Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്താ ഞങ്ങള്‍ മറക്കേണ്ടത്? ശബരിമലയിലൂടെ അകന്നു പോയ വോട്ടര്‍മാരെ കൂടെ നിര്‍ത്താന്‍ സിപിഎം തന്ത്രമൊരുക്കുന്നു; ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ജൂലൈ 22 മുതല്‍ 28 വരെയുള്ള ഒരാഴ്ചക്കാലം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനം നടത്തി എല്ലാം വിവരിക്കും

25 JUNE 2019 01:07 PM IST
മലയാളി വാര്‍ത്ത

അവസാനം ചര്‍ച്ച നടത്തി ചര്‍ച്ച നടത്തി തെരഞ്ഞെടുപ്പിന്റെ പരാജയ കാരണം വിശ്വാസികളായ വോട്ടര്‍മാര്‍ അകന്ന് പോയതാണെന്ന് സിപിഎമ്മിന് ബോധ്യമായി. ഇനിയുള്ള കാലം വലിയ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നതു കൊണ്ട് ഇതുപോലെ പോയാല്‍ പാര്‍ട്ടി തകരും. അതിനാല്‍ നഷ്ടപ്പെട്ട വോട്ടര്‍മാരുടെ വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനാണ് ശ്രമം. സംസ്ഥാന കമ്മിറ്റി ചേര്‍ന്നാണ് ഇക്കാര്യങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയത്. അതേസമയം വീട്ടിലെത്തുന്ന നേതാക്കളോട് ഭക്തര്‍ എങ്ങനെ പെരുമാറുമെന്ന് കണ്ടറിയാം. ഹിന്ദു ഭക്തരെ മാത്രം വേട്ടയാടിയ കാര്യങ്ങളും മന്ത്രിമാര്‍ ഉള്‍പ്പെടെ പൂജാരിമാരെപ്പോലും അധിഷേപിച്ച കാര്യങ്ങളും ചിലരെങ്കിലും എണ്ണിയെണ്ണി ചോദിക്കുമെന്ന് ഉറപ്പാണ്. 

കേരളത്തില്‍ സിപിഎമ്മിനു വോട്ട് ചെയ്തുകൊണ്ടിരുന്ന ഒരു വിഭാഗം ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരുന്നതാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും. അതിനുവേണ്ടി ജൂലൈ 22 മുതല്‍ 28 വരെയുള്ള ഒരാഴ്ചക്കാലം പാര്‍ടിയുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തുമെന്നും കോടിയേരി മാധ്യമങ്ങളോടെ പറഞ്ഞു.

സംസ്ഥാന കമ്മിറ്റി മെമ്പര്‍മാര്‍ ഉള്‍പ്പടെയുള്ള പാര്‍ടിയുടെ നേതാക്കന്മാരും, പ്രവര്‍ത്തകരും, എംപിമാര്‍, എംഎല്‍എമാര്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ചേര്‍ന്നുകൊണ്ട് ഗൃഹസന്ദര്‍ശന പരിപാടി സംഘടിപ്പിക്കും. ജനങ്ങളുടെ എല്ലാ കാര്യങ്ങളും കേള്‍ക്കാനും അതിനുവേണ്ട പരിഹാരം കാണാനും അതുവഴി ശ്രമിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടി മെമ്പര്‍മാരുടെ ഇടയിലേക്ക് എത്തിക്കുന്നതിന് മൂന്നു കേന്ദ്രങ്ങളായിലായി മേഖലാ പ്രവര്‍ത്തക യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. ജൂലൈ 3നു എറണാകുളം, ജൂലൈ 4നു കോഴിക്കോട്, ജൂലൈ 5 തിരുവനന്തപുരം എന്നിങ്ങനെയാണ് യോഗങ്ങള്‍. മൂന്നു കേന്ദ്രങ്ങളിലും ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ലോക്കല്‍ അടിസ്ഥാനത്തില്‍ പാര്‍ട്ടി മെമ്പര്‍മാരുടെ ജനറല്‍ ബോഡി യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് ജില്ലാ നേതാക്കന്മാര്‍ ഈ റിപ്പോര്‍ട്ട് നല്‍കണം. ലോക്കല്‍ അടിസ്ഥാനത്തില്‍ യോഗങ്ങള്‍ വിളിച്ച് അനുഭാവി ഗ്രൂപ്പ് അംഗങ്ങള്‍ക്കും റിപ്പോര്‍ട്ട് നല്‍കുമെന്നും കോടിയേരി പറഞ്ഞു.

ഓഗസ്റ്റ് മാസം പ്രാദേശികമായി പാര്‍ടി കുടുംബയോഗങ്ങള്‍ ഒരു ലോക്കലില്‍ വിവിധ കേന്ദ്രങ്ങളിലായി നടത്തണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

ജൂണ്‍ 26 അടിയന്തിരാവസ്ഥ വിരുദ്ധ ദിനമായി സംഘടിപ്പിക്കും. അടിയന്തരാവസ്ഥയുടെ മറ്റൊരു രൂപത്തില്‍ രാജ്യത്തെ കൊണ്ടുപോകാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഇന്നത്തെ പാര്‍ലമെന്ററി ജനാധിപത്യ ഘടന മാറ്റാനുള്ള ആസൂത്രിതമായ ശ്രമമാണ്. പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറ്റി രാജ്യത്തെ ഒരു മിലിട്ടറി സ്‌റ്റേറ്റ് ആയി മാറ്റാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ്. ഇതിനെതിരെ ജനങ്ങളെ മുന്‍നിര്‍ത്തി ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ശക്തമായി മുന്നോട്ടുവെക്കാന്‍ ഈ പ്രചാരണ പരുപാടിയില്‍ കഴിയണം.

എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസം 19നു കൃഷ്ണപിള്ള ദിനമായി ആചരിക്കാറുണ്ട്. ഇത്തവണ ആ ദിനത്തില്‍ വീടുകളില്‍ സ്വാന്തന പരിചരണ പ്രവര്‍ത്തനത്തില്‍ പാര്‍ടി പ്രവര്‍ത്തകര്‍ ഏര്‍പ്പെടണം. കിടപ്പു രോഗികളെ കണ്ട് അവര്‍ക്ക് എന്തെല്ലാം ആവശ്യങ്ങളാണ് വേണ്ടത് എന്ന് പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കഴിയണമെന്നും കോടിയേരി പറഞ്ഞു.

കൂടാതെ 2019ലെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത് പ്രകാരം സംസ്ഥാനത്ത് 514781 മെമ്പര്‍മാര്‍ പാര്‍ടിക്കുണ്ട്. 25695 മെമ്പര്‍മാര്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. അതോടൊപ്പം സിഎംപി സിപിഐ എമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സിഎംപിയില്‍ പ്രവര്‍ത്തിച്ച 3160 പേര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കാന്‍ തീരുമാനിച്ചു. അവരില്‍ ഓരോരുത്തര്‍ക്കും വിവിധ പാര്‍ട്ടി ഘടകങ്ങള്‍ നിശ്ചയിച്ചുകൊടുക്കുമെന്നും കോടിയേരി പറഞ്ഞു.

ബിനോയ് കോടിയേരിയുടെ വിഷയത്തില്‍ പാര്‍ട്ടി എന്ന നിലയിലോ താനെന്ന നിലയിലോ ഇടപ്പെട്ടിട്ടില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറഞ്ഞു. ആരും മധ്യസ്ഥക്ക് പോയിട്ടില്ല. വിഷയം കോടതി പരിശോധിക്കുന്നുണ്ട്. ബിനോയ് ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ബിനോയ് തന്നെ തീര്‍ക്കണം എന്നും കോടിയേരി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (18 minutes ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (40 minutes ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (1 hour ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (4 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (4 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (4 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (4 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (6 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (6 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (7 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (7 hours ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (7 hours ago)

Malayali Vartha Recommends