കെ.എം മാണി സ്വന്തം കൈപ്പടയിൽ അവസാനമയച്ച കത്ത് പുറത്തുവന്നിരിക്കുന്നു. കഴിഞ്ഞ മാർച്ച് 27 നായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കത്തെഴുതിയത്.

രാഷ്ട്രീയകേരളത്തിലെ സംഭവബഹുലമായ ഒരദ്ധ്യായത്തിന് സമാപ്തിയായി.കര്‍ഷക കേരളത്തിന്റെ പൊന്നോമന പുത്രന്‍ കെ.എം. മാണിയ്ക്ക് ആദരാഞ്ജലികള്‍..
ഒരോ മനുഷ്യനേയും പേരുചൊല്ലി വിളിച്ചു; ഓരോ മരണവീട്ടിലും സാന്ത്വനവുമായി എത്തി; വീതി കൂട്ടാതെ പോയ റോഡുകളെ കുറിച്ച് പരിഭവം ഉയർന്നപ്പോൾ ഒരു മഹാനഗരത്തെ പോലെ റോഡുകൾ സമ്പന്നമാക്കി; അക്ഷരാർത്ഥത്തിൽ മീനച്ചൽ ആറിന്റെ തീരത്തു ഉയർന്നു വന്ന പാലാ എന്ന വിസ്മയ സങ്കൽപ്പത്തിന്റെ പിതാവ് ആയിരുന്നു കെ എം മാണി
തനിക്കു ചുറ്റും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് എന്തു സഹായവും ചെയ്തുകൊടുക്കുന്ന ശീലമായിരുന്നു കെ.എം മാണിക്ക്. തിരക്കുകൾക്കിടയിലും അതിനായി സമയം കണ്ടെത്തുകയും ചെയ്തിരുന്നു അദ്ദേഹം. ഇപ്പോൾ കെ.എം മാണി സ്വന്തം കൈപ്പടയിൽ അവസാനമയച്ച കത്ത് പുറത്തുവന്നിരിക്കുന്നു. കഴിഞ്ഞ മാർച്ച് 27 നായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കത്തെഴുതിയത്.

തന്‍റെ മണ്ഡലത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ചിരുന്ന സന്തോഷ് എന്നയാൾക്ക് ചികിത്സ സഹായമഭ്യർഥിച്ചു കൊണ്ടായിരുന്നു മാണിയുടെ മുഖ്യമന്ത്രിക്കുള്ള കത്ത്. ദീർഘനാളുകളായി കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സന്തോഷ്. തനിക്ക് ചുറ്റുമുള്ളവരെ എത്ര കരുതലോടെയാണ് അദ്ദേഹം കണ്ടിരുന്നതെന്ന് ഈ കത്തിലൂടെ വ്യക്തമാകും.
വിലാപയാത്രയായി ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാനും തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണുവാനും വൻജനാവലിയാണ് വഴിയരികിൽ കാത്തുനിൽക്കുന്നത്
കേരളാ കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായ കടുത്തുരുത്തിയും കുറുപ്പുന്തറയും ഏറ്റുമാനൂരും വിലാപയാത്രയെ അനുഗമിക്കാൻ ആയിരക്കണക്കിന് പ്രവർത്തകരാണ് തടിച്ച് കൂടിയിരിക്കുന്നത്. അവസാനമായി തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാൻ നിരവധി പേരാണ് റോഡിനിരുവശവും നിൽക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വൈകിട്ട് ഏഴ് മണിയോടെ കോട്ടയത്ത് പാർട്ടി ആസ്ഥാനത്ത് എത്തുമെന്നാണ് കരുതുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയം തിരുനക്കര മൈതാനത്ത് അന്തിമോപചാരം അർപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും കടുത്തുരുത്തിയിൽ മുഖ്യമന്ത്രി എത്തിയേക്കുമെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. അങ്ങനെ വന്നാൽ വീണ്ടും വിലാപയാത്ര വൈകുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha























