ആലുവയിൽ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലിൽ അപകടങ്ങൾ തുടർക്കഥയാകുന്നു; അമിതവേഗത്തിലെത്തിയ ബസ്സും കാറും കൂട്ടിയിടിച്ചു; ബസ് ജീവനക്കാര്‍ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍

ആലുവയിൽ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. അമിത വേഗതയിലെത്തിയ ബസ്സിടിച്ച് കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നിട്ടും നിർത്താതെ പോയ ബസ്സിനെ നാട്ടുകാർ തടഞ്ഞു നിർത്തി. ഇന്നലെ വൈകീട്ട് 5.30 യോടെയായിരുന്നു അപകടം.
ബാങ്ക് കവലയിലോട്ടു പോയ കാറാണ് അപകടത്തില്‍പെട്ടത്. ബസ് സ്റ്റാന്‍ഡില്‍ നിന്ന് അമിതവേഗതയില്‍ ബാങ്ക് കവലയിലോട്ടു വന്ന ബസ് കാറിനെ മറികടക്കുമ്പോഴാണ് കാറിന്റെ വശത്തു ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.
ബസ് വലത് വശത്തെ നടപ്പാതയോട് ചേര്‍ന്നാണ് ഓടിയത്. ആ സമയത്ത് നടപ്പാതയില്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ബസ് ജീവനക്കാര്‍ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആലുവ ഈസ്റ്റ് പൊലീസ് കേസ് ഫയല്‍ ചെയ്തത് അനേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























