പ്രാവിനെ വാങ്ങാനെന്ന വ്യാജേനയെത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ വിധി ഈ മാസം 13-ന്

ഇക്കഴിഞ്ഞ സ്വതന്ത്ര്യ ദിനത്തില്‍ പേരൂര്‍ സ്വദേശിയായ രജ്ഞിത്ത് ജോണ്‍സനെ, പ്രാവിനെ വാങ്ങാനെന്ന വ്യാജേന എത്തിയ ഒരു സംഘമാളുകള്‍ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയിരുന്നു. ചാത്തന്നൂര്‍ പോളച്ചിറ ഏലായിലെ വിജനമായ പ്രദേശത്തു വച്ച് രഞ്ജിത്തിനെ ഇടിച്ചും തൊഴിച്ചും കൊലപ്പെടുത്തിയ ശേഷം മൃതദേഹം തമിഴ്നാട്ടിലെ ഒരു പാറക്വാറിയില്‍ മറവു ചെയ്യുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയും ഇരവിപുരം സ്വദേശിയുമായ മനോജ് എന്ന പാമ്പ് മനോജിന്റെ ഭാര്യയെ കൂടെ താമസിപ്പിച്ചതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കുപ്രസിദ്ധ ഗുണ്ടകളായ കാട്ടുണ്ണി , കൈതപ്പുഴ ഉണ്ണി, കുക്കു അടക്കം എട്ടു സ്ഥിരം കുറ്റവാളികളാണ് കേസിലെ മറ്റു പ്രതികള്‍. എട്ടാം പ്രതി അജിംഷ ഒഴികെയുള്ള എഴുപ്രതികളും നിലവില്‍ ജയിലിലാണ്. കിളികൊല്ലൂര്‍ ക്രൈം എസ്‌ഐ ആയിരുന്ന വി.അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു കേസിന്റെ അന്വേഷണം.
പ്രതികളെ അറസ്റ്റു ചെയ്തു 82-ആം ദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഫെബ്രുവരി 13-ന് വിചാരണ തുടങ്ങി. 63 സാക്ഷികളെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. വാദത്തിനിടെ ഒരാള്‍ കൂറുമാറി. വിചാരണ ആരംഭിച്ച് മൂന്നു മാസം പൂര്‍ത്തിയാകുന്ന ദിവസമാണു രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസിന്റെ വിധി പറയുന്നത്.
https://www.facebook.com/Malayalivartha


























