Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരിച്ചറിയില്‍ കാര്‍ഡ് വിതരണത്തിനിടെ രണ്ട് പൊലീസുകാര്‍ തെരുവ് ഗുണ്ടകളെ പോലെ തമ്മില്‍ തല്ലിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു

25 JUNE 2019 08:16 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന പൊലീസ് സേനയില്‍ പൊലീസുകാരോ? അതോ റൗഡികളോ? ഹൈക്കോടതിയുടേതാണ് ഈ വിമര്‍ശനം. പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരിച്ചറിയില്‍ കാര്‍ഡ് വിതരണത്തിനിടെ രണ്ട് പൊലീസുകാര്‍ തെരുവ് ഗുണ്ടകളെ പോലെ തമ്മില്‍ തല്ലിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയത്. തിരുവനന്തപുരം പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ അപേക്ഷകര്‍ക്കെല്ലാം തിരിച്ചറിയില്‍ കാര്‍ഡ് നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പ് സമാധാനപൂര്‍വം നടത്തുമെന്ന് ഡി.ജി.പി കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഈ അക്രമസംഭവങ്ങള്‍ നടന്നത്. തിരുവനന്തപുരം പൊലീസ് സഹകരണ സംഘത്തില്‍ എന്താണ് നടക്കുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചില്ലെന്ന പരാതി ലഭിച്ചാല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം ചിലര്‍ അട്ടിമറിക്കുകയായിരുന്നു. അതോടെയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്നാരോപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ കോടതിയെ സമീപിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് എട്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു. യുഡിഎഫ് അനുകൂല സംഘടനയിലുള്ള പൊലീസുകാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നില്ലെന്ന ആരോപണമാണ് അക്രമത്തില്‍ കലാശിച്ചത്. ഇതേ തുടര്‍ന്ന് ഒരു കൂട്ടം പൊലീസുകാര്‍ പൊലീസ് സര്‍വ്വീസ് സഹകരണ സംഘം ഓഫീസ് ഉപരോധിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. 

അപേക്ഷിച്ചവരില്‍ പകുതി പൊലീസുകാര്‍ക്ക് മാത്രമാണ് കാര്‍ഡ് നല്‍കിയെന്നാണ് ആക്ഷേപം. 6878 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. 5900 പേരാണ് പുതുതായി തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിച്ചത്. തെരഞ്ഞെടുപ്പിന് തിരച്ചറിയില്‍ കാര്‍ഡ് വാങ്ങേണ്ട സമയം പൂര്‍ത്തിയായപ്പോള്‍, 50 ശതമാനത്തില്‍ താഴെ അംഗങ്ങള്‍ക്ക് മാത്രമാണ് തിരിച്ചറിയില്‍ കാര്‍ഡ് നല്‍കിയുള്ളതെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ ആരോപിക്കുന്നു. സംഘത്തിന്റെ ഓഫീസില്‍ ഒരു കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. രാത്രി വൈകിയും മണിക്കൂറുകള്‍ കാത്ത് നിന്ന ശേഷമാണ് പലര്‍ക്കും കാര്‍!ഡ് കിട്ടിയത്. തുടങ്ങിയ നിരവധി ആക്ഷേപങ്ങളും അവര്‍ ഉന്നയിക്കുന്നു. 

വനിതാ പൊലീസുകാരെ അടക്കമാണ് സസ്‌പെന്റ് ചെയ്തത്. എന്നിട്ടും പ്രശ്‌നം പരിഹരിക്കാന്‍ നടപടിയുമുണ്ടായില്ല. 27നാണ് തെരഞ്ഞെടുപ്പ്. കാര്യങ്ങള്‍ സുതാര്യമല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് പരാതിക്കാര്‍ കോടതിയോട് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പോസ്റ്റല്‍ ബാലറ്റ് അനധികൃതമായി ശേഖരിച്ച വിവാദം കെട്ടടങ്ങും മുമ്പാണ് പൊലീസ് അസോസിയേഷനില്‍ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് അനുകൂല സംഘടനയിലുള്ള പൊലീസുകാരുടെ ഉള്‍പ്പെടെ ബാലറ്റുകള്‍ വ്യാജ വിലാസത്തില്‍ ശേഖരിച്ച് വോട്ട് ചെയ്‌തെന്നായിരുന്നു ആക്ഷേപം, അതിന്റെ തുടര്‍ച്ചയായാണ് സഹകരണ സംഘം തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ അനിഷ്ടസംഭവങ്ങളെന്നും സൂചനയുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (4 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (4 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (4 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (4 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (5 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (5 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (5 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (5 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (6 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (7 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (7 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (8 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (9 hours ago)

Malayali Vartha Recommends