച പണം പോലും നഷ്ടപ്പെട്ട് മൂന്നാം സ്ഥാനത്താണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എത്തിയത്. വയനാട് സീറ്റ് രാഹുല്‍ ജയിച്ചശേഷം ഉപേക്ഷിച്ചാല്‍ കേരളമൊട്ടാകെ അതേ സ്ഥിതിയാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (8 minutes ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (23 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (1 hour ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (2 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (2 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (2 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (2 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (2 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (2 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (3 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (3 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (3 hours ago)

Malayali Vartha Recommends