ലോക്‌സഭാ തിരഞ്ഞെടുപ്പ് പത്തനംതിട്ടക്കാരുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നം; രണ്ട് മഹാദുരന്തങ്ങളില്‍ മുറിവേറ്റ പത്തനംതിട്ടക്കാരുടെ പ്രതിനിധിയായിട്ടാണ് താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്; കെ.സുരേന്ദ്രന്

ലോക്‌സഭാ തിരഞ്ഞെടുപ്പ് പത്തനംതിട്ടക്കാരുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണെന്ന് സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍. തോറ്റിട്ടുമുണ്ട്. കഴിഞ്ഞതവണ വെറും 82 വോട്ടിനാണ് താന്‍ പരാജയപ്പെട്ടത്. എന്നാല്‍ അന്ന് അത്മാഭിമാനത്തിന്റെ പ്രശ്‌നം ഉണ്ടായിരുന്നില്ല. ഇന്ന് അങ്ങനെയല്ല. ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമായി ഉയര്‍ന്നു വന്നിരിക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കവെയാണ് സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ട് മഹാദുരന്തങ്ങളില്‍ മുറിവേറ്റ പത്തനംതിട്ടക്കാരുടെ പ്രതിനിധിയായിട്ടാണ് താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്നും സുരേന്ദ്രൻ വ്യക്തമാക്കി. ശുചിമുറിയും സ്‌കൂളും ഉദ്ഘാടനം ചെയ്യാന്‍ മാത്രമല്ല എം.പിയും എം.എല്‍.എയും ജനങ്ങള്‍ക്കു മുന്നില്‍ എത്തേണ്ടത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിസന്ധി നേരിടുമ്പോള്‍ അവര്‍ക്കാെപ്പം നില്‍ക്കണം. പ്രളയത്തിന്റെ കെടുതിയില്‍ പത്തനംതിട്ടക്കാര്‍ ശ്വാസം മുട്ടിക്കഴിഞ്ഞപ്പോള്‍ എം.പിയെ കണ്ടില്ല. വീടു തകര്‍ന്നവര്‍ക്ക് ആയിരം വീടുകള്‍ നിര്‍മിച്ചു കൊടുക്കുമെന്ന് കെ.പി.സി.സി പ്രഖ്യാപിചെങ്കിലും ഒരെണ്ണമെങ്കിലും പ്രഖ്യാപിച്ചോ എന്നും സുരേന്ദ്രൻ ചോദിച്ചു. ഒന്നും അവകാശപ്പെടാതെ സംഘപരിവാര്‍ സംഘടനയായ സേവാഭാരതി 657 വീടുകള്‍ നിര്‍മ്മിച്ചു കൊടുത്തു എന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ മനസ് നീറിപ്പുകഞ്ഞ് മര്‍ദ്ദനവും പീഡനവുമേറ്റ് വിശ്വാസികള്‍ എങ്ങോട്ടെന്നില്ലാതെ ഉഴറി ഓടുമ്പോള്‍ ആ വഴിക്കെങ്ങാനും ഇവിടുത്തെ എം.പിയെ കണ്ടിരുന്നോ. എന്‍.ഡി.എ പ്രതിനിധാനം ചെയ്യുന്നത് അടിച്ചമര്‍ത്തപ്പെട്ടവന്റെയും പരിഹസിക്കപ്പെട്ടവന്റെയും മനസുകളെയാണ്. വിശ്വാസ സംരക്ഷണത്തിന് സമരം നടത്തിയതിന് ഭരണകൂട ഭീകരത നേരിട്ടവരെയാണ്. ഭരണകൂടത്തിന് തിരിച്ചടി നല്‍കുന്നതായിരിക്കും തിരഞ്ഞെടുപ്പെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മികച്ച സ്വീകരണമാണ് സുരേന്ദ്രന് പത്തനംതിട്ടയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.. താടി വളര്‍ത്തി കറുപ്പ് ഷര്‍ട്ടണിഞ്ഞ് തന്നെയാണ് സുരേന്ദ്രന്‍ എല്ലായിടത്തും പ്രചരണത്തിനെത്തുന്നത്.. ശബരിമല തന്നെയാണ് തങ്ങളുടെ പ്രധാന പ്രചാരണ ആയുധമെന്ന് ബി..ജെ..പി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും സുരേന്ദ്രന്റെ വേഷവിധാനം അണികളില്‍ കൂടുതല്‍ ആവേശം ചെലുത്തുന്നുണ്ട്.. ശബരിമല സമരനായകനെന്ന പരിവേഷത്തോടെയാണ് സുരേന്ദ്രന്റെ പ്രചരണം.. ഈ വീരപരിവേഷവുമായി സുരേന്ദ്രനെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കിയാല്‍ മതിയെന്ന നിര്‍ദേശം തന്നെയാണ് പാര്‍ട്ടിയും നല്‍കിയിരിക്കുന്നത്.. സ്ഥാനാര്‍ത്ഥിയായി തിരുവല്ല സ്‌റ്റേഷനില്‍ ട്രെയിനില്‍ വന്നിറങ്ങിയപ്പോഴും വേഷം കറുപ്പ് ഷര്‍ട്ടും വെള്ള മുണ്ടുമായിരുന്നു. സ്വീകരണത്തിനിടെ പ്രവര്‍ത്തകരുടെ ശരണംവിളി ഉയര്‍ന്നു. ഇന്നലെ കോന്നിയിലും അടൂരിലും പന്തളത്തും റോഡ് ഷോയില്‍ പങ്കെടുത്തപ്പോഴും കറുപ്പ് ഷര്‍ട്ടാണ് ധരിച്ചത്. ഇവിടങ്ങളിലും ശരണംവിളി ഉയര്‍ന്നു.. ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നിന്ന കെ.സുരേന്ദ്രന്‍ വന്നതോടെ ശക്തമായ ത്രകോണപ്പോരിനാണ് പത്തനംതിട്ടയില്‍ കളം ഒരുങ്ങുന്നത്. സ്ഥാനാര്‍ത്ഥിയെ വളരെ നേരത്തേ പ്രഖ്യാപിച്ച് എല്‍.ഡി.എഫ് രണ്ടാംഘട്ട പ്രചാരണത്തിലാണ്. പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനാേടെ യു.ഡി.എഫിന്റെ രണ്ടാംഘട്ട പ്രചാരണത്തിനു തുടക്കമിട്ടു കഴിഞ്ഞു..
https://www.facebook.com/Malayalivartha




















