തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി വിജയിച്ചു കഴിഞ്ഞു; നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിലുള്ള ഫലം ഇടത് മുന്നണി തെരഞ്ഞെടുപ്പില്‍ അനുഭവിക്കും: പി സി ജോര്‍ജ്

നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിലുള്ള ഫലം തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി അനുഭവിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയന് അക്കാര്യം മനസിലായിട്ടുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു. തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നടത്തിയ സമരം ഉദ്ഘാടനം ചെയ്യവെയായിരുന്നു പി സി ജോര്‍ജിന്റെ പ്രസ്താവന.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി വിജയിച്ചു കഴിഞ്ഞുവെന്നും തൃശൂരിലും അട്ടിമറി വിജയം പ്രതീക്ഷിക്കാമെന്നും പി സി ജോര്‍ജ് പറഞ്ഞു. ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പിണറായി വിജയന്‍ ധാര്‍മ്മികത മുന്‍നിര്‍ത്തി മുഖ്യമന്ത്രി പദം രാജിവയ്‌ക്കേണ്ടിവരുമെന്നും പി സി ജോര്‍ജ് സമരം ഉദ്ഘാടനം ചെയ്യവെ വ്യക്തമാക്കി.
അതേസമയം ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകര്‍ക്കാനാണ് തെച്ചികോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിന് പിന്നിലെന്നും പിസി ജോർജ് പറഞ്ഞു. തെച്ചികോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. മനുഷ്യന്റെ സംസ്‌കാരത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ വിശ്വാസികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജോര്‍ജ് പറഞ്ഞു. പൂരത്തിലെ വൈകാരികമായ ഈ ചടങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രതിസന്ധി മറികടക്കാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും ഒരു മുഴം മുമ്പേയെറിഞ്ഞ് ഹിന്ദു ഐക്യവേദിയും ആര്‍എസ്എസും പ്രക്ഷോഭത്തിനൊരുങ്ങുകയാണിപ്പോള്‍.
ഇതിന്റെ ഭാഗമായി നടന്ന പ്രതിഷേധ പരിപാടി പി സി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകര്‍ക്കാനാണ് തെച്ചികോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. അതിനുപിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. മനുഷ്യന്റെ സംസ്‌കാരത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ വിശ്വാസികള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും ജോര്‍ജ് പറഞ്ഞു. തൃശൂര്‍ പൂരത്തിന്റെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
പത്തനംതിട്ടയിൽ വീണാ ജോർജിനെ സിപിഎം സ്ഥാനാർത്ഥിയാക്കിയത് ശബരിമലയെ തകർക്കാനാണെന്ന് പി.സി.ജോർജ് ആരോപിച്ചിരുന്നു. അമ്പത് വയസ് താഴെയുള്ള വീണ എപിയായി ശബരിമലയിലെത്തിയാൽ പോലീസിന് തടയാനാകുമോയെന്നും പി.സി ജോർജ് ചോദിച്ചു. കോന്നിക്കാരനായ രാജു എബ്രഹാം ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുള്ളപ്പോൾ വീണയെ പിണറായി സ്ഥാനാർത്ഥിയാക്കിയത് ഈ ലക്ഷ്യം മുൻനിർത്തിയാണ്. എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെമ്മാലമറ്റത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജോർജ്.
മനുഷ്യത്വമില്ലാത്ത എംപിയാണ് ആന്റോ ആന്റണി. പ്രളയമുണ്ടായപ്പോൾ തിരിഞ്ഞുനോക്കിയില്ല. റബ്ബർ കർഷകർക്ക് അനുകൂല നിലപാട് സ്വീകരിച്ച പ്രധാനമന്ത്രിയാണ് മോദി. സുരേന്ദ്രന് നൽകുന്ന വോട്ട് മോദിക്ക് നൽകുന്ന വോട്ടാണ് എന്നും പിസി പറഞ്ഞു.
https://www.facebook.com/Malayalivartha


























