Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

അവന്റെ ശരീരത്തിലേക്ക് ഒരിക്കലേ നോക്കിയുള്ളൂ... പിന്നീട് ഞാൻ ബോധം മറഞ്ഞ് വീഴുകയായിരുന്നു.. ഒരു മോനെ ഒരച്ഛൻ എങ്ങനെ കാണരുതെന്ന് ആഗ്രഹിക്കുന്നുവോ അങ്ങനെയാണ് ഞാനെന്റെ മകനെ കണ്ടത്; അവൻമാരെ നിങ്ങൾക്ക് കല്ലെറിഞ്ഞ് കൊല്ലാമോ? എന്നിട്ട് എന്റെ മുന്നിൽ വാ.. ഒരമ്മയോട് ചെയ്യുന്ന ഏറ്റവും വലിയ കാര്യം അതായിരിക്കും.. നെഞ്ചുപൊട്ടി അനന്തുവിന്റെ അച്ഛനും അമ്മയും...

25 MARCH 2019 03:49 PM IST
മലയാളി വാര്‍ത്ത

ഒരുവർഷം കൂടി കഴിഞ്ഞാൽ ഗൾഫിൽ പോകാനിരിക്കെയാണ് അനന്തുവിനെ ഒരുകൂട്ടം നരഭോജികൾ കൊന്നുതള്ളിയത്. അച്ഛനും അമ്മയും അനിയനും മുത്തശ്ശിയും അടങ്ങിയ ആ കുടുംബത്തിന്റെ അത്താണി അച്ഛന്റെ ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനമായിരുന്നു. വലിയ സുഹൃത്ത് വലയമുണ്ടായിരുന്ന അനന്തു ആ നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. ക്ഷേത്രോൽസവത്തിനിടെ നടന്ന ചെറിയ ഒരു തർക്കം. അതൊരു അടിപിടിയിൽ കലാശിച്ചപ്പോൾ അക്കൂട്ടത്തിൽ അനന്തുവും ഉണ്ടായിരുന്നു. പറഞ്ഞ് തീർക്കാവുന്ന ഈ പ്രശ്നമാണ് അരുംകൊലയിലേക്ക് നയിച്ചത്.

വൈകുന്നേരം അഞ്ചുമണിയോടെ ബൈക്കിൽ വരികയായിരുന്ന അനന്തു ബൈക്ക് നിർത്തി ബേക്കറിയിൽ കയറി. പിന്നാലെ ബൈക്കിലെത്തിയ മൂന്നുപേർ ബേക്കറിയിൽ നിന്ന അനന്തുവിനെ പിടിച്ചിറക്കി. ൈബക്കിൽ കയറ്റി കൊണ്ടുപോയി. ചോദിക്കാനെത്തിയ നാട്ടുകാരിൽ ഒരാളോട് കൊലയാളി സംഘം പറഞ്ഞു. ‘ചേട്ടൻ ഇതിൽ ഇടപെടേണ്ട. ഉൽസവത്തിനിടെ നടന്ന അടിയുടെ പ്രശ്നമാണ്..

നഗരമധ്യത്തിൽ കാടുകയറി കിടക്കുന്ന ഒഴിഞ്ഞ സ്ഥലത്തേക്കാണ് മൂന്നംഗ സംഘം അനന്ദുവിനെ എത്തിച്ചത്. പഴയ പന്നിഫാമിന്റെ അവശേഷിച്ച കെട്ടിടത്തിൽ മദ്യത്തിന്റെയും ലഹരിയുടെയും അകമ്പടിയോടെ ഏഴുപേർ അവനെ കാത്തിരിപ്പുണ്ടായിരുന്നു. അനന്തുവിനെ അവിടെ എത്തിച്ചശേഷം ഇൗ പത്തംഗസംഘം അവന് ചുറ്റും കൂടി നിന്ന് കൊടിയ മർദനം ആരംഭിച്ചു. വടി കൊണ്ട് അടിച്ചു, മുട്ടുകാൽ കയറ്റി, ചുറ്റും കൂടി നിന്ന് ആഞ്ഞു ചവിട്ടി. അങ്ങനെ അതിക്രൂരതയുടെ നിമിഷങ്ങൾ.

പത്തംഗ സംഘത്തിനെ കായികമായി നേരിടാനാകാതെ അണ്ണാ തല്ലല്ലേ എന്ന് അനന്തു വാവിട്ട് കരഞ്ഞുനിലവിളിച്ചു... ഉപദ്രവിച്ച് മടുക്കുമ്പോമ്പോൾ സംഘത്തിലെ കുറച്ച് പേർ വിശ്രമിക്കാൻ പോയി. അപ്പോഴും കൈത്തരിപ്പ് തീരാത്തവർ ലഹരിയുടെ ബലത്തിൽ അവന്റെ ദേഹത്ത് വേദനയുടെ കൊടിയ പീഡനങ്ങൾ നൽകി കൊണ്ടിരുന്നു. മൂന്നു മണിക്കൂറോളം മാറിയും തിരിഞ്ഞും അവർ മർദിച്ചു.

ഇപ്പോഴും അനന്തുവിന്റെ ഉയിരെടുത്ത ആ കൊലക്കളത്തിൽ അവന്റെ തല ഇടിച്ച് പൊട്ടിച്ച ചുവരിൽ രക്തക്കറ ഇപ്പോഴുമുണ്ട്. പോസ്മോർ‌ട്ടം റിപ്പോർട്ടിൽ തലയോട്ടി തകർന്നതായും സ്ഥിരീകരിച്ചു. ഒടുവിലായിരുന്നു ആ കൊടുംക്രൂരത. ബോധം നശിച്ച് കിടന്ന അനന്ദുവിന്റെ കയ്യിലെ ഞരമ്പ് സംഘത്തിലെ ഒരുവൻ അറുത്തെടുത്തു. ചോരവാർന്ന് ആവിടെ കിടന്ന് അനന്ദു മരിച്ചു. അപ്പോഴും തൊട്ടപ്പുറത്തിരുന്ന് ലഹരി നുണഞ്ഞ് മരണം കണ്ടിരിക്കുകയായിരുന്നു ഈ സംഘം. അനന്തുവിന് വേണ്ടി പോലീസും സുഹൃത്തുക്കളും തെരച്ചിൽ നടത്തുന്ന ആ രാത്രി ആ കാട്ടിലേക്ക് പൊലീസ് എത്തിയില്ല. പിന്നീട് അനന്തുവിന്റെ മൃതദേഹമാണ് ലഭിച്ചത്.

‘ലോകത്ത് ഒരച്ഛനും ഇൗ അവസ്ഥ ഉണ്ടാകരുത്. ഒരു മോനെ ഒരച്ഛൻ എങ്ങനെ കാണരുതെന്ന് ആഗ്രഹിക്കുന്നുവോ അങ്ങനെയാണ് ഞാനെന്റെ മകനെ കണ്ടത്. അവന്റെ ശരീരത്തിലേക്ക് ഒരിക്കലേ നോക്കിയുള്ളൂ... പിന്നീട് ഞാൻ ബോധം മറഞ്ഞ് വീഴുകയായിരുന്നു..’ അനന്തുവിന്റെ അച്ഛൻ പറയുന്നു..


അവൻമാരെ നിങ്ങൾക്ക് കല്ലെറിഞ്ഞ് കൊല്ലാമോ? എന്നിട്ട് എന്റെ മുന്നിൽ വാ.. ഒരമ്മയോട് ചെയ്യുന്ന ഏറ്റവും വലിയ കാര്യം അതായിരിക്കും.. എന്റെ കുഞ്ഞിനോട് ഇങ്ങനെ ചെയ്ത ഇവർക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം.. കരയാൻ കണ്ണീരുപോലും ബാക്കിയില്ലാതെ ആ അമ്മ പറയുന്നു..

അതേ സമയം അനന്തുവിനെ കൊലപ്പെടുത്തിയ എല്ലാ പ്രതികളും പിടിയിലായി. ഒളിവിലായിരുന്ന സുമേഷാണ് ഇന്നലെ പിടിയിലായത്. 14 പ്രതികളാണ് കേസിലുള്ളത്. കേസിന്റെ അന്വേഷണം ഫോര്‍ട്ട് അസി.കമ്മീഷണര്‍ പ്രതാപന്‍ നായര്‍ക്ക് കൈമാറും. പ്രതികള്‍ക്കതിരെ എസ് സി എസ് ടി വിഭാഗത്തിലുള്ളവര്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കാനുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. അന്വേഷണത്തിലെ വീഴ്ചകളുണ്ടെന്ന് ചൂണ്ടികാട്ടി അനന്ത് ഗിരീഷിന്റെ അമ്മ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. റിമാഡില്‍ കഴിയുന്ന അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (8 minutes ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (23 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (1 hour ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (2 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (2 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (2 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (2 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (2 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (2 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (3 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (3 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (3 hours ago)

Malayali Vartha Recommends