ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് കൊച്ചിയിലെ ഒരു വീട്ടമ്മയുമായി അവിഹിതബന്ധം ഉണ്ടായിരുന്നെന്നും ഫഌറ്റിലെ താമസക്കാര്‍ മന്ത്രിയെ തടഞ്ഞ് വെക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍

ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് കൊച്ചിയിലെ ഒരു വീട്ടമ്മയുമായി അവിഹിതബന്ധം ഉണ്ടായിരുന്നെന്നും ഫഌറ്റിലെ താമസക്കാര്‍ മന്ത്രിയെ തടഞ്ഞ് വെക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും താന്‍ എ.കെ ആന്റണി വഴി ഇടപെട്ട് മന്ത്രിയെ പിന്തിരിപ്പിച്ചെന്നും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. 'എന്റെ പോലീസ് ജീവിതം' എന്ന പുസ്തകത്തിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് നാണക്കേടാകാമായിരുന്ന കാര്യത്തെ കുറിച്ച് പറയുന്നത്. ഭര്‍തൃമതിയായ യുവതിയുമായി കോണ്‍ഗ്രസ് നേതാവായ മുന്‍ മന്ത്രിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. മന്ത്രി ഇടയ്ക്കിടെ ഫഌറ്റില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അത് തൊട്ടടുത്ത ഫഌറ്റിലുള്ളവര്‍ക്ക് ശല്യമായി മാറി. അങ്ങനെയവര്‍ മന്ത്രിയെ തടഞ്ഞ് വെക്കാന്‍ കെണിയൊരുക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം ഫഌറ്റില്‍ തന്നെയുള്ള മറ്റൊരാള്‍ തന്നെ വിളിച്ചറിയിക്കുകയായിരുന്നെന്നാണ് സെന്‍കുമാര്‍ പറയുന്നത്.
മന്ത്രിയെ നാട്ടുകാര്‍ തടഞ്ഞ് വെച്ചിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കുരുക്കിലാകുമായിരുന്നു. എകെ ആന്റണിയുടെ ഇടപെട്ടാണ് അത് ഒഴിവാക്കിയതെന്നും ടിപി സെന്‍കുമാര്‍ പറയുന്നു. പുസ്തകത്തിന്റെ 158ാം പേജിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ സെന്‍കുമാര്‍ ഇന്റലിജന്‍സ് മേധാവിയായി ഇരിക്കുമ്പോഴാണ് സംഭവം നടന്നത്. പുസ്തകത്തില്‍ പറയുന്നതിങ്ങനെയാണ്, ഭരണഘടനാ പദവി വഹിക്കുന്ന ഒരു നേതാവാണ്. ഫ്‌ലാറ്റിലെ ഭര്‍ത്തൃമതിയായ ഒരു യുവതിയുമായിട്ട് ആയിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ ബന്ധം. പതിവ് പോക്കുവരവ് അയല്‍ക്കാര്‍ക്ക് ശല്യമായി. അവര്‍ ഒരുദിവസം നേതാവിനെ പിടിക്കാന്‍ കെണിയൊരുക്കി കാത്തിരുന്നു. അപ്പോള്‍ ഒരാള്‍ വിളിച്ചു കാര്യം പറയുകയായിരുന്നു. ഉടന്‍ ആ ഭാഗത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരോട് കാര്യം അന്വേഷിക്കാന്‍ പറഞ്ഞയച്ചു. സംഭവം സത്യമാണെന്ന് സ്ഥിരീകരിച്ച ശേഷം എ.കെ ആന്റണിയെ വിളിക്കുകയായിരുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രതിച്ഛായ തകരുമെന്ന് തോന്നിയതിനാല്‍ എകെ ആന്റണിയെ കൊണ്ടു നേതാവിനെ വിളിപ്പിക്കുന്നതാണ് നല്ലതെന്ന് തോന്നിയതായും സെന്‍കുമാര്‍ പറയുന്നു. തുടര്‍ന്ന് ആന്റണിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ പ്രതാപനെ വിളിച്ചു കാര്യം അറിയിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പ്രതാപനെ വിളിച്ചപ്പോള്‍ തന്നെ ഫോണ്‍ എ.കെ ആന്റണിക്ക് കൈമാറി. അദ്ദേഹം മന്ത്രിയെ വിളിച്ച് കാര്യം പറഞ്ഞിരിക്കാമെന്നും സെന്‍കുമാര്‍ പറയുന്നു. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്നു വിചാരിച്ചു വേണമെങ്കില്‍ വിട്ടുകളയാമായിരുന്നു. എന്നാല്‍ അത് ചെയ്തില്ല. ഇന്റലിജന്‍സ് മേധാവി എന്ന നിലയില്‍ സര്‍ക്കാരിന്റെ പ്രതിഛായ നഷ്ടപ്പെടാതെ നോക്കേണ്ടതും ഉത്തരവാദിത്വമാണല്ലോ എന്ന കരുതിയാണ് ഇക്കാര്യം ആന്റണിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ തീരുമാനിച്ചതെന്നും സെന്‍കുമാര്‍ പുസ്തകത്തില്‍ പറയുന്നു.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലത്ത് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും എതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മന്ത്രിയായിരുന്ന കെ.ബി ഗണേഷ്‌കുമാര്‍ ഭര്‍തൃമതിയായ യുവതിയെ ഔദ്യോഗിക വസതിയില്‍ പലവട്ടം കൊണ്ടുപോയി അവിഹിതബന്ധം പുലര്‍ത്തിയിരുന്നു. വിവരം അറിഞ്ഞ് യുവതിയുടെ ഭര്‍ത്താവ് ഗണേഷ്‌കുമാറിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചിരുന്നു. വാര്‍ത്ത പുറത്ത് വന്നതോടെ ഗണേഷ്‌കുമാര്‍ രാജിവയ്‌ക്കേണ്ട സ്ഥിതിയിലെത്തി കാര്യങ്ങള്‍. ആ സംഭവത്തിന് ശേഷം ഗണേഷും ആദ്യ ഭാര്യ യാമിനിയും തമ്മിലുള്ള ബന്ധം വേര്‍പിരിയുകയും ചെയ്തു.
https://www.facebook.com/Malayalivartha


























