ഉമ്മൻചാണ്ടി ചതിയൻ; ഉമ്മൻചാണ്ടി നേതൃത്ത്വം നൽകിയ ചതിക്ക് രമേശ്‌ചെന്നിത്തലയ്ക്കും പൂർണ്ണ ഉത്തരവാദിത്വമുണ്ട്; ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർ സ്ഥാനാർത്ഥിയായാൽ സരിതാ കേസിൽ ഉൾപ്പെട്ടത് പരസ്യമായി നൽകണ്ടിവരില്ലേയെന്ന് പി.സി ജോർജ്

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചതിയനെന്ന് പി.സി ജോർജ് എം.എൽ.എ . തനിക്ക് പത്തനംതിട്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് താൽപ്പര്യം ഉണ്ടായിരുന്നു എന്നാൽ മത്സരിക്കരുതെന്ന ആവശ്യവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റെ മുല്ലപ്പളി രാമചന്ദ്രനും ഉൾപ്പെടെയുള്ളവർ ചർച്ചയ്ക്ക് വന്നു. കോൺഗ്രസുമായി സഹകരിച്ച് മുന്നോട്ട് പോകണമെന്നായിരുന്നു അവരുടെ അവരുടെ ആവശ്യം. തന്നെ മത്സര രംഗത്ത് നിന്നും പിന്തിരിപ്പിച്ചതിന് ശേഷം സഹകരചർച്ചകൾ ഉണ്ടായിട്ടില്ല. കോൺഗ്രസിലെ നേതാക്കന്മാർ തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് പി.സി ജോർജ് മലയാളി വാർത്തയോട് പറഞ്ഞു.
ഉമ്മൻചാണ്ടിയാണ് ചതിക്ക് നേതൃത്വം നൽകിയതെങ്കിലും പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലയ്ക്കും ഇതിൽ പൂർണ്ണ ഉത്തരവാദിത്വം ഉണ്ട്. രമേശ് ചെന്നിത്തലയുടെ ആവശ്യപ്രകാരമാണ് താൻ പലയിടങ്ങളിലും കോൺഗ്രസുമായുള്ള ഒത്തുതീർപ്പ് ചർച്ചയ്ക്ക് പോയത്.
കോൺഗ്രസ് നേതാക്കൾക്ക് ഇത്തവണ കേന്ദ്രത്തിൽ ഭരണം കിട്ടില്ല എന്ന് പൂർണമായ വിശ്വാസമുണ്ട് അതുകൊണ്ടാണ് മുതിർന്ന നേതാക്കൾ പോലും മത്സരത്തിന് തയ്യാറാകാത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനപ്രകാരം എല്ലാസ്‌ഥാനാർത്ഥികളും അവരുടെ പേരിലുള്ള ക്രിമിനൽ കേസുകൾ പത്രത്തിൽ പരസ്യം ചെയ്യണം എന്നാൽ കോൺഗ്രസിലെ എല്ലാ നേതാക്കളും ക്രിമിനൽ കേസിലെ പ്രതികളാണ്. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർ സ്ഥാനാർത്ഥിയായാൽ സരിതാ കേസിൽ ഉൾപ്പെട്ടത് പരസ്യമായി നൽകണ്ടിവരില്ലേയെന്ന് പി.സി ജോർജ് ചോദിച്ചു
https://www.facebook.com/Malayalivartha
























