Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ട് പോയി ലൈംഗികമായി ആക്രമിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല

22 MAY 2019 03:39 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ട് പോയി ലൈംഗികമായി ആക്രമിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങള്‍ പ്രതിസ്ഥാനത്തുള്ള ദിലീപിന് നല്‍കണോ, വേണ്ടയോ എന്ന കാര്യത്തില്‍ സുപ്രീംകോടതി തീരുമാനം എടുത്ത ശേഷം ദിലീപിന് ഇക്കാര്യത്തില്‍ അപേക്ഷ നല്‍കാമെന്നും ഹൈക്കോടതി പറഞ്ഞു. ദിലീപ് പ്രതിഭാഗത്ത് നില്‍ക്കുന്ന കേസ് ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് തീരുമാനിക്കേണ്ടത് ദിലീപല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പ്രതികള്‍ തീരുമാനിക്കുന്ന സാഹചര്യങ്ങള്‍ നീതിന്യായ വ്യവസ്ഥയിലുണ്ട്. എന്നാല്‍ ഈ കേസില്‍ അത് അനുവദിക്കാനാവില്ല. ദിലീപ് ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന സിനിമാ നടനായതിനാലും അദ്ദേഹത്തിന്റെ സ്വഭാവവും കൊണ്ടാണ് മാധ്യമങ്ങള്‍ പിന്തുടരുന്നത്. ഇത്തരത്തിലുള്ള കേസില്‍ ആരോപണ വിധേയനായാല്‍ പരസ്യമായി നടക്കാന്‍ എളുപ്പമാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിലുള്ള അന്വേഷണം തൃപ്തികരമാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ആ സ്ഥിതിക്ക് കേസ് നിലനില്‍ക്കില്ലെന്ന് ദിലീപിന് തോന്നുന്നുണ്ടെങ്കില്‍ കേസ് റദ്ദാക്കാന്‍ ഹര്‍ജി നല്‍കുകയല്ലേ വേണ്ടത്. അല്ലാതെ അന്വേഷണ ഏജന്‍സിയെ കോടതി ചോദിച്ചു. 

കേസില്‍ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വിചാരണ കഴിഞ്ഞ മാസം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി വേനലവധിക്കുശേഷം പരിഗണിക്കും. അതിന് ശേഷമേ ദിലീപിനെ പ്രതിചേര്‍ക്കാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചു. മെമ്മറി കാര്‍ഡ് രേഖയോ തൊണ്ടിയോ എന്ന് അറിയിക്കാന്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടതാണ് ദിലീപിന് തുണയായത്. സര്‍ക്കാര്‍ നിലപാടിനെതിരെ വിമന്‍ ഇന്‍ കളക്ടീവ് സിനിമാ പ്രവര്‍ത്തകര്‍ അടക്കം രംഗത്തെത്തിയിരുന്നു. സര്‍ക്കാരല്ല ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് കളിക്കുന്നതെന്നാണ് ആരോപണം.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് രേഖയാണെങ്കില്‍ അതിലെ ദൃശ്യങ്ങള്‍ ദിലീപിനു കൈമാറണമോ എന്ന് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. മെമ്മറി കാര്‍ഡ് തൊണ്ടിമുതലല്ല രേഖയാണെന്നാണ് ദിലീപിന്റെ വാദം. അതിനാല്‍ പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണ് ഏറ്റവും പ്രധാനം. കേസിന്റെ തുടക്കം മുതല്‍ ദിലീപിന് എതിരായ നിലപാടാണ് സര്ക്കാര്‍ സ്വീകരിച്ച് പോരുന്നത്. സര്‍ക്കാര്‍ രാഷ്ട്രീയ തീരുമാനം എടുത്തിരുന്നെങ്കില്‍ ദിലീപിന്റെ അറസ്റ്റ് പോലും ഒഴിവാക്കാമായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (1 hour ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (1 hour ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (1 hour ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (1 hour ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (2 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (2 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (2 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (2 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (3 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (3 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (3 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (3 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (5 hours ago)

Malayali Vartha Recommends