അവന്‍ തെറ്റായ വഴിയിലാണ് പോകുന്നത് എന്ന് അറിയാമായിരുന്നു; എന്റെ മകന്‍ ഭീകരനോ രാജ്യദ്രോഹിയോ ആണെങ്കില്‍ അവന്‍ ജയിലില്‍ കിടക്കട്ടെ; നെഞ്ചുപിടയുന്ന വേദനയിൽ റിയാസിന്റെ പിതാവ്

തന്റെ മകൻ ഭീകരനോ രാജ്യദ്രോഹിയോ ആണെങ്കില്‍ അവന്‍ ജയിലില്‍ കിടക്കട്ടെയെന്ന് റിയാസിന്റെ പിതാവ് അബൂബക്കര്‍. അവന്‍ തെറ്റായ വഴിയിലാണ് പോകുന്നത് എന്ന് അറിയാമായിരുന്നു, എന്നാല്‍ ഇസ്ലാമിക് സ്‌റ്റേറ്റുമായുള്ള ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടും എന്ന് കരുതിയില്ല എന്നും റിയാസിന്റെ പിതാവ് വ്യക്തമാക്കി.
അബൂബക്കറിന്റെ വാക്കുകൾ ഇങ്ങനെ, 'അവന്‍ തെറ്റായ വഴിയിലാണ് പോകുന്നത് എന്ന് അറിയാമായിരുന്നു. എന്നാല്‍ ഇസ്ലാമിക് സ്‌റ്റേറ്റുമായുള്ള ബന്ധത്തിന്റെ പേരില്‍ അവന്‍ അറസ്റ്റ് ചെയ്യപ്പെടും എന്ന് കരുതിയില്ല. എന്റെ മകന്‍ ഭീകരനോ രാജ്യദ്രോഹിയോ ആണെങ്കില്‍ അവന്‍ ജയിലില്‍ കിടക്കട്ടെ. ഞങ്ങള്‍ അവനെ സഹായിക്കില്ല'- അബൂബക്കര്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഐഎസ് ബന്ധം സംശയിച്ച് പാലക്കാട് നിന്നും റിയാസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയ്ക്ക് മലയാളി ബന്ധമുണ്ടെന്ന സംശയത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് കാസര്‍ഗോഡ് നിന്നും പാലക്കാട് നിന്നും എന്‍ഐഎ ചിലരെ കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍ സ്‌ഫോടനം നടത്താനുള്ള പദ്ധതിയുമായി ബന്ധപ്പെട്ടാണ് റിയാസിന്റെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തിയത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായാണ് റിയാസില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് കുടുംബം വ്യക്തമാക്കി. റിയാസ് താടി വളര്‍ത്താനും അറബ് വേഷം ധരിക്കാനും തുടങ്ങി. സംസാരം തീരെ കുറച്ചു. ടിവി കാണുന്നതും സിനിമ കാണുന്നതും നിര്‍ത്തി. ഫോണിലൂടെയും മറ്റും ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വായിക്കുകയും വീഡിയോകള്‍ കാണാനും തുടങ്ങി. റിയാസിന്റെ മത തീവ്രവാദ സ്വഭാവമുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ സംബന്ധിച്ച് സഹോദരന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ശ്രീലങ്കയില്‍ 250 പേരുടെ ജീവനെടുത്ത സ്‌ഫോടന പരമ്പരകളുടെ മുഖ്യ സൂത്രധാരനെന്ന് പറയപ്പെടുന്ന സഹറാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളുടെ വീഡിയോ റിയാസ് സ്ഥിരമായി കണ്ടിരുന്നു. കേരളത്തില്‍ ചാവേര്‍ ബോംബ് ആക്രമണം പദ്ധതിയിട്ട് വരികയായിരുന്നു ഇയാള്‍. 2016ല്‍ ഐഎസില്‍ ചേരാന്‍ ഇന്ത്യവിട്ട 22 അംഗ മലയാളി സംഘത്തിലെ ര്ണ്ട് പേരുമായി റിയാസ് നിരന്തമായി ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. ഫേസ്ബുക്കില്‍ അബു ദുജാന എന്ന് റിയാസ് പേര് മാറ്റിയിരുന്നു.
ശ്രീലങ്കൻ ചാവേർ ഭീകരൻ സഹ്‌റാൻ ഹാഷിമിന്റെ ആശയ പ്രചാരകനായിരുന്ന റിയാസ് അബൂബക്കർ കൊടുങ്ങല്ലൂരിലെ ഒരു പള്ളിയിൽ ചാവേർ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. ഇതിനുള്ള സ്‌ഫോടക വസ്‌തുക്കൾ ശേഖരിക്കാനുള്ള ആലോചനയിലായിരുന്നുവെന്നും പാലക്കാട് കൊല്ലംകോട് സ്വദേശിയായ റിയാസ് വെളിപ്പെടുത്തി. എൻ.ഐ.എ ഐ.ജി അലോക് മിത്തൽ നേരിട്ടാണ് ഇയാളെ ചോദ്യം ചെയ്‌തത്കൊ
ച്ചിയിലെ എൻ.ഐ.എ കോടതി റിയാസിനെ അടുത്ത 30 വരെ ജുഡിഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌തു. കൂടുതൽ ചോദ്യം ചെയ്യലിനായി വിട്ടുകിട്ടണമെന്ന എൻ.ഐ.എയുടെ അപേക്ഷ മേയ് ആറിന് കോടതി പരിഗണിക്കും.പാലക്കാട്ട് അത്തറും തൊപ്പിയും വില്പനക്കാരനായി അറിയപ്പെട്ടിരുന്ന റിയാസിന്റെ തട്ടകം ഏതാനും മാസങ്ങളായി കൊച്ചിയായിരുന്നു. മറൈൻഡ്രൈവിലും ഫോർട്ടുകൊച്ചിയിലും അത്തർ വില്പനക്കാരന്റെ വേഷത്തിലെത്തിയിരുന്നു. നഗരത്തിലെ ഒരു പ്രമുഖ മാളിൽ ഇതേ വേഷത്തിൽ എത്തിയ റിയാസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ഇതിൽ പങ്കെടുത്തവരെക്കുറിച്ച് റിയാസ് ഒരക്ഷരം മിണ്ടിയിട്ടില്ല. അവരെ കണ്ടെത്താനാണ് എൻ.ഐ.എ ശ്രമം.
https://www.facebook.com/Malayalivartha



























