കരമന അനന്തു ഗിരീഷ് വധക്കേസിലെ പതിനാല് പ്രതികളും അറസ്റ്റിൽ ; പ്രതികള്‍ക്കതിരെ അതിക്രമങ്ങള്‍ തടയാനുള്ള വകുപ്പുകള്‍ ചുമത്തും

തിരുവനന്തപുരം കരമനയിലെ അനന്തു ഗിരീഷ് വധക്കേസിൽ എല്ലാ പ്രതികളും അറസ്റ്റിൽ. കേസിൽ പതിനാല് പ്രതികളാണുള്ളത്. അതേ സമയം കേസിൻറെ അന്വേഷണം ഫോർട്ട് അസി.കമ്മീഷണർ പ്രതാപൻ നായർക്ക് കൈമാറും. ഇന്നലെ ഒളിവിലായിരുന്ന സുമേഷാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.
പ്രതികള്‍ക്കതിരെ എസ് സി എസ് ടി വിഭാഗത്തിലുള്ളവർക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. അന്വേഷണത്തിലെ വീഴ്ചകളുണ്ടെന്ന് ചൂണ്ടികാട്ടി അനന്ത് ഗിരീഷിൻറെ അമ്മ ഡിജിപിക്ക് പരാതി നൽകിയിരുന്നു.റിമാൻഡിൽ കഴിയുന്ന അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് കരമന അരശുമുടിൽപട്ടാപകൽ ബൈക്കിൽ ഒരുകടയിലേക്ക് ജ്യൂസ് കഴിക്കാനായി എത്തിയ അനന്തുവിനെ മർദ്ദിച്ച ശേഷം പ്രതികളായ ബാലുവും ഹരിയും ബൈക്കിന്റെ നടുവിൽ ഇരുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു.
കരമന ദേശീയപാതക്കു സമീപമുള്ള കുറ്റിക്കാട്ടിൽ കൊണ്ടുവന്നാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. ആദ്യം കൈയ്യിലെ ഞരമ്പ് മുറിച്ച ശേഷം പിന്നീട് ക്രൂരമായി മർദ്ദിച്ച ശേഷമായിരുന്നു കൊലപാതകം. അനന്തു മരിച്ചുവെന്ന ഉറപ്പായതോടെ പ്രതികള്‍ മൊബൈൽ ഫോണ്‍ ഓഫ് ചെയ്ത് രക്ഷപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha
























