മന്ത്രി ജലീലിനെതിരെ ഫെയ്സ് ബുക്ക് പോസ്റ്റിട്ട ഫിറോസിന് കുഞ്ഞാപ്പയുടെ താക്കീത്; മന്ത്രി കെ.ടി ജലീലിന്റെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ച് വിമര്‍ശനം ഉന്നിയിച്ച യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ താക്കീത്

മന്ത്രി കെ.ടി ജലീലിന്റെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ച് വിമര്‍ശനം ഉന്നിയിച്ച യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ താക്കീത്. തനിക്കും ഇ ടി മുഹമ്മദ് ബഷീറിനും വലിയ ഭൂരിപക്ഷത്തിന് അവസരമൊരുക്കിയ സി പി എമ്മിനും ഇടതു മുന്നണി സർക്കാരിനും മനക്ലേശം ഉണ്ടാക്കുന്ന പോസ്റ്റുകളും സമരങ്ങളും വേണ്ടെന്നാണ് കുഞ്ഞാലികുട്ടിയുടെ ഉപദേശം.
കെ.റ്റി. ജലീലിനെതിരായി ഫിറോസ് ഉന്നയിച്ച ബന്ധു നിയമന ആരോപണം മലപ്പുറത്ത് സി പി എം തീർത്തും ദുർബലനായ സാനുവിനെ സ്ഥാനാർത്ഥിയാക്കിയപ്പോൾ അവസാനിച്ചതാണ്.പൊന്നാനിയിലും സി പി എം ലീഗിന് ഒരുക്കിയത് സേഫ് സോണാണ്. പി. വി. അൻവറെ സ്ഥാനാർത്ഥിയാക്കിയതോടെ ഇ ടി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കുഞ്ഞാലിക്കുട്ടിക്ക് ഉറപ്പായിരുന്നു. തെരഞ്ഞടുപ്പ് കഴിഞ്ഞതോടെ ഇക്കാര്യം ഉറപ്പായി. സി പി ഐ പാലം വലിച്ചതായി എല്ലാവർക്കും ഉറപ്പായി.
പീഡനക്കേസില്‍പ്പെട്ട വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീനെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ മുന്‍നിര്‍ത്തിയാണ് ഫിറോസ് വിര്‍ശനം ഉന്നയിച്ചത്. മുന്‍പ് ലീഗില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ രണ്ട് ആരോപണമായിരുന്നു കെ.ടി ജലീല്‍ ഉന്നയിച്ചതെന്ന് ഫിറോസ് പോസ്റ്റിൽ പറഞ്ഞു. ഒന്ന് അഴിമതിയും മറ്റൊന്ന് പീഡനവും. എന്നാല്‍ ഇന്ന് അതേ ജലീല്‍ അഴിമതി കേസിലും പീഡനക്കേസിലും ആരോപണവിധേയനാണെന്ന് ഫിറോസ് വിമര്‍ശിക്കുന്നു.
താത്കാലിക നേട്ടങ്ങള്‍ക്കു വേണ്ടി മതപണ്ഡിതര്‍ക്കു നേരെ വരെ അധിക്ഷേപങ്ങളും അപവാദങ്ങളും ഉയര്‍ത്തുന്നവര്‍ മറ്റൊന്നിനെയും ഭയപ്പെട്ടില്ലെങ്കിലും ദൈവശിക്ഷയെ ഭയപ്പെടേണ്ടതുണ്ട്.'
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
'അവര്‍ ജനങ്ങളില്‍ നിന്നും പലതും ഒളിപ്പിക്കാന്‍ ശ്രമിക്കും, പക്ഷേ ദൈവത്തില്‍ നിന്നും അവര്‍ക്ക് ഒന്നും ഒളിപ്പിക്കാനാവില്ല' (സൂറത്തുന്നിസാ'അ് ; 4:108)
ലീഗില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ രണ്ട് ആരോപണമായിരുന്നു ശ്രീ. കെ.ടി ജലീല്‍ കളവായി ഉന്നയിച്ചത്. ഒന്ന് അഴിമതിയും മറ്റൊന്ന് പീഡനവും. അത് രണ്ടും നിക്കക്കളളിക്ക് വേണ്ടി തട്ടി വിട്ടതാണെന്ന് പിന്നീടെല്ലാവര്‍ക്കും ബോധ്യമായി. പക്ഷേ ജലീല്‍ പേര്‍ത്തും പേര്‍ത്തും പറയുന്ന പടച്ചവന്‍ ഇതെല്ലാം കാണുന്നുണ്ട് എന്ന് അദ്ദേഹം മനസ്സിലാക്കിയില്ല. മുമ്ബ് വ്യാജമായി ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇപ്പോള്‍ തനിക്ക് നേരെ ഉയര്‍ന്ന് വരികയാണ്. അഴിമതി ആരോപണത്തില്‍ രണ്ട് കോടതിയിലാണ് കേസിനെ നേരിടുന്നത്. കൂടാതെ മൂത്താപ്പയുടെ മോന് രാജിയും വെക്കേണ്ടി വന്നു. ഇപ്പോഴിതാ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സുഹൃത്തിനെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി ബന്ധുക്കളും രംഗത്ത് വന്നിരിക്കുന്നു.
ലീഗിനെതിരെ അപവാദ പ്രചരണം നടത്തിയവര്‍ക്ക് ദൈവം നല്‍കിയ ശിക്ഷയാണ് ഇതെന്ന് പറഞ്ഞാല്‍ ബഹു മന്ത്രിയുടെ മറുപടിയെന്തായിരിക്കും?
പൊതുപ്രവര്‍ത്തനത്തില്‍ സംശുദ്ധി ചോദ്യം ചെയ്യപ്പെടുമ്ബോഴും എതിരാളികളെ അധിക്ഷേപിക്കാനും മാത്രമല്ല ഖുര്‍ആന്‍ വചനങ്ങളെ കൂട്ടുപിടിക്കേണ്ടത്. വിശ്വാസ പ്രമാണങ്ങള്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ളതാണ്. താത്കാലിക നേട്ടങ്ങള്‍ക്കു വേണ്ടി മതപണ്ഡിതര്‍ക്കു നേരെ വരെ അധിക്ഷേപങ്ങളും അപവാദങ്ങളും ഉയര്‍ത്തുന്നവര്‍ മറ്റൊന്നിനെയും ഭയപ്പെട്ടില്ലെങ്കിലും ദൈവശിക്ഷയെ ഭയപ്പെടേണ്ടതുണ്ട്.
ഇ.ടിയുടെ വിജയം കുഞ്ഞാലിക്കുട്ടിക്ക് പ്രസ്റ്റീജ് വിഷയമാണ്. ലീഗിൽ എം പി എന്ന നിലയിൽ ഇ ടിയാണ് സീനിയർ. എന്നാൽ കേന്ദ്രത്തിൽ യുപിഎ അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടിക്ക് കേന്ദ്ര മന്ത്രിയാകണം. അതിന് ഇ ടി യുടെ അനുവാദം അനിവാര്യമാണ്. ഇ ടി ഉടക്കിയാൽ കുഞ്ഞാലിക്കുട്ടിയുടെ സാധ്യത ഇല്ലാതാകും. തെരഞ്ഞടുപ്പിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ തീരുമാനമായിരുന്നു. ഇ ടിക്ക് വേണ്ടത് പൊന്നാനിയിൽ നിന്നുള്ള മിന്നുന്ന ജയമാണ്. അതിനുള്ള അവസരം കുഞ്ഞാലിക്കുട്ടി ഉറപ്പാക്കി. അതിന് അദ്ദേഹം സി പി എമ്മുമായി സഖ്യത്തിൽ ഏർപ്പെട്ടു. തീരെ ദുർബലനായ സാനുവിനെ തനിക്കെതിരെ രംഗത്ത് ഇറക്കി.
ഫിറോസിനെതിരെ സമരം വേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയെ ഉപദേശിച്ചത് കോടിയേരിയും പിണറായിയുമാണ്. ഐസ്ക്രീം കാലം മുതൽ ഉള്ളതാണ് ഇവർ തമ്മിലുള്ള സ്നേഹ ബന്ധം. അതിന് വിഘാതമാകാൻ ഫിറോസ് ശ്രമിച്ചാൽ അദ്ദേഹത്തിന് ലീഗിൽ നിന്നും പുറത്തുപോകേണ്ടി വരും. അടുത്ത തവണ നിയമസഭാ സീറ്റ് പ്രതീക്ഷിക്കുന്ന ഫിറോസിന് ഏതായാലും പാർട്ടിക്കുള്ളിൽ പുക്കാറ് ഉണ്ടാക്കാൻ താത്പര്യമില്ല. ജലീലിനെ നാടുകടത്തുമെന്ന് പറഞ്ഞ് രംഗത്തെത്തിയ ജലീലിനെ പിന്മാറ്റ രഹസ്യം കേരളത്തിൽ അരിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിയാം.
https://www.facebook.com/Malayalivartha


























