സൈനികന്റെ ആത്മഹത്യയ്ക്ക് പിന്നിലും, മുൻ കാമുകിയുടെ ആത്മഹത്യക്ക് പിന്നിലും തിരുവനന്തപുരം റൂറല്‍ എസ്.പി ഓഫീസ് ജീവനക്കാരനായ യുവാവിന്റെ കൈകൾ...

തിരുവനന്തപുരം റൂറല്‍ എസ്.പി ഓഫീസ് ജീവനക്കാരനായ ആര്യനാട് കാരനാട് വിപിനാലയത്തില്‍ അമിതാഭി26)നെ സൈനികന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ പ്രതിയുടെ പ്രേരണയിൽ മുമ്പ് മറ്റൊരു പെൺകുട്ടിയും ആത്മഹത്യ ചെയ്തിരുന്നു.
അമിതാഭിനെ പ്രണയിച്ച് ഒടുവില്‍ വഞ്ചിക്കുകയായിരുന്നു എന്ന് ബോദ്ധ്യമായപ്പോഴാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. വീട്ടിലേക്ക് വാ നിനക്ക് ഒരു സമ്മാനമുണ്ടെന്ന് അമിതാഭിന് കുറിപ്പെഴുതി അയച്ച ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഈ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ അമിതാഭ് തിരികെ സര്‍വീസില്‍ പ്രവേശിക്കാനിരിക്കവേയാണ് സൈനികന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായിരിക്കുന്നത്.
നിരവധി പെണ്‍കുട്ടികളുമായി പ്രണയബന്ധം അമിതാബിനുണ്ടായിരുന്നു. ഇത് മനസിലാക്കിയ പെണ്‍കുട്ടി മറ്റ് ബന്ധങ്ങള്‍ ഉപേക്ഷിക്കണമെന്ന് നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും ഇയാള്‍ അതിന് തയ്യാറാവാത്ത മാനസിക വിഷമത്തിലാണ് ആത്മഹത്യ ചെയ്തത്. പഠനത്തില്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടി ബാംഗ്ലൂരില്‍ ഉന്നത വിദ്യാഭ്യാസത്തിന് ചേര്‍ന്ന സമയത്താണ് അമിതാഭുമായി വിവാഹ നിശ്ചയം നടത്തിയത്. ഇതിനായി അമിതാഭ് മുന്നോട്ട് വച്ച നിബന്ധനകളൊക്കെ സാമ്ബത്തിക അടിത്തറ ഇല്ലാതിരുന്നിട്ടും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറാവുകയായിരുന്നു.
ഭരതന്നൂര്‍ തൃക്കോവില്‍വട്ടം ഗിരിജാ ഭവനില്‍ വൈശാഖിനെയാണ് കഴിഞ്ഞ മാര്‍ച്ച് 19ന് ഗുജറാത്ത് ജാംനഗറിലെ മിലിട്ടറി ക്യാമ്ബില്‍ സ്വന്തം തോക്കില്‍ നിന്നുള്ള വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരിയിലാണ് വൈശാഖിന്റെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനകം ജോലിസ്ഥലത്തേക്ക് പോയ വൈശാഖിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരന്‍ പരാതി നല്‍കിയിരുന്നു. റൂറല്‍ എസ്.പി ബി.അശോകിന്റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി. അശോകന്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വൈശാഖിന്റെ ഭാര്യയുമായി അമിതാഭ് നേരത്തെ പരിചയത്തിലായിരുന്നു. വിവാഹ ശേഷവും സൗഹൃദം തുടര്‍ന്നു. ഇതിനിടെ യുവതിയുടെ 13 പവന്‍ സ്വര്‍ണം കാണാതായി. വീട്ടുകാര്‍ ചോദ്യം ചെയ്‌പ്പോള്‍ സ്വര്‍ണം അമിതാഭിന് നല്‍കിയെന്ന് യുവതി സമ്മതിച്ചു.
ഇതിനുശേഷം അമിതാഭ് നിരന്തരമായി വൈശാഖിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതില്‍ മനംനൊന്ത് വൈശാഖ് ആത്മഹത്യ ചെയ്‌തെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സൈനികന്റെ ഭാര്യ ഗര്‍ഭിണിയാണെന്നും സംരക്ഷിക്കണമെന്നും ഇയാള്‍ സൈനികനെ വിളിച്ച് പറഞ്ഞിരുന്നു. ആത്മഹത്യ ചെയ്യുന്നതിനു തൊട്ട് മുമ്ബ് സഹോദരന് വൈശാഖ് അയച്ച സന്ദേശമാണ് പ്രതിയെ പിടികൂടാന്‍ കാരണമായത്.
https://www.facebook.com/Malayalivartha























