Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരിച്ചറിയില്‍ കാര്‍ഡ് വിതരണത്തിനിടെ രണ്ട് പൊലീസുകാര്‍ തെരുവ് ഗുണ്ടകളെ പോലെ തമ്മില്‍ തല്ലിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു

25 JUNE 2019 08:16 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന പൊലീസ് സേനയില്‍ പൊലീസുകാരോ? അതോ റൗഡികളോ? ഹൈക്കോടതിയുടേതാണ് ഈ വിമര്‍ശനം. പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരിച്ചറിയില്‍ കാര്‍ഡ് വിതരണത്തിനിടെ രണ്ട് പൊലീസുകാര്‍ തെരുവ് ഗുണ്ടകളെ പോലെ തമ്മില്‍ തല്ലിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയത്. തിരുവനന്തപുരം പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ അപേക്ഷകര്‍ക്കെല്ലാം തിരിച്ചറിയില്‍ കാര്‍ഡ് നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പ് സമാധാനപൂര്‍വം നടത്തുമെന്ന് ഡി.ജി.പി കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഈ അക്രമസംഭവങ്ങള്‍ നടന്നത്. തിരുവനന്തപുരം പൊലീസ് സഹകരണ സംഘത്തില്‍ എന്താണ് നടക്കുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചില്ലെന്ന പരാതി ലഭിച്ചാല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം ചിലര്‍ അട്ടിമറിക്കുകയായിരുന്നു. അതോടെയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്നാരോപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ കോടതിയെ സമീപിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് എട്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു. യുഡിഎഫ് അനുകൂല സംഘടനയിലുള്ള പൊലീസുകാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നില്ലെന്ന ആരോപണമാണ് അക്രമത്തില്‍ കലാശിച്ചത്. ഇതേ തുടര്‍ന്ന് ഒരു കൂട്ടം പൊലീസുകാര്‍ പൊലീസ് സര്‍വ്വീസ് സഹകരണ സംഘം ഓഫീസ് ഉപരോധിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. 

അപേക്ഷിച്ചവരില്‍ പകുതി പൊലീസുകാര്‍ക്ക് മാത്രമാണ് കാര്‍ഡ് നല്‍കിയെന്നാണ് ആക്ഷേപം. 6878 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. 5900 പേരാണ് പുതുതായി തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിച്ചത്. തെരഞ്ഞെടുപ്പിന് തിരച്ചറിയില്‍ കാര്‍ഡ് വാങ്ങേണ്ട സമയം പൂര്‍ത്തിയായപ്പോള്‍, 50 ശതമാനത്തില്‍ താഴെ അംഗങ്ങള്‍ക്ക് മാത്രമാണ് തിരിച്ചറിയില്‍ കാര്‍ഡ് നല്‍കിയുള്ളതെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ ആരോപിക്കുന്നു. സംഘത്തിന്റെ ഓഫീസില്‍ ഒരു കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. രാത്രി വൈകിയും മണിക്കൂറുകള്‍ കാത്ത് നിന്ന ശേഷമാണ് പലര്‍ക്കും കാര്‍!ഡ് കിട്ടിയത്. തുടങ്ങിയ നിരവധി ആക്ഷേപങ്ങളും അവര്‍ ഉന്നയിക്കുന്നു. 

വനിതാ പൊലീസുകാരെ അടക്കമാണ് സസ്‌പെന്റ് ചെയ്തത്. എന്നിട്ടും പ്രശ്‌നം പരിഹരിക്കാന്‍ നടപടിയുമുണ്ടായില്ല. 27നാണ് തെരഞ്ഞെടുപ്പ്. കാര്യങ്ങള്‍ സുതാര്യമല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് പരാതിക്കാര്‍ കോടതിയോട് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പോസ്റ്റല്‍ ബാലറ്റ് അനധികൃതമായി ശേഖരിച്ച വിവാദം കെട്ടടങ്ങും മുമ്പാണ് പൊലീസ് അസോസിയേഷനില്‍ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് അനുകൂല സംഘടനയിലുള്ള പൊലീസുകാരുടെ ഉള്‍പ്പെടെ ബാലറ്റുകള്‍ വ്യാജ വിലാസത്തില്‍ ശേഖരിച്ച് വോട്ട് ചെയ്‌തെന്നായിരുന്നു ആക്ഷേപം, അതിന്റെ തുടര്‍ച്ചയായാണ് സഹകരണ സംഘം തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ അനിഷ്ടസംഭവങ്ങളെന്നും സൂചനയുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (4 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (4 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (4 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (5 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (5 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (5 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (5 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (5 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (6 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (6 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (6 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (6 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (9 hours ago)

Malayali Vartha Recommends