ഓച്ചിറ സംഭവം ഒത്തുതീര്‍പ്പിന് ശ്രമം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയത് പോക്‌സോ നിയമപ്രകാരം കുറ്റമായിട്ടും കുറ്റക്യത്യത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ യുവാവിന്റെ ബന്ധുക്കള്‍ ശ്രമിക്കുന്നതായി സൂചന; പോലീസ് ഉരുണ്ട് കളിക്കുന്നു

ഓച്ചിറയില്‍ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടു പോയ രാജസ്ഥാന്‍ സ്വദേശിയായ നാടോടി പെണ്‍കുട്ടിയെ മുംബൈയില്‍ നിന്ന് കണ്ടെത്തി. പത്ത് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയെയും ഒപ്പമുള്ള റോഷന്‍ എന്ന യുവാവിനെയും കണ്ടെത്തുന്നത്. ഏറെ വിവാദമായ കേസില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയത് പോക്‌സോ നിയമപ്രകാരം കുറ്റമാണ് കുറ്റക്യത്യത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടിയാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ യുവാവിന്റെ ബന്ധുക്കള്‍ ശ്രമിക്കുന്നത്. പെണ്‍കുട്ടിക്ക് വയസ് തെളിക്കുന്ന രേഖകള്‍ ഒന്നും തന്നെ ഇല്ല അക്കാരണത്താല്‍ തന്നെ അതിലൂടെ പഴുതുകള്‍ അടച്ച് കേസ് ഒതുക്കിതീര്‍ത്ത് യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് പെണ്‍കുട്ടിയേയും തട്ടിക്കൊണ്ടുപോയ റോഷനെയും മുംബൈയില്‍ നിന്ന് കണ്ടെത്തിയതെന്നാണ് വിവരം.രണ്ട് ദിവസം മുന്‍പാണ് ഇവര്‍ മഹാരാഷ്ട്രയിലെത്തുന്നത്. ആദ്യം പോയത് ബെംഗലൂരുവിലേക്കാണ്. അവിടെ രണ്ട് ദിവസം താമസിച്ചു. അതിന് ശേഷം രാജസ്ഥാനിലേക്ക് പോയി. പിന്നീടാണ് മഹാരാഷ്ട്രയിലെത്തുന്നത്.
നാല് ദിവസത്തിന് മുന്‍പാണ് പെണ്‍കുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയതെന്നാണ് വിവരം. അതിനിടെ നാട്ടിലേക്ക് ഇവര്‍ വിളച്ച ഫോണ്‍കോളുകള്‍ പരിശോധിച്ച് അവ പിന്തുടര്‍ന്നാണ് പൊലീസ് മുംബൈയില്‍ എത്തിയത്. പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. വൈദ്യ പരിശോധനയും നടത്തും. അതിന് ശേഷമായിരിക്കും കേരളത്തിലേക്ക് കൊണ്ടു വരിക. കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിടാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല.
നിരന്തരം യാത്രചെയ്യുകയായിരുന്നതിനാല്‍ ഇവരെ പിന്തുടരുക എളുപ്പമായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് വിറ്റ് എണ്‍പതിനായിരം രൂപ മുഹമ്മദ് റോഷന്റെ കയ്യില്‍ രൂപയുണ്ടായിരുന്നു. രണ്ടു പേരും ഫോണ്‍ ഉപയോഗിക്കാതിരുന്നതും പൊലീസിനെ കുഴക്കി. പലപ്പോഴും യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവർമാരിൽ നിന്ന് ഫോണ്‍ വാങ്ങിയാണ് നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നത
സിപിഎം മേമന തെക്ക് ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകന്‍ കൂടിയാണ് റോഷന്‍. നാടോടി സംഘത്തില്‍ പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന വാര്‍ത്ത വന്‍ കോളിളക്കമാണ് ഉണ്ടാക്കിയത്. വലിയ രാഷ്ട്രീയ വിവാദമായി പോലും വളര്‍ന്ന കേസില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയെന്നതും അന്വേഷണ സംഘത്തിന് വലിയ സമ്മര്‍ദ്ദം ഉണ്ടാക്കിയിരുന്നു. കേരളത്തിനകത്തും പുറത്തും അന്വേഷണ സംഘം ഉണ്ടായിരുന്നെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തുടങ്ങിയത്.
കഴിഞ്ഞ ഒരുമാസമായി ഓച്ചിറ വലിയകുളങ്ങര പ്രദേശത്താണ് രാജസ്ഥാനില്‍ നിന്നുള്ള കുടുംബം വഴിയോര കച്ചവടം നടത്തിയിരുന്നത്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുടുംബമാണിത്. ഒരു സംഘമാളുകള്‍ ഇവര്‍ താമസിക്കുന്ന ഷെഡ്ഡില്‍ അതിക്രമിച്ച് കയറി, തടയാന്‍ ശ്രമിച്ചപ്പോള്‍ അച്ഛനമ്മമാരെ മര്‍ദ്ദിച്ച് അവശരാക്കി വഴിയില്‍ത്തള്ളിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
https://www.facebook.com/Malayalivartha























