Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

സുരേന്ദ്രന്‍ മത്സരിക്കാനിറങ്ങുന്നതോടെ സംസ്ഥാന ബിജെപിയില്‍ പുതിയ രാഷ്ട്രീയ സമവാക്യം; പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയായതോടെ പിള്ള അസ്വസ്ഥനോ ?

28 MARCH 2019 06:39 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ട സീറ്റില്‍ കെ സുരേന്ദ്രന്‍ മത്സരിക്കാനിറങ്ങുന്നതോടെ സംസ്ഥാന ബിജെപിയില്‍ പുതിയ രാഷ്ട്രീയ സമവാക്യം രൂപപ്പെടുകയാണ്. കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയോഗിച്ച സമയത്ത് കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് ആക്കാനുള്ള മുരളീധരപക്ഷത്തിന്റെ നീക്കത്തെ തകര്‍ത്തത് ആര്‍എസ്എസായിരുന്നു.

അന്ന് എന്തുവന്നാലും കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷന്‍ ആക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് എടുത്ത ആര്‍എസ്എസ് തന്നെയാണ് ഇപ്പോള്‍ സുരേന്ദ്രനുവേണ്ടി കേന്ദ്രനേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയത്. പി എസ് ശ്രീധരന്‍പിള്ളയും അല്‍ഫോണ്‍സ് കണ്ണന്താനവും നോട്ടമിട്ട പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയായതോടെ പിള്ള അസ്വസ്ഥനാണെന്ന് സൂചനകള്‍.

കുമ്മനത്തിന് പകരക്കാരനെ നിശ്ചയിക്കാനുള്ള ചര്‍ച്ചകളില്‍ കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കുന്നതിനെ തുറന്നെതിര്‍ത്തത് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി കെ കൃഷ്ണദാസ് പക്ഷമായിരുന്നു. അമിത്ഷായ്ക്ക് സുരേന്ദ്രനെ അധ്യക്ഷനാക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും ആര്‍എസ്എസ് പിന്തുണയോടെയുള്ള കൃഷ്ണദാസ് പക്ഷത്തിന്റെ എതിര്‍പ്പ് അന്ന് ഫലം കണ്ടു.

എം ടി രമേശ് അടക്കമുള്ളവര്‍ കൃഷ്ണദാസിനുവേണ്ടി വാദിച്ചെങ്കിലും ഒടുവില്‍ ദീര്‍ഘനാളത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ സമവായമെന്ന നിലയില്‍ പി എസ് ശ്രീധരന്‍ പിള്ളയെ സംസ്ഥാന അധ്യക്ഷനായി തീരുമാനിക്കുകയായിരുന്നു.

കുമ്മനത്തെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെയെത്തിക്കണമെന്ന് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ശക്തമായ ആവശ്യമുണ്ടായിരുന്നു. കൃഷ്ണദാസ് പക്ഷമാണ് ഇതിനായി പ്രധാനമായും കരുക്കള്‍ നീക്കിയത്. ഇതിനിടെ ശബരിമല സമരത്തിലെ സുപ്രധാന ചുമതലകളില്‍ നിന്നും സുരേന്ദ്രനെ അകറ്റിനിര്‍ത്താന്‍ ആര്‍എസ്എസ് ശ്രമിച്ചു. വി മുരളീധരനെ അനുകൂലിക്കുന്നവര്‍ ഏതാണ്ട് പൂര്‍ണ്ണമായും സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള ശബരിമലസമരം കൈകാര്യം ചെയ്ത രീതിയായിരുന്നു ഇവരുടെ എതിര്‍പ്പിന് കാരണം.

എന്നാല്‍ സുരേന്ദ്രന്‍ അറസ്റ്റിലാവുകയും ഒരു മാസത്തോളം ജയില്‍ വാസം അനുഭവിക്കുകയും ചെയ്തതോടെയാണ് ആര്‍എസ്എസിന്റെ നീരസം നീങ്ങിത്തുടങ്ങിയത്. ശബരിമല വിധിയെ തുടര്‍ന്ന് രൂപപ്പെട്ട സാഹചര്യം സംഘപരിവാറിന് അനുകൂലമാക്കി തിരിച്ചതില്‍ കെ സുരേന്ദ്രന് വലിയ പങ്കുണ്ടെന്നാണ് ആര്‍എസ്എസിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. കുമ്മനം രാജശേഖരന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഇതോടെയാണ് പത്തനംതിട്ട സീറ്റിനുവേണ്ടി ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിട്ടും ശ്രീധരന്‍ പിള്ളയെ ഒഴിവാക്കി കെ സുരേന്ദ്രനെ പിന്തുണയ്ക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചത്.

പത്തനംതിട്ട സീറ്റിനുവേണ്ടി പി എസ് ശ്രീധരന്‍ പിള്ളയും കെ സുരേന്ദ്രനും തമ്മില്‍ വലിയ പോരാണ് നടന്നത്. ഇതിനിടെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ട സീറ്റിനുവേണ്ടി അവകാശവാദമുന്നയിച്ചിരുന്നു. എന്‍എസ്എസിന്റെ പിന്തുണയോടെ പത്തനംതിട്ടയില്‍ നിന്ന് ജയിച്ചുകയറാമെന്നാണ് ശ്രീധരന്‍ പിള്ള കണക്കുകൂട്ടിയത്. പത്തനംതിട്ട സീറ്റിലേക്ക് പരിഗണിക്കുന്ന ഒന്നാം പേരുകാരന്‍ കെ സുരേന്ദ്രന്‍ അല്ലെന്നും ഒട്ടേറെ മണ്ഡലങ്ങളിലേക്കുള്ള സാദ്ധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്നെയാണ് ഒന്നാം പേരുകാരനായി പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിളള ഇതിനിടെ വാര്‍ത്താക്കുറിപ്പും പുറത്തിറക്കി. അതെല്ലാം മാറിമറിഞ്ഞതോടെയാണ് പിളളയ്ക്ക് അസംതൃപ്തിയെന്നാണ് സംസാരം.

പത്തനംതിട്ട സീറ്റിനുവേണ്ടി തയ്യാറാക്കിയ മൂന്നുപേരുടെ ചുരുക്കപ്പട്ടികയില്‍ ഒന്നാം പേരുകാരന്‍ ശ്രീധരന്‍ പിള്ളയായിരുന്നു. അവസാന പരിഗണനക്കായി ശ്രീധരന്‍ പിള്ളയുടെ പേര് മാത്രമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് പോയത്. എന്നാല്‍ പ്രാദേശിക ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് കെ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ വലിയ മുറവിളികള്‍ ഉയര്‍ന്നു. സുരേന്ദ്രനുവേണ്ടി ബിജെപിയുടേയും അമിത് ഷായുടെയും സമൂഹ മാധ്യമ അക്കൗണ്ടുകളിലേക്കും ബിജെപി ആസ്ഥാനത്തെ ഫാക്‌സ് നമ്പറുകളിലേക്കും നൂറുകണക്കിന് സന്ദേശങ്ങള്‍ എത്തി. പത്തനംതിട്ട അല്ലാതെ മറ്റെവിടെയും മത്സരിക്കാന്‍ താല്‍പ്പര്യമില്ല എന്നറിയിച്ച ശ്രീധരന്‍ പിള്ള മത്സരിക്കാനില്ലെന്ന് പറഞ്ഞതിനും ഈ അസംതൃപ്തിയാണ് കാരണമെന്നാണ് പരക്കെയുള്ള സംസാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (2 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (2 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (2 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (3 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (4 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (5 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (5 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (5 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (5 hours ago)

Malayali Vartha Recommends