Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ട് പോയി ലൈംഗികമായി ആക്രമിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല

22 MAY 2019 03:39 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ട് പോയി ലൈംഗികമായി ആക്രമിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങള്‍ പ്രതിസ്ഥാനത്തുള്ള ദിലീപിന് നല്‍കണോ, വേണ്ടയോ എന്ന കാര്യത്തില്‍ സുപ്രീംകോടതി തീരുമാനം എടുത്ത ശേഷം ദിലീപിന് ഇക്കാര്യത്തില്‍ അപേക്ഷ നല്‍കാമെന്നും ഹൈക്കോടതി പറഞ്ഞു. ദിലീപ് പ്രതിഭാഗത്ത് നില്‍ക്കുന്ന കേസ് ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് തീരുമാനിക്കേണ്ടത് ദിലീപല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പ്രതികള്‍ തീരുമാനിക്കുന്ന സാഹചര്യങ്ങള്‍ നീതിന്യായ വ്യവസ്ഥയിലുണ്ട്. എന്നാല്‍ ഈ കേസില്‍ അത് അനുവദിക്കാനാവില്ല. ദിലീപ് ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന സിനിമാ നടനായതിനാലും അദ്ദേഹത്തിന്റെ സ്വഭാവവും കൊണ്ടാണ് മാധ്യമങ്ങള്‍ പിന്തുടരുന്നത്. ഇത്തരത്തിലുള്ള കേസില്‍ ആരോപണ വിധേയനായാല്‍ പരസ്യമായി നടക്കാന്‍ എളുപ്പമാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിലുള്ള അന്വേഷണം തൃപ്തികരമാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ആ സ്ഥിതിക്ക് കേസ് നിലനില്‍ക്കില്ലെന്ന് ദിലീപിന് തോന്നുന്നുണ്ടെങ്കില്‍ കേസ് റദ്ദാക്കാന്‍ ഹര്‍ജി നല്‍കുകയല്ലേ വേണ്ടത്. അല്ലാതെ അന്വേഷണ ഏജന്‍സിയെ കോടതി ചോദിച്ചു. 

കേസില്‍ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വിചാരണ കഴിഞ്ഞ മാസം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി വേനലവധിക്കുശേഷം പരിഗണിക്കും. അതിന് ശേഷമേ ദിലീപിനെ പ്രതിചേര്‍ക്കാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചു. മെമ്മറി കാര്‍ഡ് രേഖയോ തൊണ്ടിയോ എന്ന് അറിയിക്കാന്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടതാണ് ദിലീപിന് തുണയായത്. സര്‍ക്കാര്‍ നിലപാടിനെതിരെ വിമന്‍ ഇന്‍ കളക്ടീവ് സിനിമാ പ്രവര്‍ത്തകര്‍ അടക്കം രംഗത്തെത്തിയിരുന്നു. സര്‍ക്കാരല്ല ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് കളിക്കുന്നതെന്നാണ് ആരോപണം.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് രേഖയാണെങ്കില്‍ അതിലെ ദൃശ്യങ്ങള്‍ ദിലീപിനു കൈമാറണമോ എന്ന് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. മെമ്മറി കാര്‍ഡ് തൊണ്ടിമുതലല്ല രേഖയാണെന്നാണ് ദിലീപിന്റെ വാദം. അതിനാല്‍ പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണ് ഏറ്റവും പ്രധാനം. കേസിന്റെ തുടക്കം മുതല്‍ ദിലീപിന് എതിരായ നിലപാടാണ് സര്ക്കാര്‍ സ്വീകരിച്ച് പോരുന്നത്. സര്‍ക്കാര്‍ രാഷ്ട്രീയ തീരുമാനം എടുത്തിരുന്നെങ്കില്‍ ദിലീപിന്റെ അറസ്റ്റ് പോലും ഒഴിവാക്കാമായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (2 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (2 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (2 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (2 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (2 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (2 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (3 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (3 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (3 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (4 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (4 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (4 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (5 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (5 hours ago)

Malayali Vartha Recommends