രാഹുല്‍ ഗാന്ധി സുഡാപ്പികളുടെ സ്ഥാനാര്‍ത്ഥി ; രാഹുല്‍ ഗാന്ധി എസ്ഡിപിഐയുടേയും ജമാഅത്തഇസ്ലാമിയുടേയും സ്ഥാനാര്‍ത്ഥിയാണെന്ന് പരിഹസിച്ച് കോടിയേരി ബാലകൃഷ്ണന്‍

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുമെന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചതെങ്കിലും ഇടതുപക്ഷത്തിനും ബിജെപിക്കും ഞെട്ടലായിരുന്നു. ഇതവരുടെ ആദ്യ പ്രതികരണങ്ങളില്‍ നിന്നു തന്നെ വ്യക്തമായിരുന്നു. ഇപ്പോള്‍ രാഹുല്‍ ഗാന്ധി എസ്ഡിപിഐയുടേയും ജമാഅത്തഇസ്ലാമിയുടേയും സ്ഥാനാര്‍ത്ഥിയാണെന്ന് പരിഹസിച്ചിരിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍. താമരചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥിപോലു, ഇല്ലാത്തിടത്താണ് രാഹുല്‍ ഗാന്ധി ബിജപിയെ നേരിടാനെത്തുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടി ഇത്തവണ യു.ഡി.എഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതാണ് കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന്റെ അടിസ്ഥാനം. വയനാട്ടില്‍ മല്‍സരിക്കാനൊരുങ്ങുന്ന രാഹുല്‍ ഗാന്ധി ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പിയുടെയും സ്ഥാനാര്‍ഥിയാണ്. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ ന്യൂനപക്ഷ വര്‍ഗീയതെ കൂട്ടുപിടിക്കുകയാണ് യു.ഡി.എഫെന്നും കോടിയേരി ആരോപിച്ചു.
ആര്‍.എസ്.എസ് എസ്.ഡി.പി.ഐ അടക്കമുള്ള വര്‍ഗീയ കക്ഷികളുടെ വോട്ട് വേണ്ടായെന്ന് പറയാന്‍ കെ.പി.സി.സി പ്രസിഡന്റ് തയാറാണോയെന്നും കോടിയേരി ബാലകൃഷ്ണന്‍ വെല്ലുവിളിച്ചു. വടകരയില്‍ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനിടെയായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍.
പിണറായിയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ ആദ്യത്തെ വെടി പൊട്ടിച്ചത്. കേരളത്തില്‍ വന്ന് സി പി എമ്മിനെതീരെ മതസരിച്ചിട്ട് എന്ത് നേടാനാണെന്നാണ് പിണറായി ചോദിച്ചത്. രാഹുല്‍ ഗാന്ധിയുടെ ശത്രു ആരാണെന്നും പിണറായി ചോദിച്ചു. ബി ജെപിയാണെങ്കില്‍ എന്തിനാണ് കേരളത്തില്‍ മതിസരിക്കുന്നത്. പിണറായിയുടെ കൂര്‍മ്മ ബുദ്ധിയില്‍ നിന്നുയര്‍ന്ന ചോദ്യമായിരുന്നു ഇത്. ആ ചോദ്യത്തിന് ഒരുപാട് രാഷ്ട്രീയ മാനങ്ങളുണ്ട്.
പിണറായിക്ക് പിന്നാലെ എസ് രാമചന്ദ്രന്‍ പിള്ളയും രംഗത്തെത്തി. സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥിക്കെതിരെ രംഗത്ത് വന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഇതില്‍ തീരുമാനം അറിയിക്കണമെന്നാണ് എസ് ആര്‍ പി പറഞ്ഞത്.
കെ.സി. വേണുഗോപാലിന്റെ തന്ത്രങ്ങള്‍ക്ക് പണി കൊടുക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. കേരളത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ഒരു റോളുമില്ല. കേരളത്തിലെ എല്ലാ സീറ്റിലും യു ഡി എഫ് ജയിച്ചാല്‍ അത് ഉമ്മന്‍ ചാണ്ടിക്ക് ക്ഷീണമാകും. അതു കൊണ്ടു തന്നെ രാഹുല്‍ വരാതിരിക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിന് വിജയം നല്‍കി ചെന്നിത്തലയെ നന്നാക്കാന്‍ ചാണ്ടി ആഗ്രഹിക്കുന്നില്ല
അതിനിടെ പി.സി. ചിക്കോ ഉമ്മന്‍ചാണ്ടിക്ക് എതിരെ രംഗത്തെത്തി. വയനാട് സീറ്റിന്റെ കാര്യത്തില്‍ രാഹുല്‍ സമ്മതിച്ചു എന്നു പറയുന്നത് ശരിയല്ലെന്ന് ചാക്കോ പറഞ്ഞു. അത് ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ മരുന്നാണ്. കേരളത്തില്‍ നടക്കുന്നത് ഗ്രൂപ്പ് പങ്കുവയ്ക്കല്‍ ആണെന്ന് ചാക്കോ പറഞ്ഞു
ഡല്‍ഹിയിലെ നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് വയനാട് സീറ്റില്‍ നിന്നും പിന്‍മാറണം എന്ന് ആവശ്യപ്പെടുന്നുണ്ട്. കാരണം അങ്ങനെ സംഭവിച്ചാല്‍ സി പി എം , സി പി ഐ കക്ഷികളെ ചേര്‍ത്തു കൊണ്ടുള്ള കേന്ദ്രഭരണം അസാധ്യമാകും.കേന്ദ്രഭരണം വേണോ വയനാട് വേണോ എന്ന ചോദ്യത്തിന് കേന്ദ്രഭരണം രാഹുല്‍ ഏറ്റെടുക്കും. അപ്പോള്‍ എന്തിനാണ് ഇത്തരമൊരു തീരുമാനം എന്നാണ് പിസി ചാക്കോ അടക്കമുള്ള നേതാക്കള്‍ ചോദിക്കുന്നത്. എല്ലാവരെയും വെറുപ്പിക്കുക എന്ന നയം കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും രാഹുലിന്റെ ഉപദേശകര്‍ വാദിക്കുന്നു. രാഹുല്‍ ഗാന്ധി സമ്മതിച്ചില്ലെങ്കില്‍ സിദ്ധിഖ് തന്നെ അവിടെ മത്സരിക്കും. ജയിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ സീതാറാം യച്ചൂരിയുടെ മൗനവും ശ്രദ്ധേയമാണ്. യച്ചൂരിക്കും രാഹുലിനും വേണ്ടി ഇടനിലക്കാര്‍ രംഗത്തെത്തി കഴിഞ്ഞു. യചൂരിയുമായി ആലോചിക്കാതെ രാഹുല്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കില്ല.
https://www.facebook.com/Malayalivartha
























