എക്‌സിറ്റ് പോളിന് പിന്നാലെ കോണ്‍ഗ്രസിനെ തകർക്കാൻ തന്ത്രങ്ങളൊരുക്കി ബിജെപി; ഉടൻ നിയമസഭാ സമ്മേളനം വിളിക്കണമെന്നും അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അവസരം നൽകണമെന്നും ബി.ജെ.പി
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മികച്ച വിജയം നേടുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതിനു പിന്നാലെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനൊരുങ്ങി ബി.ജെ.പി നേതൃത്വം. മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും ഇപ്പോൾ സർക്കാരിന്റെ ഭാഗമായ കോൺഗ്രസ് എം.എൽ.എമാർ ഉടൻ തങ്ങൾക്കൊപ്പം ചേരുമെന്നുമാണ് ബി.ജെ.പി വാദം. അതിനാൽ തന്നെ ഉടൻ നിയമസഭാ സമ്മേളനം വിളിക്കണമെന്നും അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അവസരം നൽകണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലാതായെന്നും നിയമസഭ പ്രത്യേക സമ്മേളനം വിളിക്കണമെന്നും മധ്യപ്രദേശിലെ പാര്‍ട്ടി നേതൃത്വം ഗവര്‍ണറോട് ആവശ്യപ്പെട്ടു.
എന്നാല്‍ എക്‌സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ കമല്‍ നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും പ്രത്യേക സെഷന്‍ വിളിക്കണമെന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്. നേരത്തെ ബി എസ് പി കമല്‍നാഥ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് അധ്യക്ഷ മായാവതി പറഞ്ഞിരുന്നു. തങ്ങളുടെ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലേക്ക് ചേക്കേറിയതിനെ തുടര്‍ന്നായിരുന്നു ഇത്.
മധ്യപ്രദേശിന് പുറമെ കര്‍ണാടകയിലും കോണ്‍ഗ്രസ്-ജെഡിയു സര്‍ക്കാരിനെ താഴെയിറക്കാനുള്ള തന്ത്രങ്ങള്‍ ബിജെപി പരീക്ഷിച്ചേക്കും. കോണ്‍ഗ്രസ്-ജെഡിയു പാളയത്തിലുള്ള എം എല്‍ എ മാരെ മറുകണ്ടം ചാടിക്കാനുള്ള തീവ്രശ്രമങ്ങള്‍ തുടക്കം മുതല്‍ ബിജെപി പരീക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം ഭരണതുടര്‍ച്ചയ്ക്ക് അനുകൂലമായതോടെ ഇവിടെയും സര്‍ക്കാരിനെ മറിച്ചിടാനുള്ള ശ്രമങ്ങള്‍ ബിജെപി ശക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha