വെള്ളാപ്പള്ളിമാരും തയ്യാര്‍... വയനാട്ടിലേക്ക് രാഹുല്‍ ഗാന്ധി വരുന്നെങ്കില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വെള്ളം കുടിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം; പടനായകനെ തോല്‍പ്പിച്ച് പടക്കാരെ ചിതറിയോടിക്കാന്‍ മോഡിയൊരുക്കുന്നത് ഒരു സര്‍ജിക്കല്‍ അറ്റാക്ക് തന്നെ

രാഹുല്‍ ഗാന്ധി വരുമോ ഇല്ലയോ എന്ന ചോദ്യം ബാക്കി നില്‍ക്കെ യുദ്ധ തന്ത്രം ഒരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും. പടനായകനെ തോല്‍പ്പിച്ച് പടയെ ഓടിച്ച് വിടുകയെന്ന തന്ത്രമാണ് മോഡി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അമേഠിയില്‍ രാഹുല്‍ പരാജയ ഭീതികൊണ്ട് സുരക്ഷിതമായി വയനാടന്‍ ചുരം കടക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഒട്ടും വിട്ടു വീഴ്ച നല്‍കേണ്ടെന്നാണ് ബിജെപി നിര്‍ദേശം. അതായത് മോഡി മത്സരിക്കുന്നെങ്കില്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. അല്ലെങ്കില്‍ ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിപ്പിക്കും. വെള്ളാപ്പള്ളിയുടെ മകന്‍ എന്ന നിലയില്‍ നല്ല വോട്ട് നേടാന്‍ തുഷാറിനാകും. തൃശ്ശൂരിനുപകരം തുഷാര്‍ വയനാട്ടില്‍ മത്സരിക്കട്ടേയെന്നുമുള്ള വികാരമാണ് ഇപ്പോള്‍ ഉയരുന്നത്. ഇക്കാര്യത്തില്‍ തുഷാറിനും അനുകൂല നിലപാടാണുള്ളത്.
ചൊവ്വാഴ്ച തൃശ്ശൂരില്‍ നിശ്ചയിച്ചിരുന്ന ബി.ഡി.ജെ.എസ്. സംസ്ഥാനകമ്മിറ്റിയോഗം മാറ്റി. പകരം തിരുവനന്തപുരത്ത് യോഗം നടക്കുന്നുണ്ട്. വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരാകും എന്നറിയുംവരെ തൃശ്ശൂര്‍, വയനാട് സീറ്റുകളില്‍ ബി.ഡി.ജെ.എസിന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കില്ല.
രാഹുല്‍ വയനാട്ട് മത്സരിച്ചാല്‍ എന്‍.ഡി.എ.യ്ക്ക് കരുത്തനായ സ്ഥാനാര്‍ഥി വേണമെന്നാണ് ബി.ജെ.പി. ആഗ്രഹിക്കുന്നത്. അതിനായി സീറ്റു തിരിച്ചെടുക്കുകയോ ബി.ഡി.ജെ.എസിലെ പ്രമുഖരെ മത്സരിപ്പിക്കുകയോ വേണമെന്നാണ് ആലോചന. പാര്‍ട്ടിയുടെതന്നെ പ്രതിനിധി വേണമെന്ന ആവശ്യത്തിനാണ് മുന്‍തൂക്കം. ഇതിനിടെയാണ് തുഷാര്‍ മത്സരിക്കണമെന്ന ആവശ്യംബിജെപിയിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലും ഉയര്‍ന്നത്. ഇക്കാര്യം ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കുമുന്നില്‍ എത്തിയതായാണ് വിവരം.
ഏതായാലും വയനാട് സീറ്റ് തിരിച്ചുനല്‍കുന്ന പ്രശ്‌നമില്ലെന്ന് ബി.ഡി.ജെ.എസ്. വൃത്തങ്ങളും പറയുന്നത്. തുഷാറാണ് വയനാട്ടിലെങ്കില്‍ തൃശ്ശൂരില്‍ മറ്റാരെയെങ്കിലും കണ്ടെത്തും. കോണ്‍ഗ്രസിന്റെ പ്രഖ്യാപനം കാത്തിരിക്കുകയാണ് ഇരുപാര്‍ട്ടികളും. തുഷാറിനെ വയനാട്ടില്‍ മത്സരിപ്പിക്കാനുള്ള സാധ്യതയെപ്പറ്റി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറികൂടിയായ വെള്ളാപ്പള്ളി നടേശനും അടുപ്പമുള്ളവരോട് ആരാഞ്ഞിട്ടുമുണ്ട്. ജയസാധ്യതയല്ല, ദേശീയശ്രദ്ധ കിട്ടുമെന്നതാണ് തുഷാറിനെ വയനാട്ടിലേക്ക് ആകര്‍ഷിക്കുന്നത്.
ഏതുസീറ്റിലെന്ന് വ്യക്തമാക്കിയില്ലെങ്കിലും തുഷാര്‍ മത്സരിക്കുമെന്നുറപ്പാണ്. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെ യോഗത്തിനുശേഷം അദ്ദേഹം ശിവഗിരിമഠവും മാതാഅമൃതാനന്ദമയി മഠവും സന്ദര്‍ശിക്കും. കണിച്ചുകുളങ്ങരയിലെത്തിയശേഷം ചങ്ങനാശ്ശേരിക്കും പോകുന്നുണ്ട്.
അതിനിടെ രാഹുല്‍ഗാന്ധിക്കെതിരേ വയനാട് സീറ്റില്‍ സ്വന്തം സ്ഥാനാര്‍ഥി മത്സരിക്കണമെന്ന് ബി.ജെ.പി. കോര്‍ കമ്മിറ്റിയില്‍ ആവശ്യം ഉയര്‍ന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ദേശീയതലത്തിലാണെന്ന് സംസ്ഥാന നേതൃത്വം. രാഹുല്‍ കേരളത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ദേശീയഘടകം കരുതുന്നില്ല. മത്സരിക്കുകയാണെങ്കില്‍ അപ്പോള്‍ അതേപ്പറ്റി ആലോചിക്കാമെന്നാണ് നിലപാട്. എങ്കിലും യോഗത്തിലുണ്ടായ വികാരം ദേശീയ നേതൃത്വത്തെ അറിയിക്കും. എന്‍.ഡി.എ. നേതൃയോഗം ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കും.
അതേസമയം കെ. രാമന്‍പിള്ള ഉപാധ്യക്ഷനായും എം.ടി. രമേശ് കണ്‍വീനറുമായി ബി.ജെ.പി.യുടെ പ്രചാരണവിഭാഗം കമ്മിറ്റി നിലവില്‍വന്നു. സി.വി. ആനന്ദബോസാണ് ജോയന്റ് കണ്‍വീനര്‍. നവീനരീതിയിലുള്ള പ്രചാരണമാണ് ഉണ്ടാവുക. 29നകം എല്ലാ മണ്ഡലങ്ങളിലും കണ്‍വെന്‍ഷനുകള്‍ നടത്തും. ചൊവ്വാഴ്ച വൈകീട്ട് നാലിന് തിരുവനന്തപുരത്ത് കണ്‍വെന്‍ഷന്‍ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ ഉദ്ഘാടനം ചെയ്യും. 'ഞാനും കാവല്‍ക്കാരനാണ്' എന്ന പ്രധാനമന്ത്രിയുടെ പരിപാടി 500 കേന്ദ്രങ്ങളില്‍ 31ന് പ്രക്ഷേപണം ചെയ്യും.
ധൈര്യമുണ്ടെങ്കില്‍ രാഹുല്‍ മത്സരിക്കട്ടെ എന്ന നിലപാടിലാണ് ബിജെപി. വെല്ലുവിളി നേരിടാന്‍ എന്‍.ഡി.എ. തയ്യാറാണ്. കോണ്‍ഗ്രസിന്റെ പത്താംപട്ടിക വന്നിട്ടും കേരളത്തിലെ ചിലമണ്ഡലങ്ങളിലെ പട്ടിക ഇനിയും എ.ഐ.സി.സി. അംഗീകരിക്കുന്നില്ല. സ്ഥാനാര്‍ഥികളായെന്നുപറഞ്ഞു ജനങ്ങളെ കബളിപ്പിച്ച കെ.പി.സി.സി. പ്രസിഡന്റ് മാപ്പുപറയണം. എ.ഐ.സി.സി.യുടെ ദയനീയ പരാജയം കൂടിയാണിത്. രാഹുലിനെതിരേ സ്ഥാനാര്‍ഥി ആരെന്ന് ബി.ഡി.ജെ.എസിന്റെ അനുമതിയോടെ ദേശീയനേതൃത്വം തീരുമാനിക്കും. അത് വെറും സ്ഥാനാര്‍ത്ഥിയല്ല. മോഡിയുടെ സര്‍ജിക്കല്‍ അറ്റാക്കാവും.
https://www.facebook.com/Malayalivartha
























