ലോകമെമ്പാടുമുള്ള തൊഴിലാളികൾക്കായി കഴിഞ്ഞ നൂറ്റാണ്ടുകളിൽ യുഗപ്രഭാവനായ കാറൽ കാർക്സ് വിഭാവന ചെയ്ത ദാസ് ക്യാപ്പിറ്റൽ, സ്വന്തം മണ്ണിൽ പ്രായോഗിക ഭേദഗതികളോടെ പരീക്ഷിച്ച രാഷ്ട്രീയ ധിഷണയാണ് കെ എം മാണി.

ലോകമെമ്പാടുമുള്ള തൊഴിലാളികൾക്കായി കഴിഞ്ഞ നൂറ്റാണ്ടുകളിൽ യുഗപ്രഭാവനായ കാറൽ കാർക്സ് വിഭാവന ചെയ്ത ദാസ് ക്യാപ്പിറ്റൽ, സ്വന്തം മണ്ണിൽ പ്രായോഗിക ഭേദഗതികളോടെ പരീക്ഷിച്ച രാഷ്ട്രീയ ധിഷണയാണ് കെ എം മാണി. മാണിയുടെ മൂലധന സിദ്ധാന്തങ്ങൾക്കു മണ്ണിന്റെ മക്കളുടെ മനസ്സറിയാമായിരുന്നു.കുടിയേറ്റ കർഷകന്റെ വേവും ചൂടും തിരിച്ചറിയാമായിരുന്നു. സ്വന്തം നാടിൻറെ പരിമിത വൃത്തങ്ങൾക്കകത്തു വിഭവ പരിമിതികൾക്കകത്തു നിന്ന് പോരാടിയ കർഷകന്റെ മനസ്സായിരുന്നു മാണിയുടേത്.
പഠനകാലത്ത് കാർൽ മാക്‌സിന്റെ മൂലധനമായിരുന്നു കൂട്ട്. കാറൽമാക്‌സിന്റെ ''മൂലധനം'' ബാഗിൽ കണ്ടതിനെ തുടർന്ന് ബിരുദ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യം പോലും ഉണ്ടായി . പിന്നീട് കോളേജുമാറി എറണാകുളം സേക്രഡ് ഹാർട്ട് കോളേജിലെത്തി അവിടെ പ്രവേശനം വാങ്ങിക്കൊടുത്തത് യു വി ചാക്കോയാണ് .
1978ലെ കേരള കോൺഗ്രസിന്‍റെ സംസ്ഥാന സമ്മേളനത്തിൽ ' 'അധ്വാനവർഗ സിദ്ധാന്തം' എന്ന പേരിൽ ഒരു സാമ്പത്തിക സിദ്ധാന്തം കെ.എം. മാണി മുന്നോട്ട് വെച്ചു .
പുതിയകാലത്തെ ജീവിതരീതികളെ ഉൾക്കൊള്ളുന്നതാണ് തന്‍റെ അധ്വാനവർഗ സിദ്ധാന്തമെന്നായിരുന്നു ഇതേക്കുറിച്ച് കെ.എം. മാണി വിശദീകരിച്ചിരുന്നത്. ഇതുസംബന്ധിച്ച കമ്മ്യൂണിസ്റ്റ് ആശയം കാലപ്പഴക്കം ചെന്നതാണെന്നും മാണി പറഞ്ഞിരുന്നു. അധ്വാനവർഗ സിദ്ധാന്തം അഥവാ, ജനകീയ സോഷ്യലിസം കാലഹരണപ്പെടുപോയ കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും പകരമായുള്ള രാഷ്ട്രീയ സാമ്പത്തിക ദർശനമാണെന്നായിരുന്നു മാണിയുടെ തന്നെ വിശേഷണം.
കേരളത്തിന്റെ സമ്പദ്ഘടനയെയും കാർഷികമേഖലയെയും സംബന്ധിച്ച് കെ എം മാണിയെപോലെ ഇത്ര ആഴത്തിൽ പഠിച്ച രാഷ്ട്രീയ നേതാക്കളോ സാമ്പത്തിക വിദഗ്ധരോ ഉണ്ടാവുക പ്രയാസം . കേരളത്തിന്റെ കാർഷിക സമ്പദ്ഘടനയെ സംബന്ധിച്ച വിലപ്പെട്ട ഗവേഷണ പ്രബന്ധങ്ങളാണ് കെ എം മാണിയുടെ അധ്വാനവർഗ സിദ്ധാന്തം അവതരിപ്പിച്ചത്
മാർക്സിയൻ സിദ്ധാന്തത്തിലെ പാളിച്ചകൾ ആദ്യം മുതൽ തന്നെ ശ്രദ്ധയിൽ പെട്ടിരുന്നെന്നു മാണി പറയുന്നു. കമ്മ്യൂണിസത്തിൽ ഒന്നോ രണ്ടോ ഏക്കർ ഭൂമി ഉള്ളവനെ മുതലാളിയായി കണക്കാക്കുമ്പോൾ സമത്വം എവിടെയാണെന്നും അധ്വാനവർഗ സിദ്ധാന്തത്തിൽ മാണി ചോദിക്കുന്നു.
2008ൽ സിപിഎമ്മിന്‍റെ കോയമ്പത്തൂർ പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച സാമ്പത്തിക സെമിനാറിൽ കെ.എം. മാണി പങ്കെടുക്കുകയും തന്‍റെ അധ്വാനവർഗ സിദ്ധാന്തം വിശദീകരിക്കുകയും ചെയ്തിരുന്നു. അന്ന് ജ്യോതിബസു അടക്കമുള്ള നേതാക്കൾ ഏറെ പ്രാധാന്യത്തോടെയാണ് മാണിയുടെ അധ്വാനവർഗ സിദ്ധാന്തത്തെക്കുറിച്ച് കേട്ടത് ..ധനകാര്യമന്ത്രായായിരുന്നപ്പോൾ മൻമോഹൻസിങാണ് തിരുവനന്തപുരത്തുവെച്ച് കെ.എം. മാണിയുടെ അധ്വാനവർഗ സിദ്ധാന്തം പ്രകാശനം ചെയ്തത്. വി.ആർ കൃഷ്ണയ്യർ ഉൾപ്പടെയുള്ള പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു
നിലവിലെ ജീവിതരീതികളോട് നീതി പുലർത്തുന്നതാണ് അദ്വാന വർഗ്ഗ സിദ്ധാന്തമെന്ന് കെ എം മാണി വ്യക്തമാക്കി. ജാതിയും മതവും കൂട്ടിക്കലർത്താതെയാണ് അധ്വാന വർഗ്ഗ സിദ്ധാന്തം രൂപപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























