ആന പ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് എഴുന്നള്ളത്തിൽ പൂർണ വിലക്കേർപ്പെടുത്തിയതിന് പിന്നാലെ തൃശൂർ തെക്കേഗോപുരനടയില്‍ പ്രതിഷേധം നടത്താൻ നീക്കം...

എഴുന്നള്ളിപ്പുകളില്‍ നിന്നും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂര്‍ണ വിലക്കേര്‍പ്പെടുത്തി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയതിന് പിന്നാലെ പൂരപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തൃശൂരില്‍ തെക്കേഗോപുരനടയില്‍ പ്രതിഷേധം നടത്താൻ നീക്കം.
നിരവധി ആരാധാകരുണ്ട് കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്. ഇതിനിടെയാണ്, ആനയെ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയെന്ന രീതിയില്‍ വനംവകുപ്പ് ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവിന് എതിരെ തൃശൂരിന്റെ ദേശക്കാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധമാണ്. തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ തിടമ്പേറ്റുന്ന നിരവധി പൂരങ്ങളുണ്ട്. തലയെടുപ്പില്‍ കേമനായ രാമചന്ദ്രനെ ബുക് ചെയ്യാന്‍ ദേശക്കാര്‍ മല്‍സരിക്കുന്നതാണ് പതിവ്. ഈ സാഹചര്യത്തിലാണ്, ആനയെ നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവുമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്ത് എത്തിയത്.
തൃശൂര്‍ പൂരത്തിന് തെക്കേഗോപുര വാതില്‍ തുറന്നിടാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പതിവായി എത്തും. കേരളത്തില്‍ ഫാന്‍സ് അസോസിയേഷനുള്ള അപൂര്‍വം ആനകളില്‍ ഒന്നാണ് ഈ കൊമ്പന്‍. തെച്ചിക്കോട്ടുകാവ് രാചമന്ദ്രന്‍ ഇല്ലാത്ത പൂരങ്ങളെക്കുറിച്ച് ആനപ്രേമികള്‍ക്കും പൂരപ്രേമികള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഈ വികാരമാണ് അടുത്തയാഴ്ച െതക്കേഗോപുരനടയില്‍ നടത്താന്‍ പോകുന്ന പ്രതിഷേധത്തില്‍ ആളിക്കത്താന്‍ പോകുന്നത്.
അതേ സമയം 13 പേരാണ് ഈ ആനയുടെ ആക്രമണത്തില്‍ ഇതുവരെ മരിച്ചത്. ഫെബ്രുവരി എട്ടിന് ഗുരുവായൂര്‍ ഗൃഹപ്രവേശനത്തിനിടെ പടക്കം പൊട്ടിച്ചപ്പോള്‍ ഇടഞ്ഞ ആന രണ്ട് പേരുടെ ജീവനെടുത്തിരുന്നു. ഇതിന് പിന്നാലെ എഴുന്നള്ളിപ്പുകളില്‍ നിന്നും താത്കാലിക വിലക്ക് വന്നു. തലയെടുപ്പിലും, ചന്തത്തിലും, ഉയരത്തിലും കേരളത്തിലെ നാട്ടാനകളില്‍ മുന്‍ നിരക്കാരനായിട്ടാണ് തെച്ചിക്കോട്ടു രാമചന്ദ്രനെ ആനപ്രേമികള്‍ കാണുന്നത്.
https://www.facebook.com/Malayalivartha
























