സ്വത്ത് സംബന്ധിച്ച് തുടർച്ചയായി തർക്കം; കലഹത്തിനൊടുവിൽ അമ്മാവനെ തല്ലിക്കൊന്ന് മരുമക്കൾ; സംഭവം പെരുമ്പാവൂരിൽ.....

പെരുമ്പാവൂരിൽ ശീതളപാനീയ കടയുടമ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതികള്‍ പിടിയില്‍. പെരുമ്ബാവൂര്‍ സ്വദേശികളും സഹോദരങ്ങളുമായ അഖില്‍ ബാബു, മിഥുന്‍ ബാബു എന്നിവരാണ് പിടിയിലായത്. മരിച്ച ഐമുറി വിച്ചാട്ടുപറമ്ബില്‍ ബേബിയുടെ (66)സഹോദരി പുത്രന്മാരാണ് ഇരുവരും. പ്രതികളെ രക്ഷപ്പെടാന്‍ സാഹായിച്ച മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പെരുമ്പാവൂർ സ്വദേശികളായ സുബിന്‍, ഷംഷാദ്, അസ്ലം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മൂവരും അഖിലിന്റെയും മിഥുന്റെയും സുഹൃത്തുക്കളാണ്. കേസില്‍ അഞ്ച് പേരുടെയും അറസ്റ്റ് രാവിലെ രേഖപ്പെടുത്തി ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പെരുമ്പാവൂർ എസ്.ഐ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് ബേബി മര്‍ദ്ദനമേറ്റ് മരിച്ചത്. പെരുമ്ബാവൂര്‍ എ.എം റോഡില്‍ താലൂക്ക് ആശുപത്രിക്ക് സമീപം ഫ്രൂട്ട് സ്റ്റാള്‍ നടത്തുന്ന ബേബിയെ കടയിലെത്തിയ സഹോദരി പുത്രന്‍മാര്‍ മര്‍ദ്ദിക്കുകയായിരുന്നു. സ്വത്ത് തര്‍ക്കത്തിന്റെ പേരിലായിരുന്നു മര്‍ദ്ദനം. ഇതിന്റെ പേരില്‍ മുൻപും പലതവണ ഇവര്‍ തമ്മില്‍ അടിപിടിയുണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ച് ബേബി നിരവധി പരാതികള്‍ പോലീസിന് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. മര്‍ദ്ദനത്തെത്തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണം. മര്‍ദനത്തില്‍ ബേബിയുടെ വാരിയെല്ലിനു ക്ഷതമേറ്റിരുന്നു. കൂടാതെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായും പൊലീസ് പറഞ്ഞു.
ബേബിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം സുഹൃത്തുക്കളുടെ കൈയില്‍ നിന്ന് പണവും വാഹനവും കടം വാങ്ങി അഖിലും മിഥുനും കോയമ്ബത്തൂരിലേക്ക് കടന്നു. പിടികൂടാതിരിക്കാന്‍ ഫോണും ഉപയോഗിച്ചിരുന്നില്ല. എന്നാല്‍, സുഹൃത്തുക്കളെ പിടികൂടിയ പൊലീസിന് പ്രതികള്‍ കോയമ്പത്തൂരിലേക്കാണ് രക്ഷപ്പെട്ടതെന്ന് കണ്ടെത്താന്‍ കഴിഞ്ഞത് പ്രതികളെ പിടികൂടാന്‍ സഹായകമായി. ഇരുവരുടെയും കൈയില്‍ പണം കുറവാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് കോയമ്പത്തൂരിലെ പ്രധാന ഇടങ്ങളില്‍ തെരച്ചിലില്‍ നടത്തിയാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും ഇന്ന് പെരുമ്പാവൂരിൽ എത്തിക്കും.
https://www.facebook.com/Malayalivartha
























